ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Thursday, June 7, 2012

മുസ്ലീമുകള്‍ക്ക് എത്ര മാതാക്കള്‍ ഉണ്ട്?



58:പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
 (1) സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്ന ആ വനിതയുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അല്ലാഹു നിങ്ങളുടെ തര്‍ക്കം കേട്ടുകൊണ്ടിരിക്കുന്നുണ്ട്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമല്ലോ. (2) ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നവരുണ്ടല്ലോ, ഭാര്യമാര്‍ ഒരിക്കലും അവരുടെ മാതാക്കളാകുന്നില്ല. അവരെ പ്രസവിച്ചവര്‍ മാത്രമാകുന്നു അവരുടെ മാതാക്കള്‍. തീരെ അരോചകവും വ്യാജവുമായ സംഗതിയത്രെ ഇക്കൂട്ടര്‍ പറയുന്നത്. നിശ്ചയം, അല്ലാഹു ഏറെ വിട്ടുവീഴ്ച ചെയ്യുന്നവനും പൊറുക്കുന്നവനുംതന്നെ.

(ഇവിടെ പറയുന്നു പ്രസവിച്ചവള്‍ മാത്രമാണ് മാതാവ്‌ എന്ന്)

4: 23 നിങ്ങളുടെ മാതാക്കളും പെണ്‍മക്കളും പെങ്ങന്‍മാരും പിതൃസഹോദരികളും മാതൃസഹോദരികളും സഹോദര പുത്രിമാരും സഹോദരീ പുത്രിമാരും നിങ്ങള്‍ക്കു മൂലയൂട്ടിയവരായ മാതാക്കളും  മുലകുടി ബന്ധത്തിലുള്ള സഹോദരിമാരും നിങ്ങളുടെ ഭാര്യമാരുടെ മാതാക്കളും 

(ഇവിടെ പറയുന്നു മുലയൂട്ടിയ വളര്‍ത്തു സ്ത്രീയും മാതാവാണ് എന്ന് അവരുടെ പെണ്മക്കള്‍ സഹോദരിമാരും !) 

33: 6 നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു.പ്രവാചകപത്നിമാരോ, അവരുടെ മാതാക്കളുമാകുന്നു.
thafheem.net കൊടുത്ത വിശദീകരണം 13"...എന്നാല്‍, പ്രവാചക പത്നിമാര്‍ അവരെ സംബന്ധിച്ചിടത്തോളം സ്വന്തം മാതാക്കള്‍ എപ്രകാരം നിഷിദ്ധമായവരാണോ അപ്രകാരം നിഷിദ്ധരായവരാണ്..."
(ഇവിടെ പ്രവാചകന്റെ പത്നിമാരും മുസ്ലീമുകളുടെ മാതാക്കള്‍ ആണ്.)

(ഓഫ് നോട്ട്: പക്ഷെ വിശ്വാസികളുടെ  പിതാവാകാന്‍ നബിയെ കിട്ടില്ല കേട്ടോ. അതിനിത്തിരി പുളിക്കും.മോളെ കെട്ടുവാന്‍ പറ്റില്ലല്ലോ.മുസ്ലീമായ സൈദിന്റെ ഒരു കഷ്ടകാലം നോക്കണേ, 33: 6 പ്രകാരം കിട്ടിയ  അമ്മയുമായി ദാമ്പദ്യ ബന്ധം നടത്തിയിട്ടുള്ള മനുഷ്യനാണ്. അത് പോട്ടെ, സന്ദര്ഭാവസാല്‍ പറഞ്ഞു പോയി എന്ന് മാത്രം.)

 ചോദ്യം ഇതാണ് ഒരു മുസ്ലീമിന് എത്ര അമ്മമാര്‍ ഉണ്ടാകും?  ഒന്നാണോ രണ്ടാണോ അതോ  നബിയുടെ പതിനൊന്നു അംഗീകൃത മാതാക്കള്‍ അടക്കം പതിമൂന്നു പേരോ?

160 comments:

  1. "ഇനി മുതല്‍ നീയുമായി ഉള്ള ലൈഗികബന്ധം എനിക്ക് എന്റെ മാതാവുംയുള്ള ലൈഗികബന്ധം പോലെ നിഷിന്ധമാണ്" എന്ന് പ്രഖ്യപിച്ചു ഒരാള്‍ തന്റെ ഭാര്യയുമായി ബന്ധം ഒഴിവാക്കുന്ന ഒരു തരാം ദുര ആചാരം അറബികള്ക്കിലടയില്‍ ഉണ്ടായിരുന്നു.ഇതിനാണ് "ള്ളിഹാര്‍" എന്ന് പറയുന്നത്.
    ഇത് ശരിയല്ല എന്നാണ് ഖുറാന്‍ പഠിപ്പികുന്നത്‌. ഭാര്യമാരെ മാതാക്കള്ക്ക് ‌ തുല്യമായി പ്രഖ്യാപിക്കുന്നവര്‍ അബദ്ധമാകുന്നു ചെയ്യുന്നത്‌.ഭാര്യമാര്‍ മാതാവിന് തുല്യമല്ല.
    മുലകുടി ബന്ധമുള്ള സ്ത്രീകള്‍ ഒരു മുസ്ലിമിന്നു മാതാവിന്റെ സ്ഥാനമാണ് ഉള്ളത്.
    പ്രവാചക പത്നിമാര്‍ എല്ലാം തന്നെ ഒരു മുസ്ലിമിന്നു മാതാവിന്റെ സ്ഥാനമാണ്.
    പ്രസവിച്ചവള്‍ മാത്രമാണ് ഒരുവന്റെ അമ്മയെന്കിലും സ്ഥാനം കൊണ്ട് മേല്‍ പറഞ്ഞവര്‍ മുസ്ലിമിന്റെ മാതാവ്‌ തന്നെയന്നു.
    ഇവടെ ചില സ്ത്രീകളെ “മഹ്തുവല്കുരിക്കുക” മാത്രമാണ് ഖുര്ആ്ന്‍ ചെയ്തത്
    NB:എതികിലും സാഹച്ചര്യത്തില്‍ പോലും സാജന്റെ അമ്മയുടെ പെങ്ങള്മാരോ അച്ചന്റെ പെങ്ങള്മാരെ സാജന്‍ വിവാഹം ചെയ്യുമോ??എന്ത് കൊണ്ട്???അവര്‍ മതവിന്റെമാതവിന്റെ സ്ഥാനത് ഉള്ളവരാണ് എന്നുള്ളത് കൊണ്ട്!!!!
    ------
    സാജന്റെ അടുത്ത കണ്ടുപിടുത്തം കൊള്ളാം..ആശയസംവാദമാണിവിടെ അഭികാമ്യം എങ്കില്‍ താങ്കള്‍ വ്യക്തമായി തന്നെ കാര്യങ്ങള്‍ പഠിക്കണം.
    -

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അനാചാരങ്ങള്‍ തിരുത്തുന്നത് ഒക്കെ നല്ല കാര്യം തന്നെ.പക്ഷെ ദൈവവചനം ഒരു സ്ഥലത്ത് ഒന്നും മറൊരു സ്ഥലത്ത് വേറെയും പറയരുതല്ലോ.

    ഒരു സ്ഥലത്ത് പറയുന്നു : അവരെ പ്രസവിച്ചവര്‍ മാത്രമാകുന്നു അവരുടെ മാതാക്കള്‍.
    വേറെ സ്ഥലത്ത് പറയുന്നു. : നിങ്ങള്‍ക്കു മൂലയൂട്ടിയവരായ മാതാക്കളും
    അതും പോരാഞ്ഞിട്ട് പറയുന്നു. പ്രവാചകപത്നിമാരോ, അവരുടെ മാതാക്കളുമാകുന്നു.

    ഇത് മാത്രമാണ് ഞാന്‍ ചോദ്യം ചെയ്തത്.

    ReplyDelete
    Replies
    1. നിരക്ഷരരനായിരുന്നു മുഹമ്മദു നബി....എന്നിട്ടും ഇങ്ങനെയെങ്കിലും പറഞ്ഞു വെച്ചുവല്ലോ എന്ന് സമാധാനിക്കു സാജന്‍....

      Delete
  4. മാതാവിന്റെ സ്ഥാനത് ഉള്ളവര്‍ ആകുന്നു മറ്റുള്ളവര്‍..അവര്‍ മാതാവ് ആകുന്നതെയില്ല...സ്ഥാനത്തിന് ആണ് importance..അത് കൊണ്ട് തന്നെ അവരുമായി ബന്ധം ഉണ്ടാവന്നത് ഒഴിവാക്കാനും സദാചാരബോധം ഉണര്തന്നും ആ വചനങ്ങള്‍ കല്പിക്കുന്നു..'ള്ളിഹാര്‍'മായി ചേര്‍ത്ത് വായികുക്കയാണ് വേണ്ടത്.."സാഹചര്യത്തില്‍ നിന്ന് ആ വചനം അടര്‍ത്തിയെടുത്തത്" കൊണ്ടാണ് സാജന്‍ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത്

    ReplyDelete
    Replies
    1. മലയാളത്തില്‍ ഒരു പഴമൊഴിയുണ്ട്. മുടിയുണ്ടായാല്‍ ചായ്ച്ചും ചെരിച്ചും കെട്ടാം...

      Delete
    2. സത്യം മനസിലായാല്‍ അത് ചൂണ്ടി കാണിക്കുക...സത്യം മറച്ചു വെക്കുകയല്ല വേണ്ടത് ....

      Delete
  5. >>>മാതാവിന്റെ സ്ഥാനത് ഉള്ളവര്‍ ആകുന്നു മറ്റുള്ളവര്‍..അവര്‍ മാതാവ് ആകുന്നതെയില്ല...സ്ഥാനത്തിന് ആണ് importance..അത് കൊണ്ട് തന്നെ അവരുമായി ബന്ധം ഉണ്ടാവന്നത് ഒഴിവാക്കാനും സദാചാരബോധം ഉണര്തന്നും ആ വചനങ്ങള്‍ കല്പിക്കുന്നു..'ള്ളിഹാര്‍'മായി ചേര്‍ത്ത് വായികുക്കയാണ് വേണ്ടത്.."സാഹചര്യത്തില്‍ നിന്ന് ആ വചനം അടര്‍ത്തിയെടുത്തത്" കൊണ്ടാണ് സാജന്‍ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത് >>>

    പാലക്കാടന്‍ , ആശയം നല്ലത് തന്നെ. ആരെ വേണമെങ്കിലും സ്ഥാനം കൊടുത്തു ബഹുമാനിക്കുന്നതിലും എനിക്ക് പരാതിയില്ല. പക്ഷെ താന്കള്‍ ഒരു അനാചാരത്തെ പറ്റി പറഞ്ഞിരുന്നു. ഭാരമാരെ അമ്മയുടെ സ്ഥാനം കൊടുക്കുന്ന ഒരു ദുരാചാരം. അവിടെ നബി പറയുന്നത് അവര്‍ക്ക് അമ്മയുടെ സ്ഥാനം കൊടുക്കരുത്., പ്രസവിച്ച സ്ത്രീ മാത്രമാണ് അമ്മ എന്ന കണ്ടു പിടുത്തം നബി നടത്തിയിരുന്നു. അതായത് അമ്മയുടെ സ്ഥാനം ഒരാള്‍ക്ക് മാത്രമാണ് എന്ന് നബി പറഞ്ഞത് 58:2 ല്‍ . മാത്രമാണ് എന്ന് എടുത്തു പറഞ്ഞു. വേറെ ആര്‍ക്കും ആ സ്ഥാനമില്ല. ആ സന്ദര്‍ഭത്തില്‍ ഭാര്യയ്ക്ക് പ്രത്യേകിച്ച് . അതാണ്‌ സന്ദര്‍ഭതോടെയുള്ള അര്‍ഥം. അതില്‍ നിന്ന് വ്യതിച്ചലിച്ചാണ് അമ്മയുടെ സ്ഥാനം വേറെ പലര്‍ക്കും, പ്രത്യേകിച്ച് നബിയുടെ ഭാര്യമാര്‍ക്ക് കൊടുത്തതും. അത് എന്തുകൊണ്ടാണ് അങ്ങിനെ മാറ്റി പറയേണ്ടി വന്നത്?എന്തായിരുന്നു ആ സന്ദര്‍ഭം !

    ReplyDelete
  6. വൈരുധ്യങ്ങള്‍ ഉണ്ടോ എന്ന് ചികയാനാണ് സാജന്‍ താല്പര്യം..ആശയസംവധതിനു അല്ല..58 : 1 ല്‍ പറയുന്ന മാതാവ്‌ ഒരുവനെ പ്രസവിച്ചവള്‍ ആണ്..ഇവടെ "കേവലം സ്ഥാനം കൊണ്ടുള്ള അമ്മയല്ല"...അത് ഒരുവനെ നൊന്തു പ്രസവിച്ച അമ്മയാണ്..പ്രവാചകപത്നിമാരും മറ്റുള്ളവരും "കേവലം സ്ഥാനം കൊണ്ടുള്ള അമ്മയാണ്".ഖുര്‍ആന്‍ പറഞ്ഞ ആശയം ഇതാണ്.ഇവര്‍ക്ക് സ്വന്തം അമ്മമാര്‍ക്ക് കൊടുകേണ്ട ആദരവും സ്നേഹവുമാണ് കൊടുകെടത്.
    പ്രസവിച്ചവള്‍ "മാത്രമാണ്" അമ്മ.. അത് കേവലം പദവിയല്ല(58 : 1ടെ സാരം)ടെ സാരം. സാജന്റെ അമ്മ വെറും സ്ഥാനം കൊണ്ടുള്ള അമ്മയാണോ..അങ്ങനെയാണോ സാജന്‍ സ്വന്തം അമ്മയെ കാന്നുത്തത്..??
    >>>കേവലം മാതൃപതവി മാത്രമല്ല പ്രസവിച്ചവള്‍ക്കു ഉള്ളത് എന്നാണ് "പ്രസവിച്ചവള്‍ മാത്രം അമ്മ "എന്ന് വിവക്ഷികുന്നത്. ...മറ്റുള്ളവരെല്ലാം അമ്മയുക്ക് തുല്യമായ പദവിയിലാണ്.<<<<

    ReplyDelete
  7. >>> പ്രവാചകപത്നിമാരും മറ്റുള്ളവരും "കേവലം സ്ഥാനം കൊണ്ടുള്ള അമ്മയാണ്".

    ഭാര്യമാര്‍ക്ക് അമ്മയുടെ കേവല സ്ഥാനം കൊടുകേണ്ട കാര്യം ഇല്ല എന്ന സന്ദര്‍ഭത്തിലാണ് പ്രസവിച്ച സ്ത്രീ [മാത്രമാണ് ] അമ്മ എന്ന ആ കണ്ടുപിടുത്തം നബി നടത്തിയത്. ആ കേവല സ്ഥാനം നബിയുടെ ഭാര്യമാര്‍ക്ക് കൊടുക്കുമ്പോള്‍ എന്ത് കൊണ്ട് പ്രസവിച്ചവല്‍ മാത്രമാണ് അമ്മ എന്ന് ഓര്‍ത്തില്ല എന്ന് മാത്രമാണു ചോദ്യം. പ്രസവിച്ചവള്‍ "മാത്രമാണ്" അമ്മ എന്നറിയാന് ‍ ഖുറാന്‍ നോക്കേണ്ട ആവശ്യം എനിക്കില്ല.

    ReplyDelete
  8. <<>>>
    സന്ദര്‍ഭം ളിഹാരിന്റെ വശമാണ് ..പ്രസവിച്ചവള്‍ മാത്രാണ് മാതാവെന്നും ഭാര്യയെ മാതാവായി കാണാന്‍ പറ്റില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കി.പ്രവാചക പത്നിമാരും മറ്റുള്ളവരും "കേവലം സ്ഥാനം കൊണ്ടുള്ള അമ്മയാണ്".ഇവടെ മുസ്ലിമിന്നു സ്വന്തം മാതാവിനെ പോലെ പ്രിയമുല്ലാവരും ആദരമുള്ളവരും ആകെണ്ടാവര്‍ ആണ് പ്രവാചക പത്നിമാരും മറ്റുള്ളവരും.ഖുര്‍ആന്‍ അങ്ങനെയൊരു സ്ഥാനം നല്‍കി.ഇങ്ങനെ സ്ഥാനം നല്‍കിയതില്‍ സാജന്‍ കുഴപ്പമൊന്നും കാണുന്നുമില്ല ...
    ഇത് ആലോചിക്കു :മാതാവിന് കൊടുകേണ്ട പദവി കുറച്ചു പേര്‍ക്ക് കൊടുകെണ്ണം!.എങ്ങനെ കൊടുക്കും????മാതാവിനെ "പോലെയുള്ളവര്‍" ആണ് ഈ കുറച്ചു പേര്‍ എന്ന് പറഞാല്‍ മതിയാകും.ഖുര്‍ആന്‍ അത് കാവ്യത്മകായി പറഞ്ഞു.ഈ ആശയം ഖുര്‍ആന്‍ വിവക്ഷച്ചതും.വിവക്ഷ എന്ന് കൊണ്ട് ഉധേഷികുന്നത് പിന്നെ എന്താ ???

    അപ്പോള്‍ സാജന്‍ ചോദിക്കും .....പ്രസ്വിച്ചവല്‍ "മാത്രമാണ്" അമ്മ ...മറന്നു പോയല്ലോ നബി .......അത് ബാലിശം

    ReplyDelete
    Replies
    1. >>> ഭാര്യയെ മാതാവായി കാണാന്‍ പറ്റില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കി

      ഇവിടെയും ഭാര്യയെ കേവല സ്ഥാനം കൊണ്ടുള്ള മാതാവായി കാണരുത് എന്ന് തന്നെയല്ലേ നബി ഉദ്ദേശിച്ചത്.
      ആ സന്ദര്‍ഭത്തില്‍ നബി പറഞ്ഞതാണ് പ്രസവിച്ച സ്ത്രീ മാത്രമാണ് അമ്മ എന്ന്. പിന്നെ എങ്ങിനെ മറ്റു ചിലര്‍ കേവല മാതാവിന്റെ സ്ഥാനത്തില്‍ വന്നു? എന്നാണു ചോദ്യം.

      ഇവിടെ പ്രസവിച്ച സ്ത്രീ മാത്രമാണ് അമ്മ എന്ന പ്രസ്താവന ഇല്ലായിരുന്നെങ്കില്‍ എത്ര പേരെ വേണമെങ്കിലും മുസ്ലീമുകല്ടെ മാതാവായി കാണുന്നത്തില്‍ വൈരുദ്ധ്യം വരില്ലായിരുന്നു.

      എപ്പോഴാണ് പ്രവാചക പത്നിമാര്‍ കേവല മാതാവിന്റെ സ്ഥാനത്തേക്ക് ഉയിര്‍ത്തിയത്. ആ സാഹചര്യം അറിയുമെങ്കില്‍ പറയുമല്ലോ?

      Delete
    2. പ്രവചകപത്നിമാറിലൂടെ ഒരു സന്തതി ഉണ്ടാകുന്നതു തടയാനു അപ്രകാരം ഒരു വചനം ഉണ്ടായതു..എന്നാണ് എന്റെ ഓര്മ.. റെഫര്‍ ചെയ്തു പറയാം ..മുലകുടി ബന്ധം ഉള്ളവരുമായി വിധി ...അത് സദാചാര മൂല്യങ്ങള്‍ക്ക് വേണ്ടി..
      സാജന്റെ സംശയങ്ങള്‍ തീര്‍ന്നുവോ ???

      Delete
    3. ഈ ചോദ്യതിന്റ്റ്‌ മുകളില്‍ ഒരു ചോദ്യം കൂടി ഉണ്ടായിരുന്നു.

      Delete
    4. പിന്നെ എങ്ങിനെ മറ്റു ചിലര്‍ കേവല മാതാവിന്റെ സ്ഥാനത്തില്‍ വന്നു?
      പ്രവചകപത്നിമാറിലൂടെ ഒരു സന്തതി ഉണ്ടാകുന്നതു തടയാനു അപ്രകാരം ഒരു വചനം ഉണ്ടായതു.അത് സദാചാര മൂല്യങ്ങള്‍ക്ക് വേണ്ടി.
      മറ്റുള്ളവര്‍ക്ക് സ്ഥാനമാണ്....അങ്ങനെ ഒരു സ്ഥാനം കൊടുത്താല്‍ "അവരുമായി ദാന്ബത്യ ബന്ധം പാടില്ല....പ്രസവിച്ചവലക്കു ഒരു അമ്മയുടെ "കേവലമായ സ്ഥാനം അല്ലല്ലോ നാം നല്‍കുന്നത്

      Delete
    5. ദത്തുപുത്രന്റെ ഭാര്യയെ വിവാഹം ചെയ്തത് വഴി സദാചാരത്തിന് കനപ്പെട്ട സംഭാവാന നല്‍കിയ മുഹമ്മദു നബി സ്വന്തം പത്നിമാരെ മുസ്ലീമുകള്‍ക്ക് അമ്മമാരാക്കുന്നതു വഴി സദാചാരത്തിന് കുറെ കൂടെ കനപ്പെട്ട സംഭാവാന നല്‍കുന്നു. കൊള്ളാം.. മുഹമ്മദു നബി നല്ലൊരു ബുദ്ധിശാലിയും അതിനേക്കാള്‍ വലിയ ഭാഗ്യവാനും ആണ്. കാരണം അന്നും ഇന്നും അനുയായികള്‍ ഇതെല്ലാം വെള്ളം ചേര്‍ക്കാതെ വിഴുങ്ങുകയും സാജനെ പോലുള്ളവരുടെ ബ്ലോഗുകളിലും മറ്റും അതിനെ ന്യായീകരിക്കുകയും ചെയ്യാന്‍ പെടാപാട് പെടുന്നത് കാണുമ്പോള്‍ പിന്നെ വേറെന്തു പറയാന്‍? ബൈബിളിലെ ക്രൂശുമരണത്തിലും മറ്റും യുക്തിയുടെ മുള്‍മുനയില്‍ ബൈബിളിനെയും ക്രിസ്ത്യാനിയെയും നിര്‍ത്തുന്ന 'ബുദ്ധിമാന്മാര്‍'' ഖുറാനിലെ എന്തും വിഴുങ്ങുവാന്‍ ശീലിക്കുന്നത് രസകരമായ ഒരു കാര്യം ആണ്. അതില്‍ അവരെ തെറ്റ് പറയാനും പറ്റില്ല. കാരണം ഖുറാന്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒന്നായാണല്ലോ നബി അവതരിപ്പിച്ചിരിക്കുന്നത്.. അപ്പോള്‍ അടുത്തവന്റെ വേദ ഗ്രന്ഥങ്ങള്‍ക്ക് നേരെ യുക്തിയുടെ കുന്തമുനകള്‍ തിരിച്ചു വയ്ക്കുന്ന മുസ്ലീമുകള്‍ തന്‍റെ ഗ്രന്ഥത്തിനു നേരെ കണ്ണടച്ച് പിടിക്കുന്നത്‌ കാണുമ്പോള്‍ അതൊരു കൌതുകമുണ്ടാക്കുന്ന കാഴ്ച് തന്നെയാണ്....എന്തായാലും ഈ പാലക്കാടന്‍ കഷ്ട്ടപ്പാട് തുടരുക...

      Delete
    6. ...എനിക്കെന്തു കഷ്ടപാട്..ഉത്തരം മുട്ടുമ്പോള്‍ നബിയുടെ മേല്‍ കുതിര കയറുക സത്യം മറച്ചു വെക്കുക ഇതാണല്ലോ ക്രിസ്തീയ നിലപാട്...പച്ചക്ക് കളവു പറയാന്‍ ഒട്ടും സങ്കോചം ഇല്ല്ലത്തവര്‍ തന്നെ..
      ഇസ്ലാമിനെ താറടിക്കാന്‍ അപോലോജെററിക് തോന്ന്യാസങ്ങള്‍ കൂട്ടുപിടിച്ച സാജന്റെ ബ്ലോഗാണ് ""കൈചൂണ്ടി"" കൊട്ടിഖോഷിക്കുനത്..
      തെറ്റുകള്‍ ചൂണ്ടി കാണിക്കാന്‍ ആണ്എന്നു ഖോരം ഖോരം പറഞ്ഞാല്‍ പോര...കാണിച്ചു ത..നമുക്ക് പരിശോക്കിക്കം..
      അപ്പോള്‍ ക്രൂശുമരണ൦ യുക്തിയുടെ മുള്‍മുനയില്‍ തന്നെയന്നു ""കൈചൂണ്ടി"" ...,അല്ലെ ??

      Delete
    7. നബി പടച്ചുണ്ടാക്കിയ ഖുറാന്‍..അതിനെ തെറ്റുകള്‍ക്ക് താങ്കളുടെ മേല്‍ കുതിര കയറിയാല്‍ എന്ത് പ്രയോജനം? "ഇസ്ലാമിനെ താറടിക്കാന്‍ അപോലോജെററിക് തോന്ന്യാസങ്ങള്‍ കൂട്ടുപിടിച്ച സാജന്റെ ബ്ലോഗാണ് ""കൈചൂണ്ടി"" കൊട്ടിഖോഷിക്കുനത്.." താറടിക്കല്‍ മുസ്ലീമുകള്‍ക്ക് മാത്രം അവകാശപ്പെട്ട ഒരു കാര്യം ആണെന്നാണോ പാലക്കാടന്‍ പറയുന്നത്....സാജന്‍ എഴുതുന്നത്‌ മാത്രം പകര്‍പ്പെടുപ്പ്. നമ്മളൊക്കെ നേരം വെളുക്കുമ്പോള്‍ തന്നെ ഒരു കയ്യില്‍ ബൈബിളും മറുകയ്യില്‍ ഖുറാനും പിടിച്ചു സ്വന്തമായി കണ്ടു പിടിച്ചതല്ലേ ഇവിടെയും അവിടെയും ഒക്കെ വിളമ്പുന്നത്. മുഹമ്മദു നബി തന്നെ ബൈബിളിനെതിരെ സ്വന്തമായി ഒന്നും എഴുതിപിടിപ്പിച്ചിട്ടില്ല എന്നിരിക്കെ ഇത്തരം കേമത്തം പറച്ചില്‍ ഒരു രണ്ടാം തരം കാര്യമാണ് സുഹൃത്തേ... പിന്നെ ബൈബിലെ ക്രൂശുമരണം യുക്തിയുടെ മുള്‍മുനയില്‍ എന്നല്ല ഞാന്‍ പറഞ്ഞിരിക്കുന്നത്. "ബൈബിളിലെ ക്രൂശുമരണത്തിലും മറ്റും യുക്തിയുടെ മുള്‍മുനയില്‍ ബൈബിളിനെയും ക്രിസ്ത്യാനിയെയും നിര്‍ത്തുന്ന 'ബുദ്ധിമാന്മാര്‍'' ഖുറാനിലെ എന്തും വിഴുങ്ങുവാന്‍ ശീലിക്കുന്നത് രസകരമായ ഒരു കാര്യം ആണ്." ഖുറാനിലെ എന്തും വിഴുങ്ങുന്ന 'ബുദ്ധിമാന്മാരുടെ' യുക്തി എന്ന് പ്രത്യേകം എഴുതിയിരുന്നു.

      Delete
    8. നബി പടചുണ്ടാക്കിയത്തിനു തെളിവുണ്ടോ??അപോലോജെററിക് തോന്ന്യാസങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടി കാണിച്ചതിന് നന്ദി..<<>>ഖോരം ഖോരം പറഞ്ഞാല്‍ പോര...കാണിച്ചു ത..നമുക്ക് പരിശോക്കിക്കം..
      തെറ്റുകള്‍ ചൂണ്ടി കാണിക്കാന്‍ വന്നയാള്‍ ഒരു തെറ്റും ചൂണ്ടി കാണിക്കാതെ പ്രഘോഷണ പരമ്പര നടതിട്ടു കാര്യമില്ല....കൈചൂണ്ടാനുള്ള സ്കോപ് ഇല്ലാതാകുമ്പോള്‍ നബിയെ പരിഹസിക്കുക...സത്യം അസത്യം കൂടി കുഴയ്ക്കുക ..മനസിലായ സത്യം മറചു വെക്കുക ...ഇതു മിഷിന്നരിമാരുടെ അടവ്...
      ആശയ സംവധതിനു റെഡി എല്ലാത്ത കുരുട്ടുബുദ്ധി...

      Delete
    9. "നബി പടചുണ്ടാക്കിയത്തിനു തെളിവുണ്ടോ??" നബി സ്വന്തമായി പടച്ചുണ്ടാക്കിയത്തിനു യാതൊരു തെളിവും ഇല്ല. അല്ലാഹു ഇറക്കി കൊടുത്തു എന്ന് പറയുന്നതിനും യാതൊരു തെളിവും ഇല്ല. ഇപ്പോള്‍ ഉള്ള ഖുറാന്‍ ഉത്ത്‌മാന്‍ ഖലീഫ പകര്‍പ്പെടുത്ത് അയച്ചുകൊടുത്താതാണെന്നു അറിയാം. മറ്റുള്ള ഖുറാന്‍ പതിപ്പുകള്‍ കത്തിച്ചു കളഞ്ഞതാണെന്നും അറിയാം. അബൂബക്കര്‍ ഖലീഫയുടെ കാലത്ത് നബി പറഞ്ഞു ആരൊക്കെയോ എഴുതി വച്ചിരുന്ന ലിഖിതങ്ങള്‍ എല്ലാം പകര്‍ത്തി എടുത്തു കത്തിച്ചു കളഞ്ഞു എന്നും അറിയാം."അപോലോജെററിക് തോന്ന്യാസങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടി കാണിച്ചതിന് നന്ദി." സ്വയം ചര്‍ദ്ദിച്ചിട്ടത് അടുത്തവന്റെ വായിലേക്ക് ഇട്ടുകൊടുക്കുന്നത് മോശമല്ലേ പാലക്കാടാ...

      Delete
    10. വൈരുദ്ധ്യം ഖുറാനില്‍ ഇല്ല അത് തന്നെ ദൈവീകം എന്ന് പറഞ്ഞത്..
      തെറ്റുകള്‍ ചൂണ്ടി കാണിക്കാന്‍ വന്നയാള്‍ ഒരു തെറ്റും ചൂണ്ടി കാണിക്കാതെ പ്രഘോഷണ പരമ്പര നടതിട്ടു കാര്യമില്ല..വൈരുദ്ധ്യം ഉണ്ടെന്നു തോന്നുന്നു വെങ്കില്‍ പറഞ്ഞു താ...ഖോരം ഖോരം പറഞ്ഞാല്‍ പോര...കാണിച്ചു ത..നമുക്ക് പരിശോധിക്കാം...
      ഖുര്‍ആന്‍ ക്രോഡീകരിച്ചത് എങ്ങനെ എന്ന് പഠിക്കുക ....അറിവില്ലാതെ ചുമ്മാ കുരയ്കുന്നത് മോശമല്ലേ കൈചൂണ്ടി

      Delete
    11. നന്നായി പഠിച്ചു തന്നെയാണ് പറഞ്ഞിരിക്കുന്നത്.....താങ്കളെപ്പോലെ തത്തമ്മേ പൂച്ച പൂച്ച എന്ന് ഓതി പഠിച്ചതും അല്ല....

      Delete
    12. അപോലോജെടിക് ആനലോ താന്‍ പടികുന്നത് ...##കുറഞ്ഞപക്ഷം ഓരോ വിഷയത്തിന്റെയും ഇസ്ലാമികമാനം പടികുക###..കുരച്ചു കൊണ്ട് ഇരുന്നോ...
      വൈരുദ്ധ്യം ഉണ്ടെന്നു തോന്നുന്നു വെങ്കില്‍ പറഞ്ഞു താ...ഖോരം ഖോരം പറഞ്ഞാല്‍ പോര...കാണിച്ചു ത..നമുക്ക് പരിശോധിക്കാം...കുരച്ചു കൊണ്ട് ഇരുന്നോ....
      #####തത്തമ്മേ പൂച്ച പൂച്ച എന്ന് ഓതി പഠിച്ചതും അല്ല....###
      സഭ പറഞ്ഞത് ക്രിസ്ത്യാനിക്ക് മതം...ആപ്പോ സഭയ്യുക്ക് അതിന്നുള അധികാരമുണ്ടെന്നു...സഭ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന തനിക്ക് നാനനില്ലടോ...കാലങ്ങളായി മതമേലധ്യക്ഷന്മാര്‍ പറയുന്ന ചെയുഉന തോന്ന്യാസങ്ങള്‍ക്ക് അടിമ്മയാണ് താന്‍

      Delete
    13. "സഭ പറഞ്ഞത് ക്രിസ്ത്യാനിക്ക് മതം...ആപ്പോ സഭയ്യുക്ക് അതിന്നുള അധികാരമുണ്ടെന്നു...സഭ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന തനിക്ക് നാനനില്ലടോ...കാലങ്ങളായി മതമേലധ്യക്ഷന്മാര്‍ പറയുന്ന ചെയുഉന തോന്ന്യാസങ്ങള്‍ക്ക് അടിമ്മയാണ് താന്‍" ഏതു സഭയാണ് പാലക്കാടാ എന്നെ നിയന്ത്രിക്കണത്...? ഇങ്ങനെ കണിശമായി ഇതൊക്കെ പരയാണമെങ്കില്‍ ഈ സഭ എന്താണ് എന്നൊക്കെ നല്ല പിടിപാട് ഉണ്ടായിരിക്കും പാലക്കാടന് അല്ലേ...? പിന്നെ ബില്‍ ലാദനെ പോലുള്ളവര്‍ ചെയ്യുന്നത് ഇസ്ലാമീകമാണോ? അല്ലെന്നു പാലക്കാടന്‍ പറയും. അവരെ പോലെയുള്ളവര്‍ ചെയ്യുന്നത് ഖുറാനിന്‍റെ തലയില്‍ കെട്ടി വെക്കാന്‍ ആരും സമ്മതിക്കില്ല. അപ്പോള്‍ പിന്നെ ഏതെന്കിലും സഭ ചെയ്യുന്ന കാര്യങ്ങള്‍ പൊക്കി പിടിച്ചു ബൈബിളിനെയും എന്നെയും കുതിര കയറാന്‍ വരല്ലേ പാലക്കാടാ...
      കുറഞ്ഞ പക്ഷം ഓരോ വിഷയത്തിന്‍റെയും ഇസ്ലാമിക മാനം പഠിക്കാന്‍ താങ്കള്‍ പറഞ്ഞുവല്ലോ. ആദ്യം മാന്യമായി സംവദിക്കാന്‍ പടിചിട്ടുപ്പോരെ മറ്റുള്ളവരെ പഠിപ്പിക്കാന്‍? താങ്കളെ പോലെയുള്ളവരുടെ 'മാനം' കണ്ടാല്‍ പിന്നെ ഇസ്ലാമിക മാനം അന്വേഷിക്കെണ്ടിവരില്ല. താങ്കള്‍ ഇടയ്ക്കിടയ്ക്ക് കുരച്ചുകൊണ്ടിരുന്നോ കുരച്ചുകൊണ്ടിരുന്നോ എന്നൊക്കെ പറയുന്നുണ്ടെങ്കിലും താങ്കള്‍ ഇരുന്നു കുരക്കുന്ന ഒരു ഫീളിങ്ങാണ് എനിക്ക് താങ്കളുടെ കമന്റു വായിക്കുമ്പോള്‍ തോന്നുന്നത്....

      Delete
    14. കൈചൂണ്ടിയ്ക്ക് സഭയോന്നും ഇല്ല അല്ലെ....ആദ്യമായിട്ടാണ് ഒരു സഭയും ഇല്ലാത്ത ക്രിസ്ത്യാനിയെ കാണുന്നത്.തന്റെ "മാനം" പോകാതിരിക്കാന്‍ സഭയെ തള്ളി പറഞ്ഞു..നീ ബുദ്ധിമാന്‍ ..

      അപ്പോള്‍ സഭ ചെയ്യുന്ന കാര്യങ്ങള്‍ ബൈബിളുമായി ബന്ധമില്ല... ഓകേ....

      ഖുഅര്നില്‍ വൈരുദ്ധ്യം ഉണ്ടെന്നു തോന്നുന്നു വെങ്കില്‍ പറഞ്ഞു താ...ഘോരം ഘോരം പറഞ്ഞാല്‍ പോര...കാണിച്ചു ത..നമുക്ക് പരിശോധിക്കാം.....
      സത്യം മനസിലായപ്പോള്‍ നിനക്ക് വിരളിപിടിച്ചതയാണ് എന്റെ ഫീലിംഗ്....

      Delete
    15. എനിക്ക് സഭയുണ്ടോ സഭയില്ലയോ എന്നതാണോ ഇവിടത്തെ വിഷയം.ഖുറാനിലെ വൈരുധ്യം. അതിനെ കുറിച്ച് സാജന്‍ ഒരു ബ്ലോഗിട്ടു. താങ്കള്‍ക്കു അതിനെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയൂ പാലക്കാടാ... ഈ പറഞ്ഞ കാര്യം വെളിവോടെ പറഞ്ഞു കഴിഞ്ഞുപോരെ പുതിയ സ്റ്റോക്ക്‌ എടുക്കാന്‍....എല്ലാം കൂടി എടുത്തുപോന്തിക്കാനുള്ള വകുപ്പൊന്നും പാലക്കാടന് ഉണ്ടെന്നു തോന്നുന്നില്ല. ഇതുവരെ പാലക്കാടന്‍ പറഞ്ഞു വെച്ചത് നോക്കുമ്പോള്‍ അങ്ങനെ ചിന്തിക്കാനേ നിര്‍വാഹമുള്ളൂ...പിന്നെ വിളറിപിടിച്ചിരിക്കുന്നത് ആര്‍ക്കാണെന്ന് കമന്‍റുകള്‍ വായിച്ചു നോക്കുന്ന വിവരമുള്ളവര്‍ തീരുമാനിച്ചു കൊള്ളും....

      Delete
    16. സാജന് ഇസ്ലാമികമാനം മനസിലാകുന്നുണ്ട്...അക്കാര്യം പോലും മനസിലാക്കാനുള്ള വെളിവും മാനവും തനിക്കുണ്ടോ .. ചുമ്മാ വിരളിപൂണ്ടു നടകുന്നുവെന്നല്ലാതെ...
      ....... വിവരമുള്ള സത്യാ അന്വേഷകര്‍ വായിച്ചാല്‍ ബോധ്യപെടും,നിങ്ങളുടെ പൊള്ളത്തരം .പ്രസ്തുത വിഷയത്തില്‍ ഞാന്‍ വിശദീകരണം നല്‍കിയിരുന്നു..

      Delete
    17. തന്കളാണ് ആദ്യം ചൊറിയുന്ന വര്‍ത്തമാനം പറഞ്ഞത് ,അത് ഇരുവര്‍ക്കും മോശപെട്ട വാക്കുകള്‍ക്ക് കാരണമായി.ഈ അവസരത്തില്‍ തന്റെ ബ്ലോഗിലെ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുമല്ലോ..ക്രിസ്തീയമാനം മനസിലാക്കാന്‍...

      Delete
    18. This comment has been removed by the author.

      Delete
  9. ഭാര്യമാര്‍ വിസ്വാസികളുടെ മാതാവ്‌ , നബി വിശ്വാസികളുടെ പിതാവല്ല.
    കാരണം മകളെ വിവാഹം കഴിക്കാന്‍ പറ്റില്ലല്ലോ. നബി ആളു മിടുക്കന്‍ തന്നെ.


    >>> പ്രവചകപത്നിമാറിലൂടെ ഒരു സന്തതി ഉണ്ടാകുന്നതു തടയാനു അപ്രകാരം ഒരു വചനം ഉണ്ടായതു.അത് സദാചാര മൂല്യങ്ങള്‍ക്ക് വേണ്ടി.

    പ്രവാചക പത്നിമാരല്ലല്ലോ അല്ലാഹുവിന്റെ വചനം കൊണ്ട് വരുന്നത്. അവര്‍ക്ക് സന്തതി വന്നാല്‍ ഖുറാന്‍ ഇടിഞ്ഞു വീഴുമോ? എന്ത് സദാചാരമാണ് ഇല്ലാതാവുക?

    ആയിഷയെ നബിയുടെ മരണശേഷം താന്‍ കേട്ടും എന്നുള്ള തര്‍ക്കം നബിയുടെ അനുയായികള്‍ നടത്തുന്നത് കണ്ടപ്പോള്‍ ആണ് അല്ലാഹുവിനു ബോധം വീണത്‌.

    അതുവരെ പ്രസവിച്ച സ്ത്രീ മാത്രമാണ് അമ്മ . ഭാര്യമാര്‍ കേവല അമ്മയാകില്ല എന്ന് വചനം കൊടുത്തു. ഇപ്പോള്‍ ഇതാ സ്വന്തം ഭാര്യമാരെ കേവല മാതാവാക്കുവാന്‍ ഒരു ഉളുപ്പും നബിക്ക് തോന്നിയില്ല.

    ReplyDelete
  10. വിഷയത്തില്‍ വൈരുധ്യം ഇല്ലെന്നും തന്റെ നിലപാട് തെറ്റുന്നും മനസിലായാല്‍ നബി ചീത്ത വിളിക്കുന്ന എര്പാട് സജനില്‍ ഉണ്ട്..സത്യം മറച്ചുവെക്കാതെ കാര്യങ്ങള്‍ മനസിലായിഎന്നു പറ
    നബിയുടെ നന്മയെ ചോദ്യം ചെയ്യല്‍ മാത്രമാണല്ലോ തന്‍ അവസാനം കമന്റിയത്....അതിനു വേറെ ഒരു ബ്ലോഗ്‌ ഉണ്ടാക്കു..സകള്‍ apologetic സൈറ്റ്കല്‍ തപ്പിക്കോ ...
    നമ്മുക് പരിശോധിക്കാം...

    ReplyDelete
    Replies
    1. നബിയെ ആര് ചീത്ത വിളിച്ചു.
      നബിയുടെ പ്രവര്‍ത്തിയെ കുറിച്ച് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. അത് താങ്കള്‍ക്ക് അപമാനമായി തോന്നിയെങ്കില്‍ അത് എന്റെ തെറ്റല്ല.

      Delete
    2. വിഷയത്തില്‍ വൈരുധ്യം ഇല്ലെന്നും തന്റെ നിലപാട് തെറ്റുന്നും മനസിലായല്ലോ ....

      Delete
    3. വിഷയത്തില്‍ ഉള്ള എന്റെ അവസാന കമന്റു നോക്കുമല്ലോ!

      Delete
  11. This comment has been removed by the author.

    ReplyDelete
    Replies
    1. ഞാന്‍ ചോദിച്ചതിന് മറുപടി പറയുക. അല്ലാതെ സ്വന്തം കൈയ്യില്‍ ഉള്ള ചോദ്യത്തിന്റെ മറുപടി എനിക്ക് ആവശ്യം വരില്ല.

      Delete
  12. This comment has been removed by the author.

    ReplyDelete
  13. ആശയം എന്താന്ന് സാജന് മനസിലായി അല്ലോ ..പിന്നെ സാജന്‍ ചോധികുന്നത് എന്തിനു അങ്ങനെ മാതാവിന്റെ സ്ഥാനം കൊടുക്കുന്നു എന്നാണ് അതിനും ഞാന്‍ വിശദീകരണം നല്‍കി...
    വൈരുധ്യം എന്നാ നിലയില്‍ നിന്ന് മാതാവാകിയത് എന്തിന്യെന്നന്നു സാജന്‍ ഇപ്പോള്‍ ചോദികുനത്..മറുപടി നല്കിയല്ലോ,മുന്‍ കമന്റുകള്‍ വായിക്കുക

    ReplyDelete
  14. ആശയം എന്താന്ന് സാജന് മനസിലായി അല്ലോ ..പിന്നെ സാജന്‍ ചോധികുന്നത് എന്തിനു അങ്ങനെ മാതാവിന്റെ സ്ഥാനം കൊടുക്കുന്നു എന്നാണ് അതിനും ഞാന്‍ വിശദീകരണം നല്‍കി...
    വൈരുധ്യം എന്നാ നിലയില്‍ നിന്ന് മാറി മാതാവാകിയത് എന്തിന്യെന്നന്നു സാജന്‍ ഇപ്പോള്‍ ചോദികുനത്..മറുപടി നല്കിയല്ലോ,മുന്‍ കമന്റുകള്‍ വായിക്കുക

    ReplyDelete
    Replies
    1. കുറഞ്ഞ പക്ഷം ചോദ്യം മനസിലായോ എന്നെങ്കിലും പരിശോധിച്ചു നോക്കുമല്ലോ.

      Delete
    2. സാജന്‍ താങ്കള്‍ ആണ് തെറ്റുകാരന്‍. ഇത്തരം ചോദ്യങ്ങള്‍ ഒരിക്കലും താങ്കള്‍ ചോദിക്കാന്‍ പാടില്ലായിരുന്നു.കാരണം ബൈബിളിന്റെ ദൈവീകതക്കെതിരെ ഘോരം ഘോരം ചോദ്യശരങ്ങള്‍ പറത്തിവിടുന്ന പാലക്കാടനെ പോലുള്ളവര്‍ സ്വന്തം മത ഗ്രന്ഥത്തിനും പ്രവാചകനും എതിരായി വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിക്കാറില്ല. പകരം അവര്‍ കുറെ ഉത്തരങ്ങള്‍ തരും. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത് അവര്‍ പറയുന്ന ഉത്തരങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കാത്ത താങ്കള്‍ തന്നെയാണ് തെറ്റുകാരന്‍ എന്ന്....

      Delete
    3. സാജന്‍ എന്താന്ന് ഇപ്പോള്‍ ചോധികുനത്???....വ്യക്തമാക്കൂ..

      Delete
  15. "പാലക്കാടന്‍June 12, 2012 2:10 PM
    ആശയം എന്താന്ന് സാജന് മനസിലായി അല്ലോ ..പിന്നെ സാജന്‍ ചോധികുന്നത് എന്തിനു അങ്ങനെ മാതാവിന്റെ സ്ഥാനം കൊടുക്കുന്നു എന്നാണ് അതിനും ഞാന്‍ വിശദീകരണം നല്‍കി...
    വൈരുധ്യം എന്നാ നിലയില്‍ നിന്ന് മാറി മാതാവാകിയത് എന്തിന്യെന്നന്നു സാജന്‍ ഇപ്പോള്‍ ചോദികുനത്..മറുപടി നല്കിയല്ലോ,മുന്‍ കമന്റുകള്‍ വായിക്കുക

    Reply
    sajan jcbJune 12, 2012 3:10 PM
    കുറഞ്ഞ പക്ഷം ചോദ്യം മനസിലായോ എന്നെങ്കിലും പരിശോധിച്ചു നോക്കുമല്ലോ.

    പാലക്കാടന്‍June 13, 2012 12:26 AM
    സാജന് ഇസ്ലാമികമാനം മനസിലാകുന്നുണ്ട്...അക്കാര്യം പോലും മനസിലാക്കാനുള്ള വെളിവും മാനവും തനിക്കുണ്ടോ .. ചുമ്മാ വിരളിപൂണ്ടു നടകുന്നുവെന്നല്ലാതെ...
    ....... വിവരമുള്ള സത്യാ അന്വേഷകര്‍ വായിച്ചാല്‍ ബോധ്യപെടും,നിങ്ങളുടെ പൊള്ളത്തരം .പ്രസ്തുത വിഷയത്തില്‍ ഞാന്‍ വിശദീകരണം നല്‍കിയിരുന്നു.."

    സാജന് താങ്കളുടെ ഇസ്ലാമിക മാനം മനസ്സിലാകുന്നുണ്ട് എന്ന് വിചാരിക്കുന്ന താങ്കളുടെ 'മാന'ത്തിന് എന്റെ പ്രണാമം...

    ReplyDelete
  16. "പാലക്കാടന്‍June 13, 2012 1:11 AM
    തന്കളാണ് ആദ്യം ചൊറിയുന്ന വര്‍ത്തമാനം പറഞ്ഞത് ,അത് ഇരുവര്‍ക്കും മോശപെട്ട വാക്കുകള്‍ക്ക് കാരണമായി.ഈ അവസരത്തില്‍ തന്റെ ബ്ലോഗിലെ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുമല്ലോ..ക്രിസ്തീയമാനം മനസിലാക്കാന്‍..." താങ്കള്‍ക്കുള്ള ഉത്തരം അവിടെ തന്നു കഴിഞ്ഞതാണ്. പിന്നെയും ചോദിച്ചത് തന്നെ ചോദിക്കുകയും ബ്ലോഗില്‍ വിശദമാക്കിയ കാര്യങ്ങള്‍ തന്നെ വീണ്ടും ചോദിച്ചും ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത മനസ്സും മുന്‍വിധികളുമായി അവിടെ കടന്നു വരുന്ന താങ്കളെ പോലെയുള്ളവരോട് സംവദിക്കാന്‍ എനിക്ക് അവിടെ തല്‍ക്കാലം നിര്‍വാഹമില്ല. കാരണം അകാരണമായി മറ്റു മതങ്ങളുടെ കാര്യങ്ങള്‍ അവിടെ വലിച്ചിഴക്കേണ്ടി വരും എന്ന് ഞാന്‍ ശങ്കിക്കുന്നു....
    പിന്നെ മോശപെട്ട വാക്കുകള്‍ ഞാന്‍ താങ്കള്‍ക്കെതിരെ ഇവിടെ ഉപയോഗിച്ചതായി എനിക്ക് തോന്നുന്നില്ല....താങ്കളുടെ കമന്റുകളില്‍ നിന്നും മനസ്സിലായ താങ്കളുടെ മനോനിലയെ പറ്റി ഒരു നിരീക്ഷണം നടത്തിയതില്‍ കൂടുതലായി ഞാന്‍ എന്തെങ്കിലും മോശമായി പറഞ്ഞോ എന്ന് തോന്നുന്നില്ല. അങ്ങനെ വല്ലതും പറഞ്ഞിട്ടുട്ടെങ്കില്‍ അത് കാണിച്ചു തന്നാല്‍ ഞാന്‍ താങ്കളോട് മാപ്പ് പറയാനും തയ്യാറാണ്...

    ReplyDelete
    Replies
    1. (കനപ്പെട്ട സംഭാവാന നല്‍കുന്നു. കൊള്ളാം.).(ഇന്നും അനുയായികള്‍ ഇതെല്ലാം വെള്ളം ചേര്‍ക്കാതെ വിഴുങ്ങുകയും ന്യായീകരിക്കുകയും ചെയ്യാന്‍ പെടാപാട് പെടുന്നത്) (കഷ്ട്ടപ്പാട് തുടരുക.)നബിയെ ചുമ്മാതെ നിന്ദിക്കുന്നുട്..
      ആശയ സംവാദം നടത്താന്‍ ആണ് ഈ ബ്ലോഗ്‌ എന്ന് സാജന്‍ പറഞ്ഞത് തന്കാലോ ആദ്യത്തെ കമന്റെ പോലും ചൊറിയുന്ന വിധത്തില്‍..
      താങ്കളുടെ ബ്ലോഗില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ പരിശോധിചു നോക്കൂ..(മനസ്സിലാക്കാന്‍ കഴിയാത്ത മനസ്സും മുന്‍വിധികളുമായി വന്നതല്ല ).അതിനൊത്ത വിശദീകരണം ബ്ലോഗില്‍ ഇല്ല
      ആ ചോദ്യങ്ങള്‍ തന്നെ ഞാന്‍ വല്ല ഇസ്ലാമിക്‌ മാസിക വെബ്സൈറ്റ് പുസ്തകം എന്നിവല്‍ നിന്നു ഉണ്ടാക്കിയതല്ല..എനിക്ക് വളരെ കാലമായി ഉള്ളതുമാണ്..ഇത് ഞാന്‍ എന്റെ കൂട്ട്ടുകാരുമായി പന്കുവേച്ചപോള്‍ പോലും അവര്‍ക്ക്‌ ഞാന്‍ അവരെ കളിയാക്കുനതയിട്ടാണ് പറഞ്ഞത്,നീ ജിഹാദിന്റെ ആളാണ് എന്നാ പറഞ്ഞത്,പിന്നെ കോളേജില്‍ ഇമ്മാതിരി കാര്യങ്ങള്‍ ഞാനടക്കം ആരും സംസാരിക്കാന്‍ ഇഷ്ട്ടപെടുന്നില്ല ..അത് കൊണ്ട ബ്ലോഗില്‍ ചോദിച്ചേ..അതിനടക്ക് സാജന്റെ ബ്ലോഗ്‌ കണ്ടു...
      തന്‍ നബിയെ പരിഹസികുമ്പോഴും മറ്റും ഒര്കുക്ക:ലോകത് മിഷിനരിമാരും അപോലോജെടിസം ഒരിഎന്റിളിസ്ടുകളും നബിയെ അധിക്ഷേപിചിട്ടുള്ള്.മറിച് നിശ്പക്ഷ്മായി നബിയെ പറ്റി പഠിച്ച് മഹാനായ ഗാന്ധിയെ പോലുള്ളവര്‍ പറഞ്ഞ
      മഹത്വം അവര്‍ക്ക് മറച്ചു വെക്കാന്‍ സാധ്യമല്ല

      Delete
    2. താങ്കളുടെ ന്യായമായ ചോദ്യങ്ങള്‍ക്ക് ഉത്തരം അവിടെ നിന്ന് കിട്ടുക തന്നെ ചെയ്യും....ഇന്നല്ലെങ്കില്‍ വേറെയൊരു ദിവസം...

      Delete
  17. >>> പ്രവചകപത്നിമാറിലൂടെ ഒരു സന്തതി ഉണ്ടാകുന്നതു തടയാനു അപ്രകാരം ഒരു വചനം ഉണ്ടായതു..എന്നാണ് എന്റെ ഓര്മ.. റെഫര്‍ ചെയ്തു പറയാം ..മുലകുടി ബന്ധം ഉള്ളവരുമായി വിധി ...അത് സദാചാര മൂല്യങ്ങള്‍ക്ക് വേണ്ടി..
    സാജന്റെ സംശയങ്ങള്‍ തീര്‍ന്നുവോ ???

    പ്രവാചക പത്നിമാരില്‍ ഒരു സന്തതി ഉണ്ടായാല്‍ എന്ത് സദാചാരമാണ് തകരുക എന്ന് മാത്രം പാലക്കാടന്‍ പറയുന്നില്ല. എന്താണു തകരുക.ഇദ്ദ കഴിഞ്ഞിട്ടാകുമല്ലോ ഒരു മുസ്ലീം സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിക്കുക. അപ്പോള്‍ ജനിക്കുന്ന സന്തതി നബിയുടെ അല്ല എന്ന് ഉറപ്പാണ്.

    >>> സാജന്‍ എന്താന്ന് ഇപ്പോള്‍ ചോധികുനത്???....വ്യക്തമാക്കൂ..

    വിശദമായി പോസ്റ്റില്‍ തന്നെയുണ്ട്. ചുരുക്കി കമന്റിലും.
    ഇവിടെയും ഭാര്യയെ കേവല സ്ഥാനം കൊണ്ടുള്ള മാതാവായി കാണരുത് എന്ന് തന്നെയല്ലേ നബി ഉദ്ദേശിച്ചത്.
    ആ സന്ദര്‍ഭത്തില്‍ നബി പറഞ്ഞതാണ് പ്രസവിച്ച സ്ത്രീ മാത്രമാണ് അമ്മ എന്ന്. പിന്നെ എങ്ങിനെ മറ്റു ചിലര്‍ കേവല മാതാവിന്റെ സ്ഥാനത്തില്‍ വന്നു? എന്നാണു ചോദ്യം.

    ഒരു സ്ഥലത്ത് കേവലമാതാവ്‌ പാടില്ല, പ്രസവിച്ചവല്‍ മാത്രമാണ് അമ്മ എന്ന് പറയുന്നു. മറ്റു സ്ഥലത്ത് വേറെ കേവലമാതാക്കള്‍ പ്രത്യക്ഷ പ്പെടുന്നു. അതും നബിയുടെ പത്നിമാര്‍ വരെ .

    ഖുറാനും നബിയുടെ പത്നി മാരും തമ്മില്‍ എന്ത് ബന്ധം. ഖദീജയുടെ കാര്യത്തില്‍ ആണെങ്കില്‍ പിന്നെയും സമ്മതിക്കാമായിരുന്നു. കാരണം നബി പ്രവാചകനാണ് എന്ന് നബിയെക്കാള്‍ മുമ്പേ ബോധ്യം വന്നത് സ്ത്രീക്കാണല്ലോ. ബാക്കിയുള്ളവര്‍ക്ക്‌ എന്താണ് ഖുറാനുമായി ബന്ധം. അവരിലൂടെയാണോ ഖുറാന്‍ അവതരിച്ചത്? അവരിലൂടെയാണോ മുസ്ലീം വിശ്വാസം വന്നത്? പിന്നെ എങ്ങിനെ അവര്‍ വിശ്വാസികളുടെ കേവലമാതവായി?

    ഒരു മുസ്ലീം വിശ്വാസിയായ സൈദിന്റെ ദുര്‍വിധി നോക്കണേ ! അയാള്‍ ഒരു കേവലമാതാവുമായി മുന്നേ ദാബത്യ ജീവിതം നടത്തിയിട്ടുള്ള വ്യക്തിയാണ്. എന്നിട്ടും ഒരു സദാചാരവും നഷ്ടപ്പെട്ടിട്ടില എങ്കില്‍ നബിയുടെ മരണ ശേഷം നബിയുടെ വിധവകളെ ആരെങ്കിലും കെട്ടിയാല്‍ എന്ത് സദാചാരമാണ് ഇടിഞ്ഞു വീഴുക?

    ReplyDelete
  18. മുഹമ്മദു നബിയുടെ മാര്‍ഗ്ഗത്തിന് അപ്പപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും നിയന്ത്രണത്തിനും മുന്നറിയിപ്പുകള്‍ക്കും ആയി സമയാസമയങ്ങളില്‍ തനിക്ക് വെളിപ്പെട്ടെന്ന രീതിയില്‍ സ്വയം സൃഷ്ടിച്ച ആയത്തുകള്‍ ആണെന്നതിന് മുസ്ലീമുകളുടെ മാതാക്കളെ കുറിച്ചുള്ള ആയത്തുകള്‍ അടിവരയിടുന്നു. ദൈവീകമായ ആയത്തുകള്‍ ആയിരുന്നു ഇതെങ്കില്‍ പിന്നെ തിരുത്തലുകള്‍ അവയ്ക്ക് ഉണ്ടാകേണ്ട കാര്യം ഇല്ലല്ലോ. ഏറ്റവും നല്ല ആയത്തുകള്‍ തരാന്‍ ശ്രദ്ധയുള്ള അല്ലാഹുവില്‍ നിന്നും തിരുതപ്പെടാന്‍ ഇടയായ ആയത്തുകള്‍ എങ്ങനെ വന്നു എന്ന് തലച്ചോര്‍ പണയം വക്കാത്തവര്‍ ഇനിയെങ്കിലും ചിന്തിക്കുമോ? അത് ദൈവീകമാണോ? കുറച്ചു നാളുകള്‍ അല്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഒരു വചനം മാറ്റപെടെണ്ടതാണെങ്കില്‍ ദുര്‍ബല പെടുത്തിയതിനു ശേഷം കൊടുത്ത വചനം ആദ്ദ്യം കൊടുത്താല്‍ മതിയായിരുന്നല്ലോ? ഇവിടെ നബി പത്നിമാരെ മുസ്ലീമുകളുടെ മാതാക്കള്‍ ആക്കപെട്ടത് വഴി നബി തന്‍റെ അതി ബുദ്ധിയാണ് വെളിവാക്കിയിരിക്കുന്നത്. ഈ ആയത് ദൈവീകമാവണമെങ്കില്‍ നബി പത്നിമാര്‍ എല്ലാവരും മുസ്ലീങ്ങളായ ഏതൊരാളുടെയും കേവല മാതാക്കള്‍ എന്ന നിലയില്‍ ആയിരിക്കണം. എന്നാല്‍ സൈദിനെ സംബന്ധിച്ചിടത്തോളം സൈനബ കേവലമാതാവ് ആകുന്നു എന്നതിലുപരി മുന്ഭാര്യയും കൂടിയാണ്. അത് എന്ത് കാരണ വശാലും മാറ്റുവാന്‍ ആരാലും കഴിയില്ല. സൈനബയെ നബിക്ക് വിവാഹം കഴിച്ചുകൊടുക്കുന്ന തിരക്കില്‍ ഭാവിയില്‍ ഇങ്ങനെ ഒരു ആയത് ഇറക്കി കൊടുക്കേണ്ടിവരും എന്ന് അല്ലാഹു മറന്നു പോയതാണോ? ഈ വിഷയത്തില്‍ രണ്ടു കാര്യത്തില്‍ അല്ലാഹുവിനു വീഴ്ച വന്നു എന്ന് സമ്മതിക്കേണ്ടി വരും. ഒന്ന്. സൈനബയെ സൈദിനെ കൊണ്ട് കല്യാണം കഴിപ്പിച്ചത്. രണ്ടു. സൈനബയെ നബിയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. ഇതില്‍ ഏതെന്കിലും ഒന്ന് അല്ലാഹു ഒഴിവാക്കണമായിരുന്നു. ദൈവീകമായത് ഇപ്പോഴും പൂര്‍ണത ഉള്ളതായിരിക്കണം.ഏച്ചുക്കൂട്ടിയാല്‍ മുഴച്ചിരിക്കും എന്നാ രീതിയിലുള്ള ആയത്തുകള്‍ സര്‍വ്വജ്ഞാനിയായ ഒരു ദൈവം ഇറക്കി കൊടുക്കും എങ്കില്‍ സര്‍വ്വജ്ഞാനി എന്ന വാക്കിന്‍റെ അര്‍ത്ഥം കൂടി മാറ്റേണ്ടി വരും....

    ReplyDelete
  19. കേവല സ്ഥാനം എന്ന്കൊണ്ട് ഉദ്ദേശിച്ചത് ബഹുമതിയാണ് ..പ്രവചക പതനിമാര്‍ക്ക് അപ്രകാരം ഒരു ബഹുമതി, സ്ഥാനം കൊടുക്കുന്നതില്‍ കുഴപ്പമില്ല.
    പള്ളിയിലെ അച്ഛനെയോ മദറിനെയോ സിസ്റെരിനെയോ അങ്ങനെ വിളിച്ചത് കൊണ്ട് മാത്രം അവര്‍ അച്ഛനോ മദര്‍ സിസ്റ്റരോ ആകുന്നെയില്ല.അത് കൊണ്ടാണ് മാതാവ് എന്ന ബഹുമതിയും കേവല സ്ഥാനവും കൊടുത്തിട്ടും പ്രസവിച്ചവള്‍ മാത്രമാണ് അമ്മ എന്ന് പറയുന്നത്.എല്ലാ അവകാശത്തിലും രീതിയിലും അമ്മയാകുന്നത് പ്രസവിച്ചവള്‍ ആണ്.
    .....
    ###ഇവിടെയും ഭാര്യയെ കേവല സ്ഥാനം കൊണ്ടുള്ള മാതാവായി കാണരുത് എന്ന് തന്നെയല്ലേ നബി ഉദ്ദേശിച്ചത്###
    സ്വന്തം ഭാര്യയെ എങ്ങനെ കാണണം എന്നാണ് പടിപികുന്നത്.സ്വന്തം ഭാര്യക്ക്‌ മാതാവിന്റെ സ്ഥാനമേ ഇല്ല.
    ..........എണപെട്ട ചിലര്‍ക്ക് സ്ഥാനം കൊട്ത്താല്‍ പോലും അവര്‍ മാതാക്കളെ ആവുന്നില്ല.മാതാവേ എന്ന് അവരെ ആരും വിളിക്ക പോലും ഇല്ല എന്ന് ഇവടെ ശ്രധികേണ്ടതുണ്ട്.പ്രവാചക പത്നിമാരെയും മറ്റുള്ളവരെയും എതു സ്ഥാനത് കാണണമെന്നാണ് "അവര്‍ മാതാക്കള്‍ ആവുന്നു "യെന്നു കൊണ്ട് വിവക്ഷിച്ചത്
    ....
    സൈനബയുടെ കാര്യം:സൈദുമായി വിവാഹബന്ധം വേര്പെടുതിയിട്ടാണ് അവര്‍ നബിയെ വിവാഹം കഴിച്ചത്.
    നബി സൈനബയെ വിവാഹം കഴിച്ചത് വിഷയമായി ബന്ധമില്ല.
    സയിദ്‌നു അപ്പോള്‍ സൈനബ എങ്ങനെയെന്നു സാജന് ചോദ്കിക്കം:
    ഒരുവന്‍ വിവാഹ ബന്ധം വേര്‍പെടുത്തിയാല്‍ പിന്നെ അവളുമായി എതൊരു ബന്ധവും ഇല്ല.ആ സാഹചര്യത്തില്‍ സൈനബ നബിയുടെ ഭാര്യ എന്ന നിലയില്‍ 33:6 സയിദ്‌നു ബാധകമാണ്.
    .....
    വൈരുധ്യങ്ങള്‍ ഇല്ലഎന്ന് വിശദീകരിച്ചു കഴിഞ്ഞു .

    ReplyDelete
    Replies
    1. "സ്വന്തം ഭാര്യയെ എങ്ങനെ കാണണം എന്നാണ് പടിപികുന്നത്.സ്വന്തം ഭാര്യക്ക്‌ മാതാവിന്റെ സ്ഥാനമേ ഇല്ല." ഇത്രയുമേ എനിക്കും പറയാനുള്ളൂ. മുന്‍ ഭാര്യക്ക് ഒരിക്കലും ഒരു മാതാവിന്‍റെ സ്ഥാനം കൊടുക്കാന്‍ സാധാരണ ആളുകള്‍ക്ക് കഴിയില്ല....

      Delete
    2. >>> സ്വന്തം ഭാര്യയെ എങ്ങനെ കാണണം എന്നാണ് പടിപികുന്നത്.സ്വന്തം ഭാര്യക്ക്‌ മാതാവിന്റെ സ്ഥാനമേ ഇല്ല.

      കാരണം കൂടി നബി പറഞ്ഞിട്ടുണ്ട്. കാരണം പ്രസവിച്ച സ്ത്രീ മാത്രമാണ് അമ്മ.
      അവിടെ ഈ കാരണം പറഞ്ഞില്ലായിരുന്നെന്കില്‍ ഈ പോസ്റ്റു തന്നെ ഉണ്ടാകുമായിരുന്നില്ല.

      പിന്നെ നബിയുടെ പത്നിമാരുടെ കാര്യം.
      അവര്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് വിശ്വാസികളുടെ മാതാവ്‌ ആയത്? അവരിലൂടെയാണോ ഖുറാന്‍ അവതരിപ്പിച്ചത്?പോട്ടെ, ചുരുങ്ങിയ പക്ഷം നബി വിശ്വാസികളുടെ പിതാവാണോ? അതും ഇല്ലാത്ത നിലയ്ക്ക് പത്നിമാര്‍ എന്തിനു വിശ്വാസികളുടെ കേവലമാതാവാക്കി? അതും പ്രസവിച്ച സ്ത്രീ മാത്രമാണ് അമ്മ എന്ന് ഖുറാന്‍ മുമ്പേ പ്രസ്താവിച്ച നിലയ്ക്ക്.

      ഇതൊക്കെയാണ് ചോദ്യങ്ങള്‍ . ഇതിനൊന്നുമല്ലല്ലോ താങ്കള്‍ മറുപടി പറഞ്ഞത്.

      >>> പള്ളിയിലെ അച്ഛനെയോ മദറിനെയോ സിസ്റെരിനെയോ അങ്ങനെ വിളിച്ചത് കൊണ്ട് മാത്രം അവര്‍ അച്ഛനോ മദര്‍ സിസ്റ്റരോ ആകുന്നെയില്ല.

      ആകുന്നില്ല എന്ന് മാത്രമല്ല അച്ചന്‍ / സിസ്റര്‍ പട്ടം ഒഴിവാക്കിയാല്‍ അവരെ വിവാഹം വരെ കഴിക്കാം.
      കൂടാതെ ഇവരെ അങ്ങിനെ കേവലമാതാവ് /പിതാവ്‌ ആയി കാണണം എന്ന് ഒരു ബൈബിളും പഠിപ്പിക്കുന്നില്ല. ഒരു പ്രവാചകനും സ്വന്തം പത്നിമാര്‍ക്ക് ബഹുമതികളോ മാതാവിന്റെ സ്ഥാനങ്ങളോ നല്‍കുന്നില്ല എന്ന് കൂടി ചേര്‍ത്ത് വായിക്കുക.

      കൈചൂണ്ടി നല്ലൊരു പോയിന്റു ഇതിന്റെ തൊട്ടു മുകളിലെ കമന്റില്‍ കൊടുത്തിട്ടുണ്ട്‌. ഒരിക്കലും തേച്ചാലും മാചാലും പോകാത്ത പോയിന്റു.

      Delete
    3. // കൈചൂണ്ടി നല്ലൊരു പോയിന്റു ഇതിന്റെ തൊട്ടു മുകളിലെ കമന്റില്‍ കൊടുത്തിട്ടുണ്ട്‌. ഒരിക്കലും തേച്ചാലും മാചാലും പോകാത്ത പോയിന്റു. .//

      June 13, 2012 11:41 AM ഉള്ള കമന്റാണ് ഞാന്‍ ഉദ്ദേശിച്ചത്. അതിനു ശേഷമാണ് June 13, 2012 3:48 PM ലെ കമന്റ് കാണുന്നത്

      Delete
  20. എണപെട്ട ചിലര്‍ക്ക് സ്ഥാനം കൊട്ത്താല്‍ പോലും അവര്‍ മാതാക്കളെ ആവുന്നില്ല.മാതാവേ! എന്ന് അവരെ ആരും വിളിക്ക പോലും ഇല്ല എന്ന് ഇവടെ ശ്രധികേണ്ടതുണ്ട്.പ്രവാചക പത്നിമാരെയും മറ്റുള്ളവരെയും എതു സ്ഥാനത് കാണണമെന്നാണ് "അവര്‍ മാതാക്കള്‍ ആവുന്നു "യെന്നു കൊണ്ട് വിവക്ഷിച്ചത്.
    ###"സ്വന്തം ഭാര്യയെ എങ്ങനെ കാണണം എന്നാണ് പടിപികുന്നത്.സ്വന്തം ഭാര്യക്ക്‌ മാതാവിന്റെ സ്ഥാനമേ ഇല്ല." ഇത്രയുമേ എനിക്കും പറയാനുള്ളൂ. മുന്‍ ഭാര്യക്ക് ഒരിക്കലും ഒരു മാതാവിന്‍റെ സ്ഥാനം കൊടുക്കാന്‍ സാധാരണ ആളുകള്‍ക്ക് കഴിയില്ല....####
    സൈദ്‌ന് സൈനബ മുന്‍ഭാര്യയ ആണ്
    പ്രവാചകന്‍ സൈനബയെ വിവാഹം കഴിച്ചതോടെ മാതാവിനെ പോലെ കാണണം എന്ന 33:6 അദ്ധേഹത്തിനു ബാധകമായി.അദ്ധേഹവും അങ്ങനെ ചെയ്തത്.33:6 "നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു" എന്ന ആദ്യ ഭാഗംവുമായി ചെര്തു വായിച്ചാല് കാര്യങ്ങള്‍ മനസിലാകും
    മാതാവിനെ പോലെ കാണണം മാതവയല്ല എന്ന കാര്യമാണ് നിങ്ങള്‍ മറച്ചു വെക്കുന്നതു,
    പോലെയാണ് പോലെയാണ് എന്ന പോയിന്റ്‌ നിങ്ങള്‍ എന്തിനാ മറച്ചു വെക്കുന്നത്

    ReplyDelete
    Replies
    1. "മാതാവിനെ പോലെ കാണണം, മാതാവായി അല്ല " എന്ന കാര്യമാണ് നിങ്ങള്‍ മറച്ചു വെക്കുന്നതു,
      പോലെയാണ് പോലെയാണ് എന്ന പോയിന്റ്‌ നിങ്ങള്‍ എന്തിനാ മറച്ചു വെക്കുന്നത്

      Delete
    2. ആര് മറച്ചു വച്ച്. മാതാവിനെ പോലെ കാണണം എന്ന് തന്നെയാണ് എല്ലാവരും മനസിലാക്കിയത് എന്ന് തന്നെയാണ് എന്റെ വിശ്വാസം.

      ചോദ്യം , സ്വന്തം ഭാര്യമാരെ മാതാവിനെ പോലെ കാണുന്ന ദുരാചാരം നീക്കുവാനാണല്ലോ നബി പ്രസവിച്ച സ്ത്രീ മാത്രമാണ് അമ്മ എന്ന് പ്രസ്താവിച്ചത്. പിന്നീട് അത് വേറെ ചിലരുടെ കാര്യത്തില്‍ മാതാവായി കാണണം എന്ന് പറഞ്ഞതിന്റെ ലോജിക്‌ ആണ് ചോദിച്ചത്.

      Delete
  21. ###ആര് മറച്ചു വച്ച്. മാതാവിനെ പോലെ കാണണം എന്ന് തന്നെയാണ് എല്ലാവരും മനസിലാക്കിയത് എന്ന് തന്നെയാണ് എന്റെ വിശ്വാസം.###അപ്പോള്‍ പിന്നെ "മുസ്ലിമുകള്‍ക്ക് എത്ര മാതാവ്" എന്ന ചോദ്യം തന്നെ ഉദികുന്നില..
    എന്ത് കൊണ്ട് ചിലരെ മാതാവിനെ പോലെ കാണണംമെന്നു ഖുര്‍ആന്‍ പറയുന്നു..വൈരുധ്യമല്ല ഇതിന്റെ ഉത്തരം ആണ് സാജന്‍ അന്വേഷികുന്നത് എന്ന് മനസിലായി. .
    സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ് ..
    They supported the Prophet during his lifetime and they shouldered the responsibility of calling people to Islam and spreading the message, and teaching the Muslim women the rulings of Islam.
    The Mothers of the Believers, may Allaah be pleased with them, were the best Muslim women in piety and righteousness.
    മുലകുടി ബന്ധവുള്ളവര്‍ക്ക് സ്ഥാനം കൊടുത്തതിനു വിശദീകരണം അവ്ശ്യമില്ലയ്ന്നു തോന്നുന്നു.
    കാര്യങ്ങള്‍ വ്യ്ക്ട്യ്ഹമയിഒ എന്ന് തോന്നുന്നു...

    ReplyDelete
    Replies
    1. >>> സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ് ..

      അത് കൊണ്ട്?

      നബി മറിയത്തോട്തുലനം ചെയ്തത് ഖദീജയെ മാത്രമാണ്. വേറെ ഒരു പത്നിയും അങ്ങിനെ പറഞ്ഞതായി എന്റെ അറിവിലില്ല.
      എന്തിനു പ്രവാചക പത്നിമാര്‍ ദൈവത്തിന്റെ പ്രീതി സംബാധിച്ചവര്‍ അന്ന് എന്നുള്ള ഖുറാന്‍ സൂക്തം എന്റെ അറിവിലില്ല.
      അതിന്റെ നമ്പര്‍ ഇവിടെ തന്നാല്‍ കുറഞ്ഞ പക്ഷം താങ്കള്‍ ബഡായി അടിക്കുകയല്ല എന്നെങ്കിലും കരുതാം.

      >>> എന്ത് കൊണ്ട് ചിലരെ മാതാവിനെ പോലെ കാണണംമെന്നു ഖുര്‍ആന്‍ പറയുന്നു..വൈരുധ്യമല്ല ഇതിന്റെ ഉത്തരം ആണ് സാജന്‍ അന്വേഷികുന്നത് എന്ന് മനസിലായി. .

      തിരിച്ചും മറിച്ചും ഇട്ടാല്‍ വൈരുദ്ധ്യം മാഞ്ഞു പോകുമെന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത് എങ്കില്‍ താങ്കള്‍ക്ക് തെറ്റി, പാലക്കാടന്‍ !

      Delete
  22. ഈ വിഷയത്തില്‍ എനിക്ക് പറയാന്‍ ഉള്ളത്:
    സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ്;അതിനുള്ള തെളിവ് കൂടിയാണ് ദൈവം അവരെ വിശ്വാസികള്‍ക്ക് മാതാവ്‌ എന്ന് പറഞ്ഞത്.ഇതാണ് 33:6 ന്റെ അര്‍ത്ഥവും വ്യാഖ്യാനവും.പ്രവചക അനുചരന്മാര്‍,ഖുര്‍ആന്‍ പഠിച്ച പണ്ഡിതന്മാര്‍ അങ്ങനെയാണ് മനസിലാക്കിയത്.അപോലോജെടിച്സും answering-islam പഠിച്ച താങ്കള്‍ക്ക് ഈ വ്യഖ്യന൦ അറിയുകയില്ലലോ(ഇസ്ലാം ആ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് പോലും റഫര്‍ ചെയ്യുന്നില ).
    Allah used the word “UMM” at other places for different things inorder to denote high value or rank or honor or respect, etc, to which ever thing it was related.
    The word "umm" is not for denoting that the wives becomes biological mothers of believers, BUt the words "UMM" has the significance of showing great HONOR and RESPECT to wives of prophet(Saw).
    Allah used this word UMM at other place also to denote great honor to which ever thing it was related.
    It was used in (6:92) for Makkah, calling it UMM UL QURA(mother of cities).
    Umm-ul-Kitab(the mother of scriptures=quran).Umm-ul Quran (Surah Fatihah).
    അപ്പോള്‍ സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ്.
    വൈരുദ്ധ്യം മാഞ്ഞുപോയി എന്ന് വിശ്വസിക്കുന്നു.
    വിഷധീകരണത്തില്‍ തൃപ്തി രേഖ്പെടുതുമ്മല്ലോ..

    ReplyDelete
    Replies
    1. "പാലക്കാടന്‍June 13, 2012 5:05 PM
      "മാതാവിനെ പോലെ കാണണം, മാതാവായി അല്ല " എന്ന കാര്യമാണ് നിങ്ങള്‍ മറച്ചു വെക്കുന്നതു,
      പോലെയാണ് പോലെയാണ് എന്ന പോയിന്റ്‌ നിങ്ങള്‍ എന്തിനാ മറച്ചു വെക്കുന്നത്" മാതാവിനെ പോലെ കാണാന്‍ പറഞ്ഞാല്‍ മാതാവായി തന്നെ കാണണം. പ്രസവിച്ചിട്ടില്ല മുലകുടി ബന്ധമില്ല എന്നതൊന്നും അതിനു തടസ്സമായി നില്‍ക്കാന്‍ പാടില്ല. ഇന്നത്തെ പരിഷ്‌കൃത സമൂഹത്തിലേക്ക് നോക്കിയാല്‍ താങ്കള്‍ക്കു അത് മനസ്സിലാവും. സ്വന്തം കൂട്ടുകാരന്‍റെ അമ്മയെയും ഭാര്യയുടെ അമ്മയെയും ജേഷ്ഠസഹോദരന്‍റെ ഭാര്യയേയും ഒക്കെ അമ്മയെപോലെ കാണുന്ന ഈ സമൂഹത്തിനു ആശയ കുഴപ്പം ഉണ്ടാക്കാനേ ഖുറാനിലെ ആയത്തുകള്‍ ഇടയാക്കു.ഇവരെയെല്ലാം മാതാവിനെ പോലെ കാണുന്നു എന്ന് പറയുമ്പോള്‍ സ്വന്തം മാതാവിന് കൊടുക്കുന്ന സ്നേഹവും ബഹുമാനവും ഒക്കെ കൊടുക്കുന്നു എന്ന് തന്നെയാണ് അര്‍ത്ഥം. താങ്കള്‍ പറയുന്നു മാതാവിനെ പോലെ കാണണം, മാതാവായി അല്ല. ഇങ്ങനെയൊക്കെ താന്കള്‍ പറയേണ്ടിവരുന്നത് ഖുറാനിലെ ഇത്തരം ആയത്തുകലില്‍ ഉള്ള വൈരുദ്ധ്യം ഉള്ളതുകൊണ്ട് തന്നെയാണ്. മാതാവായി അല്ലെങ്കില്‍ പിന്നെ പിതാവായാണോ കാണേണ്ടത്? യാതൊരു ലോജിക്കും ഇല്ലാത്ത ഇത്തരം വിശദീകരണങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം. ഖുറാനില്‍ ഒരിടത്ത് പറയുന്നു പ്രസവിച്ചവള്‍ മാത്രമാണ് അമ്മ എന്ന്. മറ്റൊരിടത്ത് പറയുന്നത് മുലയൂട്ടിയവരായ മാതാക്കളും പ്രവാചക പത്നിമാരായ മാതാക്കളും എന്നും. ഇതിലെ വൈരുദ്ധ്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കുമ്പോള്‍ സൈദും സൈനബയും തമ്മിലുള്ള ബന്ധം ഒരു വിലങ്ങു തടി തന്നെയാണ്. ഒരാള്‍ തന്‍റെ സ്കൂള്‍ പഠനത്തിനു ശേഷം കോളേജില്‍ പഠനം ആരംഭിക്കുമ്പോള്‍ സ്കൂള്‍വിദ്യാര്‍ഥി എന്ന നിലയില്‍ നിന്നും പൂര്‍വ്വ വിദ്യാര്‍ഥി എന്ന നിലയിലേക്ക് മാറ്റപ്പെടുന്നു. എന്നാല്‍ അയാള്‍ എത്ര ഉപരിപഠനം നടത്തിയാലും എത്ര വര്ഷം കഴിഞ്ഞാലും അയാളുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം അയാള്‍ ഒരു പൂര്‍വ്വ വിദ്യാര്‍ഥി തന്നെയാണ്. ഇത് തന്നെയാണ് മുന്‍ ഭാര്യയുടെ കാര്യത്തിലും. ഒരാള്‍ എത്ര വിവാഹം വേറെ കഴിച്ചാലും മുന്‍ഭാര്യ മുന്‍ഭാര്യ തന്നെയാണ്. അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും സാധിക്കില്ല. അല്ലെങ്കില്‍ സമയത്തെ പിന്നിലേക്ക്‌ തിരിച്ചു സൈദിന്റെ വിവാഹത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് അല്ലാഹു കാലത്തെ കൊണ്ട് വരണം, അത് നടന്നാതായി ഖുറാനില്‍ പറയുന്നില്ല. അത് കൊണ്ട് തന്നെയാണ് സൈദിന്റെ വിവാഹം അല്ലെങ്കില്‍ നബിയുടെ സൈനബയുമായുള്ള വിവാഹം ഇതില്‍ ഒന്ന് അല്ലാഹുവിനു പറ്റിയ അബന്ധം തന്നെയാണ് എന്ന് ഉറപ്പായും പറയാന്‍ കഴിയുന്നത്...

      Delete
  23. ഈ വിഷയത്തില്‍ എനിക്ക് പറയാന്‍ ഉള്ളത്:
    സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ്;അതിനുള്ള തെളിവ് കൂടിയാണ് ദൈവം അവരെ വിശ്വാസികള്‍ക്ക് മാതാവ്‌ എന്ന് പറഞ്ഞത്.ഇതാണ് 33:6 ന്റെ അര്‍ത്ഥവും വ്യാഖ്യാനവും.പ്രവചക അനുചരന്മാര്‍,ഖുര്‍ആന്‍ പഠിച്ച പണ്ഡിതന്മാര്‍ അങ്ങനെയാണ് മനസിലാക്കിയത്.അപോലോജെടിച്സും answering-islam പഠിച്ച താങ്കള്‍ക്ക് ഈ വ്യഖ്യന൦ അറിയുകയില്ലലോ(ഇസ്ലാം ആ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് പോലും റഫര്‍ ചെയ്യുന്നില ).
    33:32പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.
    Allah used the word “UMM” at other places for different things inorder to denote high value or rank or honor or respect, etc, to which ever thing it was related.
    The word "umm" is not for denoting that the wives becomes biological mothers of believers, BUt the words "UMM" has the significance of showing great HONOR and RESPECT to wives of prophet(Saw).
    Allah used this word UMM at other place also to denote great honor to which ever thing it was related.
    It was used in (6:92) for Makkah, calling it UMM UL QURA(mother of cities).
    Umm-ul-Kitab(the mother of scriptures=quran).Umm-ul Quran (Surah Fatihah).
    അപ്പോള്‍ സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ്.
    വൈരുദ്ധ്യം മാഞ്ഞുപോയി എന്ന് വിശ്വസിക്കുന്നു.
    വിഷധീകരണത്തില്‍ തൃപ്തി രേഖ്പെടുതുമ്മല്ലോ..
    ....................
    ####സൈദും സൈനബയും തമ്മിലുള്ള ബന്ധം ഒരു വിലങ്ങു തടി തന്നെയാണ്.##
    സൈദ്‌ന് സൈനബ മുന്‍ഭാര്യയ ആണ്.നബിയുടെ കസിനും ആണ് .സൈനബ സൈദുമായ് വിവാഹ മോചനം കഴിഞ സ്ഥിതിക്ക് സൈനബ തന്റെ കസിനായ പ്രവാചകനെ വിവാഹം ചെയ്യ്തു.
    പ്രവാചകന്‍ സൈനബയെ വിവാഹം കഴിച്ചതോടെ മാതാവിനെ പോലെ കാണണം എന്ന 33:6 അദ്ധേഹത്തിനു ബാധകമായി.അധേഹവും അങ്ങനെയാണ് ചെയ്തത്.33:6ല്‍ "നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു" എന്ന ആദ്യ ഭാഗംവുമായി ചെര്തു വായിച്ചാല് കാര്യങ്ങള്‍ മനസിലാകും.
    സത്യാവിശ്വസിയായ,പ്രവാചക സ്നേഹിയായ സൈദിന് അതൊരു പ്രശ്നമല്ലേ.
    33:36 അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.
    ....

    ReplyDelete
  24. 33:37നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
    33:38

    തനിക്ക്‌ അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന്‌ യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.

    ReplyDelete
  25. >>> പ്രവചകപത്നിമാറിലൂടെ ഒരു സന്തതി ഉണ്ടാകുന്നതു തടയാനു അപ്രകാരം ഒരു വചനം ഉണ്ടായതു.അത് സദാചാര മൂല്യങ്ങള്‍ക്ക് വേണ്ടി.>>>
    >>>>അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
    33:38>>>>
    സദാചാര മൂല്യം ഉയര്‍ത്തിപിടിക്കാന്‍ നബി വല്ല ത്യാഗവും ചെയ്തു എന്നാണെങ്കില്‍ സമ്മതിച്ചുതരാമായിരുന്നു. ഇത് സ്വന്തം ഭാര്യമാരെ മറ്റുള്ളവര്‍ വിവാഹം കഴിച്ചു കൂടാ എന്നൊരു സ്വാര്‍ത്ഥ ചിന്തയല്ലേ എന്ന് യുക്തി പൂര്‍വ്വം ചിന്തിച്ചാല്‍ ആര്‍ക്കും തോന്നാവുന്നതാണ്. അടുത്തത് നല്ലൊരു മാതൃക കാണിച്ചു എന്നാണു മനസ്സിലാക്കാന്‍ പാലക്കാടന്‍ എഴുതി വെച്ചിരിക്കുന്നത് ഇങ്ങനെ... തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്നും ആവശ്യം നിറവേറ്റി കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കാന്‍ സത്യാ വിശ്വാസികള്‍ക്ക് വിഷമം തോന്നാതിരിക്കാന്‍- അപ്പോള്‍ ഇക്കാര്യത്തില്‍ അന്നുള്ളവര്‍ക്ക് വിഷമം തോന്നിയിരുന്നു എന്ന് സാരം. ഇവരെയാണ് ഇന്നുള്ളവര്‍ കാട്ടറബികള്‍ എന്നെല്ലാം വിളിക്കുന്നത്‌ - എത്ര വലിയ ത്യാഗം ആണ് ചെയ്തത്. ദത്തു പുത്രന്മാരുടെ ഭാര്യമാരെ വിവാഹം ചെയ്യാന്‍ ഇന്നത്തെ കാലത്ത് എത്ര പേര്‍ തയ്യാറാവും? അങ്ങന വിവാഹം ചെയ്ത ഒരാളെ പറ്റി ഇന്ന് കേട്ടാല്‍ അയാള്‍ക്ക്‌ എന്ത് വിലയാണ് ഇക്കാലത്ത് ഉണ്ടാവുക. അയാളെ ഒരു മാത്രുകയാക്കി വെക്കാന്‍ ആരെങ്കിലും തയ്യാറാവുമോ? സ്വന്തം കാര്യം കാണാന്‍ ഓരോരോ ആയത്തുകള്‍ പിറവിയെടുത്തു എന്നല്ലേ മനസ്സിലാക്കാന്‍ കഴിയൂ? "തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌" എന്ത് ആവശ്യമാണ്‌ അവര്‍ നിറവേറ്റുന്നത്? അപ്പോള്‍ ദത്തു പുത്രന്മാര്‍ക്കു പെണ്ണ് കാണാന്‍ പോകുമ്പോള്‍ പിതാവ് എന്തായാലും പോകേണ്ടി വരും അല്ലേ..?. ഒത്താല്‍ ഞമ്മള്‍ക്കും എന്ന് മകന് പെണ്ണ് കാണാന്‍ പോകുമ്പോള്‍ ആരോ പറഞ്ഞതായി ഒരു ഫലിതം കേട്ടിട്ടുണ്ട്..<<>> ഈ ആയത് വന്നില്ലായിരുന്നുവെങ്കില്‍ നബി ആകെ വിഷമിച്ചു പോയേനെ....സമ്മതിച്ചു തന്നിരിക്കുന്നു നബിയേയും പിന്നെ നിങ്ങളെ പോലുള്ളവരെയും....

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. തന്റെ ബ്ലോഗിലെ ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടില്ല..ഉത്തരം അപ്പോലോജെടിക്സ് വെബ്സൈറ്റുകളില്‍ ലഭ്യമല്ലാത്തത് കൊണ്ടാണോ?
      #ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌#
      അത് ഒരു അറബി പദപ്രയോഗമാണ്..(അങ്ങനെ നിര്‍വഹിച്ചപ്പോള്‍;പദാനുപദ അര്‍ത്ഥം)ഡിവോഴ്സ്‌ ചെയ്തു എന്നാണ് ഉദ്ദേശം.ഇതറിയാതെ എന്തെല്ലാമോ താന്‍ വിളമ്പി..(ഇസ്ലാമികമാനം എന്ത് എന്ന് പടികുക)
      #സ്വന്തം ഭാര്യമാരെ മറ്റുള്ളവര്‍ വിവാഹം കഴിച്ചു കൂടാ എന്നൊരു സ്വാര്‍ത്ഥ ചിന്തയല്ലേ#
      നിഷ്പക്ഷനായ യുക്തിയുള്ള ആര്‍ക്കും ഇങ്ങനെ തോന്നില്ല." ഉമ്മുല്‍-മു'മിനീന്‍ "എന്നാ വാക്കിന്റെ അര്‍ത്ഥം മനസിലാകാത്തത് കൊണ്ടാണ് തനിക്ക് ഇങ്ങനെ തോന്നിയത്.എന്റെ മുന്‍ കമന്റുകള്‍ മനസിരുത്തി വായിക്കുക .
      @അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു.@ ദൈവം മുന്പേ തന്നെ സൈദ്‌-സൈനബ വിവാഹം തകരുമെന്നും നബി സൈനബയെ വിവാഹം ചെയ്യുമെന്ന് നബിയെ അറിയുച്ചു,ജനത്തെ പേടിച്ചു അദ്ദേഹം അത് പറഞ്ഞില്ല.ജാഹിലിയ്യാ കാലഘട്ടത്തില്‍ ഉള്ള ദത്തുപുത്ര നിയമം മാറ്റി ഇസ്ലാമിന്റെ സത്യത്തിന്റെ നിയമം കൊണ്ട് വരികയാണ്‌ ഖുര്‍ആന്‍ ചെയ്തത്.
      ###33:37ല നിന്ന് താന്‍ പറഞ്ഞു; അന്നുള്ളവര്‍ക്ക് വിഷമം തോന്നിയിരുന്നു എന്ന് സാരം.#33:38 അതിനുള്ള മറുപടിയുണ്ട് ഖുര്‍ആന്‍ന്റെ അനുനയികള്‍ക്ക് ഒരു വിഷമവുമില്ല..പ്രവാചകനും.
      [ബ്ലോഗിലെ വിഷയുമായി വൈരുധ്യമില്ല എന്ന് മനസിലായപ്പോള്‍ ദത്തുപുത്രന്‍ എന്നാ വിഷയമായി കൂട്ട് കുഴയ്ക്കാന്‍ ശ്രമ്മിക്കുന്നു ,ഖുര്‍ആന്‍ പറഞ്ഞത് പോലെ കൂട്ടികുഴയ്ക്കുകയും സത്യം മറച്ചുവെക്കുകയും എന്നത് ക്രിസ്തീയ സ്വഭാവം കാണപെടുന്നു .ദത്തുപുത്രന്‍ വിഷയം വേറെ അവസരത്തില്‍ തന്നെ ചര്‍ച്ച ചെയ്യാം,പരിശോധിക്കാം].

      Delete
  26. This comment has been removed by the author.

    ReplyDelete
  27. ഈ വിഷയത്തില്‍ എനിക്ക് പറയാന്‍ ഉള്ളത്:
    സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ്;അതിനുള്ള തെളിവ് കൂടിയാണ് ദൈവം അവരെ വിശ്വാസികള്‍ക്ക് മാതാവ്‌ എന്ന് പറഞ്ഞത്.ഇതാണ് 33:6 ന്റെ അര്‍ത്ഥവും വ്യാഖ്യാനവും.പ്രവചക അനുചരന്മാര്‍,ഖുര്‍ആന്‍ പഠിച്ച പണ്ഡിതന്മാര്‍ അങ്ങനെയാണ് മനസിലാക്കിയത്.അപോലോജെടിച്സും answering-islam പഠിച്ച താങ്കള്‍ക്ക് ഈ വ്യഖ്യന൦ അറിയുകയില്ലലോ(ഇസ്ലാം ആ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് പോലും റഫര്‍ ചെയ്യുന്നില ).
    33:32പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.
    Allah used the word “UMM” at other places for different things inorder to denote high value or rank or honor or respect, etc, to which ever thing it was related.
    The word "umm" is not for denoting that the wives becomes biological mothers of believers, BUt the words "UMM" has the significance of showing great HONOR and RESPECT to wives of prophet(Saw).
    Allah used this word UMM at other place also to denote great honor to which ever thing it was related.
    It was used in (6:92) for Makkah, calling it UMM UL QURA(mother of cities).
    Umm-ul-Kitab(the mother of scriptures=quran).Umm-ul Quran (Surah Fatihah).
    അപ്പോള്‍ സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ്.
    വൈരുദ്ധ്യം മാഞ്ഞുപോയി എന്ന് വിശ്വസിക്കുന്നു.
    വിഷധീകരണത്തില്‍ തൃപ്തി രേഖ്പെടുതുമ്മല്ലോ..

    ReplyDelete
    Replies
    1. #സ്വന്തം ഭാര്യമാരെ മറ്റുള്ളവര്‍ വിവാഹം കഴിച്ചു കൂടാ എന്നൊരു സ്വാര്‍ത്ഥ ചിന്തയല്ലേ#
      നിഷ്പക്ഷനായ യുക്തിയുള്ള ആര്‍ക്കും ഇങ്ങനെ തോന്നില്ല." ഉമ്മുല്‍-മു'മിനീന്‍ "എന്നാ വാക്കിന്റെ അര്‍ത്ഥം മനസിലാകാത്തത് കൊണ്ടാണ് തനിക്ക് ഇങ്ങനെ തോന്നിയത്.എന്റെ മുന്‍ കമന്റുകള്‍ മനസിരുത്തി വായിക്കുക .
      @അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു.@ ദൈവം മുന്പേ തന്നെ സൈദ്‌-സൈനബ വിവാഹം തകരുമെന്നും നബി സൈനബയെ വിവാഹം ചെയ്യുമെന്ന് നബിയെ അറിയുച്ചു,ജനത്തെ പേടിച്ചു അദ്ദേഹം അത് പറഞ്ഞില്ല.ജാഹിലിയ്യാ കാലഘട്ടത്തില്‍ ഉള്ള ദത്തുപുത്ര നിയമം മാറ്റി ഇസ്ലാമിന്റെ സത്യത്തിന്റെ നിയമം കൊണ്ട് വരികയാണ്‌ ഖുര്‍ആന്‍ ചെയ്തത്.

      Delete
  28. സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബാദിച്ചവര്‍ എന്ന വസ്തുത എന്തെ നിങ്ങള്‍ മനസിലാക്കുന്നില..

    ReplyDelete
    Replies
    1. ഖുറാനില്‍ അങ്ങനെ പലതും പറഞ്ഞിട്ടുണ്ട്. അതൊക്കെ സമ്മതിച്ചു തരേണ്ട ഉത്തരവാദിത്വം ഒന്നും ഞങ്ങള്‍ക്കില്ല....

      Delete
    2. ഖുറാനില്‍ സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബാദിച്ചവര്‍ എന്ന് സമ്മതിച്ചചാല്‍ പിന്നെ ഈ ബ്ലോഗിന്റെ ആശയം തന്നെ ഇല്ലാതാവും അപ്പൊ പിന്നെ ഇങ്ങനെ പറഞ്ഞതില്‍ എനിക്ക് അത്ഭുതം ഇല്ല.വൈരുധ്യം ഇല്ല തന്നെ .
      ............സൈദ്‌ ഇസ്ലാമില്‍ ആദരിനിയീനാണ്.അദ്ദേഹം സൈനബയെ മാതവായി കാണണം എന്നതു പറയുന്നത് ഉമ്മുല്‍ മു'മിനീന്‍ എന്നാ പദത്തിന്റെ വിവക്ഷ മനസിലാക്കാത്തത് കൊണ്ടാണ്.
      ......
      @അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു.@ ദൈവം മുന്പേ തന്നെ സൈദ്‌-സൈനബ വിവാഹം തകരുമെന്നും നബി സൈനബയെ വിവാഹം ചെയ്യുമെന്ന് നബിയെ അറിയുച്ചു,ജനത്തെ പേടിച്ചു അദ്ദേഹം അത് പറഞ്ഞില്ല. അത് കൊണ്ട് സൈനബ വിവാഹം ചെയ്യ്തില്ലെന്കില്‍ "നബിക്ക് വിഷമം" എന്ന് പറയാന്‍ നിരവഹമില്ല.
      നബി ഈ ക്കാര്യം സ്വയം ഉണ്ടാക്കിയതാണ് എങ്കില്‍ ജനങ്ങളെ പേടിച്ചു എന്ന് എഴുതുമോ ??അതില്‍ നിന്ന് എന്ത് ലാഭമാണ് നബിക്ക് കിട്ടുക.ചുമ്മാതെ ദത്തുപുത്രന്റെ ഭാര്യേ വിവാഹം ചെയ്യാം എന്ന് പറഞ്ഞാല്‍ മതിയായിരുന്നില്ലേ???
      [അത് കൊണ്ട് വിഷയത്തില്‍ വൈരുധ്യം ഇല്ല എന്ന് മനസിലാക്കുക.സൈദിന്റെ വശം വിശദീകരിച്ചു കഴിഞു,ദത്തുപുത്രന്റെ വിഷയം മാറ്റിനിരുതിയാലും വൈരുധ്യം ഇല്ല കാരണം ദത്തുപുത്രന്‍ പുത്രനെ അല്ല ]

      Delete
  29. "തന്റെ ബ്ലോഗിലെ ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടില്ല..ഉത്തരം അപ്പോലോജെടിക്സ് വെബ്സൈറ്റുകളില്‍ ലഭ്യമല്ലാത്തത് കൊണ്ടാണോ?"
    എന്‍റെ ബ്ലോഗു താങ്കളെ പോലെയുള്ളവരുമായി സംവദിക്കാനുള്ളതല്ലെന്നു പറഞ്ഞു കഴിഞ്ഞ കാര്യമാണ്. അതുപോലും മനസ്സിലാക്കാന്‍ കഴിയാതെ കാക്ക തൂറുന്നതുപോലെ കണ്ടിടത്തൊക്കെ ചോദിച്ചു കൊണ്ടിരിന്നാല്‍ എന്ത് പ്രയോജനം? പിന്ന്നെ " അപ്പോലോജെടിക്സ് വെബ്സൈറ്റുകളില്‍" തപ്പുന്നത് അത്ര മോശം കാര്യം വല്ലതുമാണോ? ഇദ്ദേഹം അവിടെയും ഇവിടെയും എടുത്തു പൂശുന്നത് സ്വന്തം നിലക്ക് പടചുണ്ടാകിയതാണെന്നു തോന്നും പാലാക്കാടന്റെ ചില സമയത്തെ കമന്റുകളും മറ്റും കണ്ടാല്‍. ക്രിസ്ത്യാനികള്‍ ബൈബിളില്‍ നിന്നും പറയുമ്പോള്‍ ബൈബിള്‍ സൈറ്റുകളെ റെഫര്‍ ചെയ്യാന്‍ പാടില്ല എന്നെങ്ങാനും നബി ഖുറാനില്‍ പറഞ്ഞിട്ടുണ്ടെന്ന് തോന്നും പാലാക്കാടന്റെ ഉറഞ്ഞു തുള്ളല്‍ കാണുമ്പോള്‍. ഇന്റര്‍ നെറ്റിലൂടെയും മറ്റും എനിക്ക് ലഭിച്ചതും പഠിക്കാന്‍ കഴിഞ്ഞതും ആയ ബൈബിള്‍ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ പങ്കു വെക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ എന്‍റെ ബ്ലോഗില്‍ മറ്റുള്ളവരുടെ വിശ്വാസത്തെ പരാമര്‍ശിക്കാതെ എന്‍റെ സ്വന്തം വിശ്വാസം പങ്കു വെക്കുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് ബ്ലോഗിന്റെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞു വെച്ചിട്ടുമുണ്ട്. ഇതൊന്നും വായിച്ചാല്‍ മനസ്സിലാവില്ല എന്നാണെങ്കില്‍ പലക്കാടനോട് സഹതപിക്കാനേ എനിക്ക് കഴിയൂ. ക്രിസ്ത്യന്‍ ബ്ലോഗെഴുത്തുകാര്‍ ബൈബിള്‍ അനുകൂല സൈറ്റുകള്‍ റെഫര്‍ ചെയ്യുന്നതിലെ പാലക്കാടാണ് വിരോധം ഉള്ളൂ അല്ലെ? ഞമ്മള്‍ക്ക് എന്തും ആവാം എന്നായിരിക്കും വിചാരം. ഉലക്ക വീണ സത്ത കൊഴിടെ ചാറു കൂട്ടാം കുറച്ചു കഴിഞ്ഞു കഷണവും കൂട്ടാം എന്നൊരു ലൈന്‍.
    "Allah used the word “UMM” at other places for different things inorder to denote high value or rank or honor or respect, etc, to which ever thing it was related.
    The word "umm" is not for denoting that the wives becomes biological mothers of believers, BUt the words "UMM" has the significance of showing great HONOR and RESPECT to wives of prophet(Saw).
    Allah used this word UMM at other place also to denote great honor to which ever thing it was related.
    It was used in (6:92) for Makkah, calling it UMM UL QURA(mother of cities).
    Umm-ul-Kitab(the mother of scriptures=quran).Umm-ul Quran (Surah Fatihah)." എന്നതു ഇവിടെ കോപ്പി പേസ്റ്റ് ചെയ്തത് http://youpuncturedtheark.wordpress.com/2011/10/09/part-3-defence-of-ahlelbaytwives-of-prophetmothers-of-believers-from-the-religious-slanderers/ ഇവിടെ നിന്നോ അതോ വേറെ വല്ല സൈറ്റില്‍ നിന്നോ? കാരണവര്‍ക്ക് അടുപ്പിലും അപ്പിയിടാമല്ലോ അല്ലെ?
    "#ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌#
    അത് ഒരു അറബി പദപ്രയോഗമാണ്..(അങ്ങനെ നിര്‍വഹിച്ചപ്പോള്‍;പദാനുപദ അര്‍ത്ഥം)ഡിവോഴ്സ്‌ ചെയ്തു എന്നാണ് ഉദ്ദേശം.ഇതറിയാതെ എന്തെല്ലാമോ താന്‍ വിളമ്പി..(ഇസ്ലാമികമാനം എന്ത് എന്ന് പടികുക)" ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ എന്നതിന് ഡിവോഴ്സ്‌ എന്നാണു അര്‍ഥം വരുന്നത് എങ്കിലും നബി ചെയ്ത സൈനബയുടെ വിവാഹം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല."ജാഹിലിയ്യാ കാലഘട്ടത്തില്‍ ഉള്ള ദത്തുപുത്ര നിയമം മാറ്റി ഇസ്ലാമിന്റെ സത്യത്തിന്റെ നിയമം കൊണ്ട് വരികയാണ്‌ ഖുര്‍ആന്‍ ചെയ്തത്.' എന്തായിരുന്നു ജാഹിലിയ്യ കാലത്തെ ദത്തുപുത്ര നിയമത്തിന്‍റെ പോരായ്മ. മരുമകളെ വിവാഹം കഴിക്കുന്നതില്‍ ഉള്ള തടസ്സമോ? എങ്കില്‍ അത് വല്ലാത്ത നിയമം തന്നെയായിരുന്നു. വെറുതെയല്ല അല്ലാഹു അത് മാറ്റി കൊടുത്തത്.
    അറപ്പുളവാക്കുന്ന ലൈന്ഗീകത അത് തന്നെയല്ലേ ഇഹത്തിലെയും പരത്തിലെയും ഹൈലൈറ്റ്സ്. കള്ളും പെണ്ണും. ഒരിക്കല്‍ പോലും മദ്യപിക്കാത്ത ഒരേ ഒരു ജീവിത പങ്കാളി മാത്രം ഉള്ള ഒരു വ്യക്തിക്ക്പോലും സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ മദ്യമോഴുകുന്ന അരുവികളും മദാലാസകലായ അനേകം ഹൂറിമാരെയും വാഗ്ദാനം ചെയ്യുവാന്‍ മാത്രം കഴിയുന്ന ഒരു ദൈവത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. ഇവിടെ എനിക്കൊരു സംശയം പുരുഷന്മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എന്താണെന്ന് പറഞ്ഞു കഴിഞ്ഞു. സ്ത്രീകള്‍ക്കായി എന്താണ് ഒരുക്കിയിരിക്കുന്നത്? അനേകം സ്ത്രീരത്നങ്ങള്‍ മറ്റുമതങ്ങളില്‍ നിന്നും ഒക്കെ മുസ്ലീമായി വരുന്നുണ്ട്. യൂ ട്യൂബിലും മറ്റും അവരുടെ സാക്ഷ്യങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ ഒരു സംശയമാണ്. മുസ്ലീം സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എന്ത് കിട്ടും. അവര്‍ക്കൊക്കെ എന്താണ് ഖുറാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്??????????????

    ###33:37ല നിന്ന് താന്‍ പറഞ്ഞു; അന്നുള്ളവര്‍ക്ക് വിഷമം തോന്നിയിരുന്നു എന്ന് സാരം.#33:38 അതിനുള്ള മറുപടിയുണ്ട് ഖുര്‍ആന്‍ന്റെ അനുനയികള്‍ക്ക് ഒരു വിഷമവുമില്ല..പ്രവാചകനും." പ്രവാചകന്‍ വിഷമിക്കുമായിരുന്നു സൈനബമായുള്ള വിവാഹം നടന്നില്ലെങ്കില്‍...

    ReplyDelete
    Replies
    1. "[ബ്ലോഗിലെ വിഷയുമായി വൈരുധ്യമില്ല എന്ന് മനസിലായപ്പോള്‍ ദത്തുപുത്രന്‍ എന്നാ വിഷയമായി കൂട്ട് കുഴയ്ക്കാന്‍ ശ്രമ്മിക്കുന്നു ,ഖുര്‍ആന്‍ പറഞ്ഞത് പോലെ കൂട്ടികുഴയ്ക്കുകയും സത്യം മറച്ചുവെക്കുകയും എന്നത് ക്രിസ്തീയ സ്വഭാവം കാണപെടുന്നു .ദത്തുപുത്രന്‍ വിഷയം വേറെ അവസരത്തില്‍ തന്നെ ചര്‍ച്ച ചെയ്യാം,പരിശോധിക്കാം]." കൂടി കുഴഞ്ഞു കിടക്കുന്ന ഖുറാന്‍ ആയത്തുകള്‍ പരിശോധിക്കുമ്പോള്‍ പലതും കൂടി കുഴഞ്ഞു തന്നെ ഇരിക്കും. വിഷമിച്ചിട്ടു വലിയ കാര്യം ഒന്നും ഇല്ല. പിന്നെ ദത്തു പുത്രന്‍ എന്ന വിഷയം അങ്ങനെ മാറ്റി വക്കാന്‍ പറ്റുന്ന കാര്യം അല്ല ഈ വിഷയത്തില്‍. ഇവിടെ പിടിച്ചു നില്‍ക്കാന്‍ അത് മാറ്റി വയ്ക്കുകയാണ് നല്ലതെന്നു തോന്നിപ്പോകുക സ്വാഭാവികം...

      Delete
    2. ദത്തുപുത്രന്‍ സ്വന്തം പുത്രനെ അല്ല....പിന്നെ എങ്ങനാ മാഷെ മരുമകള്‍ ആവുന്നത് .
      ദത്തുപുത്രന്‍ അനാഥയാണ് .ദത്തുപുത്രന്‍ സംരക്ഷണം നല്കപെട്ട ആള്‍.അവനെ അവന്റെ അച്ഛന്റെ പേര്‍ ചേര്‍ത്ത് തന്നെ വിളിക്കണം എന്നാ ഖുര്‍ആന്‍ പടിപ്പികുന്നത്.
      ഞാന്‍ വെബ്സൈറ്റ് കോപ്പി ചെയ്യാന്‍ കാരണം ഉണ്ട്.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ മാത്രം കണ്ടുപിടുത്തം എന്ന സാജന്‍ പറഞ്ഞത്.ഞാന്‍ തഫ്സീരില്‍ നിന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്തുതു .താന്‍ അപോലോജെടിച്സ് വെബ്സൈറ്റ് നോക്കുമ്പോള്‍ അതിന്റെ കൂടെ ഇസ്ലാം ആ വിഷയത്തില്‍ എന്ത് പറയുന്നു എന്ന് കൂടി നോക്കുക.

      Delete
    3. ദത്തുപുത്രന്‍! വിഷയവുമായി ബന്ധമില്ല..സൈദിന്റെ വശം പറഞ്ഞത് മനസിലാക്കുക!

      Delete
    4. "ദത്തുപുത്രന്‍ സ്വന്തം പുത്രനെ അല്ല....പിന്നെ എങ്ങനാ മാഷെ മരുമകള്‍ ആവുന്നത് ." ഇതും ഖുറാനിലെ കണ്ടുപിടുത്തം ആയിരിക്കും. ആധുനിക നിയമങ്ങളെ സംബന്ധിച്ച് നിയമ പ്രകാരമാണ് ദത്ത് എടുത്തിരിക്കുന്നത് എങ്കില്‍ മാതാപിതാകളുടെ സ്വത്തിനും ആനുകൂല്യങ്ങള്‍ക്കും ഒക്കെ ആ ദത്തുപുത്രന്‍ അര്‍ഹനാണ്. എത്രയോ അനാഥന്‍ മാരെയും അനാഥകളെയും മറ്റുള്ള കുഞ്ഞുങ്ങളെപോലെ തന്നെ സനാഥരക്കുവാന്‍ ഇന്നത്തെ നിയമങ്ങള്‍ പര്യാപ്തമാണ്‌. അനാഥത്വത്തിന്റെ ഇരുണ്ട ലോകത്തില്‍ നിന്നും സ്നേഹത്തിന്റെഉം കരുതളിന്റെയും ഉഷ്മളതയിലേക്ക് കൊണ്ട് വരുവാന്‍ ഇന്നത്തെ നിയമം പര്യാപ്തമാണ്‌. ഒരു അനാഥനായി പിറന്നവന് സനാഥനാകുവാനുള്ള ഭാഗ്യം അങ്ങനെ ലഭിക്കുന്നു. എത്രയോ മാതാപിതാക്കള്‍ സ്വന്തം മക്കളാല്‍ തിരിഞ്ഞു നോക്കപ്പെടാതെ ഇരിക്കുമ്പോള്‍ എത്രയോ ദാതുപുത്രന്മാര്‍ സ്വന്തം മക്കള്‍ നല്‍കുന്നതിനേക്കാള്‍ സ്നേഹവും കരുതലും തങ്ങളെ എടുത്തു വളര്‍ത്തിയ മാതാപിതാക്കള്‍ക്ക് നല്‍കുന്നു. അപവാദങ്ങള്‍ ചിലത് കണ്ടേക്കാം. എന്നാല്‍ ഇവിടെ എന്താണ് ഖുറാനില്‍ പറയുന്നത്? പാലക്കാടന്‍ പറയുന്നു. "ദത്തുപുത്രന്‍ അനാഥയാണ് .ദത്തുപുത്രന്‍ സംരക്ഷണം നല്കപെട്ട ആള്‍.അവനെ അവന്റെ അച്ഛന്റെ പേര്‍ ചേര്‍ത്ത് തന്നെ വിളിക്കണം എന്നാ ഖുര്‍ആന്‍ പടിപ്പികുന്നത്." എങ്ങനെയുണ്ട് കാല ദേശ ഭാഷാ വ്യത്യാസമില്ലാതെ എല്ലാ കാലത്തേക്കും ആയി അല്ലാഹുവെന്ന ദൈവം ഇറക്കി കൊടുത്തുവെന്നു മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന ഒരു ഗ്രന്ഥം പറഞ്ഞിരിക്കുന്നത്. ഇതില്‍ പറയുന്നു അനാഥന്റെ അച്ഛന്‍റെ പേര്‍ ചേര്‍ത്ത് വേണം അവനെ വിളിക്കാന്‍ എന്ന്. അനാഥന്‍ എന്ന് പറയുമ്പോള്‍ അച്ചനും അമ്മയും ഇല്ലാതെ ഉണ്ടായവര്‍ എന്ന് ആരും പറയില്ല. അതേസമയം തങ്ങളുടെ മാതാപിതാക്കളുടെ പേരോ ജാതിയോ മതമോ ഒന്നും അറിയാത്തവര്‍ എത്രയോ ആയിരങ്ങള്‍ ഉണ്ട്. അവരെയെല്ലാം ആരുടെ പേര് ചേര്‍ത്ത് വിളിക്കാനാണ് താന്കളുടെ ഖുറാന്‍ പറയുന്നത്? ദൈവം എപ്പോഴും എന്തെങ്കിലും മെച്ചപ്പെട്ട കാര്യം ആയിരിക്കണം ചെയ്യേണ്ടത്. കുറെ കൂടി സ്നേഹവും കുറേകൂടി കരുതലും ഈ അനാഥര്‍ക്കും ലഭിക്കാന്‍തക്കവിധത്തിലുള്ള ഒരു ആയത്ത് ഇറക്കിയിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. അന്നത്തെ കാലത്തെ ജനങ്ങളെവരെ മൂക്കില്‍ വിരല്‍ വയ്പ്പിക്കത്തക്ക ഒരു ആയത്ത് ഇറക്കി വിടുകയും അതിനെ പാലക്കാടനെ പോലുള്ളവര്‍ ഉദാത്തതെന്ന പേരില്‍ എടുത്തുകൊണ്ട് നടക്കെണ്ടിയും വരുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. താന്കള്‍ ഇസ്ലാം മാനത്തിലെക്കു മാത്രം നോക്കി നടക്കാതെ അതിനെ താങ്കള്‍ക്കു ദൈവം തന്ന സാമാന്യ ബുദ്ധിക്കനുസരിച്ചുക്കൂടി ഒന്ന് വിശകലനം ചെയ്തു നോക്ക് സുഹൃത്തേ....
      "ഞാന്‍ വെബ്സൈറ്റ് കോപ്പി ചെയ്യാന്‍ കാരണം ഉണ്ട്.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ മാത്രം കണ്ടുപിടുത്തം എന്ന സാജന്‍ പറഞ്ഞത്.ഞാന്‍ തഫ്സീരില്‍ നിന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്തുതു" സാജന് അറിവില്ലാതെ പറഞ്ഞതാണ്. നിങ്ങളെ പോലുള്ളവര്‍ പുതുതായി ഒന്നും ചോദിക്കുന്നില്ല പറയുന്നില്ല. കാലങ്ങളായി ബൈബിള്‍ വിരുദ്ധ സൈറ്റുകളിലും യഹോവ സാക്ഷികളെ പോലെയുള്ളവരുടെ സൈറ്റുകളിലും ഒക്കെ ചോദിച്ചു വരുന്ന വിമര്‍ശന ചോദ്യങ്ങളും ഇസ്ലാം സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ഒക്കെ തന്നെയാണ് ഇവിടെയും അവിടെയും ഒക്കെ വിളമ്പി വക്കുന്നത്. അതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. പക്ഷെ ആരെങ്കിലും എഴുതി വെച്ചത് നന്നായി ചവച്ചരക്കാതെ വിഴുങ്ങിയെക്കരുത് എന്ന് മാത്രമേ എനിക്ക് പറയാനായി ഉള്ളു....
      ദത്തുപുത്രന്റെ ഭാര്യയെ വിവാഹം കഴിക്കുവാന്‍ വേണ്ടി ഇത്തരം ഒരു അയത്ത് ഇറക്കി കൊടുക്കുമ്പോള്‍ അത്രക്കൊന്നും ആലോചിക്കാന്‍ നബിക്ക് സമയം കിട്ടിയിരിക്കില്ലെന്നു നമ്മള്‍ക്ക് സമാധാനിക്കാം...

      Delete
    5. ഖുറാനില്‍ ഒരു ആയത് ഉണ്ട് ..
      "മതത്തെ വ്യജമാക്കിയവനെ നീ കണ്ടുവോ ??"അതില്‍ ഖുര്‍ആന്‍ ആദ്യം എണ്ണിയത് ആരെയാണ്?? അനാഥയുടെ സംരക്ഷികാത്തവരെയാണ്.അവന്റെ കാര്യങ്ങളില്‍ പ്രോത്സാഹനം നല്കതവരന്.
      ദത്തുപുത്രന്‍ പുത്രന് തുല്യമല്ല.അവനെ അവന്റെ അച്ഛന്റെ പേര്‍ വിളിക്കുക എന്നാ ഉദ്ദേശം എന്താ !!!അവനെ അനാധയയിരുന്നു എന്നാ കാര്യം അവനെ അറിയിക്കാ എന്നാണ്.അത് അവന്റെ അവകാശം ആണ്.
      (യത്തീം ) അനാധയെ സംരക്ഷിക്ക എന്നതിന് ഇസ്ലാം കല്പിക്കുന്നത് ഉന്നതമായ സ്ഥാനം തന്നെയാണ്.യത്തീം എന്നാ വാക്ക് തന്നെ നാം കേരളിയര്‍ക്കു സുപരിചിതമാണ്ന്നു കാര്യം ഒര്കുമല്ലോ

      Delete
  30. ഈ വിഷയത്തില്‍ എനിക്ക് പറയാന്‍ ഉള്ളത്:
    സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ്;അതിനുള്ള തെളിവ് കൂടിയാണ് ദൈവം അവരെ വിശ്വാസികള്‍ക്ക് മാതാവ്‌ എന്ന് പറഞ്ഞത്.ഇതാണ് 33:6 ന്റെ അര്‍ത്ഥവും വ്യാഖ്യാനവും.പ്രവചക അനുചരന്മാര്‍,ഖുര്‍ആന്‍ പഠിച്ച പണ്ഡിതന്മാര്‍ അങ്ങനെയാണ് മനസിലാക്കിയത്.അപോലോജെടിച്സും answering-islam പഠിച്ച താങ്കള്‍ക്ക് ഈ വ്യഖ്യന൦ അറിയുകയില്ലലോ(ഇസ്ലാം ആ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് പോലും റഫര്‍ ചെയ്യുന്നില ).
    33:32പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.
    Allah used the word “UMM” at other places for different things inorder to denote high value or rank or honor or respect, etc, to which ever thing it was related.
    The word "umm" is not for denoting that the wives becomes biological mothers of believers, BUt the words "UMM" has the significance of showing great HONOR and RESPECT to wives of prophet(Saw).
    Allah used this word UMM at other place also to denote great honor to which ever thing it was related.
    It was used in (6:92) for Makkah, calling it UMM UL QURA(mother of cities).
    Umm-ul-Kitab(the mother of scriptures=quran).Umm-ul Quran (Surah Fatihah).
    അപ്പോള്‍ സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ്.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. This comment has been removed by the author.

      Delete
    3. "സ്ത്രീകളില്‍ പ്രവാചക പത്നിമാര്‍ ദൈവത്തിനാല്‍ പ്രീതി സന്ബധിച്ചവര്‍ ആണ്;അതിനുള്ള തെളിവ് കൂടിയാണ് ദൈവം അവരെ വിശ്വാസികള്‍ക്ക് മാതാവ്‌ എന്ന് പറഞ്ഞത്.ഇതാണ് 33:6 ന്റെ അര്‍ത്ഥവും വ്യാഖ്യാനവും.പ്രവചക അനുചരന്മാര്‍,ഖുര്‍ആന്‍ പഠിച്ച പണ്ഡിതന്മാര്‍ അങ്ങനെയാണ് മനസിലാക്കിയത്."
      അപ്പോള്‍ നബി പിതാവല്ലാത്തത് അദ്ദേഹത്തില്‍ ദൈവത്തിന്‍റെ പ്രീതി ഉണ്ടായിരുന്നില്ല എന്നതിന് തെളിവല്ലേ?

      " അപോലോജെടിച്സും answering-islam പഠിച്ച താങ്കള്‍ക്ക് ഈ വ്യഖ്യന൦ അറിയുകയില്ലലോ(ഇസ്ലാം ആ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് പോലും റഫര്‍ ചെയ്യുന്നില )"
      എന്തെങ്കിലും ഒക്കെ എഴുതി വെച്ച് അപോലോജെടിച്സു, answering-islam, ഇസ്ലാം മാനം എന്നിവ സമം ചേര്‍ത്ത് ഒരു കാച്ചു കാച്ചിയാല്‍ ഇതു വാദത്തിന്റെയും മുനയോടിക്കാം എന്നൊരു ധാരണ പാലക്കാടന് ഉണ്ടെന്നു തോന്നുന്നു....

      "33:32പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക."
      ഏതെങ്കിലും സ്ത്രീകള്‍ അനുനയ സ്വരത്തില്‍ സംസാരിച്ചാല്‍ സ്ത്രീകളില്‍ മോഹം തോന്നുന്നവന് ഹൃദയത്തില്‍ രോഗമുണ്ടെന്ന് സാരം....ഇതൊരു ന്യായമായ അറിവ് തന്നെയാണ്.... ഇതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്ന് എനിക്ക് തോന്നുന്നില്ല....

      Delete
    4. അപ്പോള്‍ നബി പിതാവല്ലാത്തത് അദ്ദേഹത്തില്‍ ദൈവത്തിന്‍റെ പ്രീതി ഉണ്ടായിരുന്നില്ല എന്നതിന് തെളിവല്ലേ?
      ഈ ചോദ്യത്തിന് മറുപടി പറയേണ്ട അവ്യശ്യമില്ല ഈന് തോന്നുന്നു .തികച്ചും biased ആയ ചോദ്യം.ദൈവത്തിന്‍റെ പ്രീതി നബിക്കില്ല എന്നതിന് അത് ഏതു തലത്തിലും അര്‍ഥം വരില്ല.
      #കാച്ചു കാച്ചിയാല്‍ #അപോലോജെടിച്സു, answering-islam എന്നിവ വായിക്കുമ്പോ ഇസ്ലാമികമാനം കൂടി നോക്കുക എന്നാ പറഞ്ഞത്.ഇസ്ലാം ആ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് പോലും റഫര്‍ ചെയ്യുന്നില എന്നാ കാര്യം ഓര്‍ക്കുക.
      #സ്ത്രീകളില്‍ മോഹം തോന്നുന്നവന് ഹൃദയത്തില്‍ രോഗമുണ്ടെന്ന് സാരം...#അത് തെറ്റ്.ഹൃദയരോഗം ഉള്ളവന് മോഹം തോന്നും എന്ന പറയുന്നത്.അപ്പൊ മോഹ൦ തോന്നുന്നവന് ഹൃദയരോഗം എന്നാ അര്‍ത്ഥമില്ല.

      Delete
  31. കൈചൂണ്ടി......June 15, 2012 2:43 PM
    ".....................ഇവിടെ എനിക്കൊരു സംശയം പുരുഷന്മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എന്താണെന്ന് പറഞ്ഞു കഴിഞ്ഞു. സ്ത്രീകള്‍ക്കായി എന്താണ് ഒരുക്കിയിരിക്കുന്നത്? അനേകം സ്ത്രീരത്നങ്ങള്‍ മറ്റുമതങ്ങളില്‍ നിന്നും ഒക്കെ മുസ്ലീമായി വരുന്നുണ്ട്. യൂ ട്യൂബിലും മറ്റും അവരുടെ സാക്ഷ്യങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ ഒരു സംശയമാണ്. മുസ്ലീം സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എന്ത് കിട്ടും. അവര്‍ക്കൊക്കെ എന്താണ് ഖുറാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്??????????????"
    ഉത്തരം കിട്ടിയില്ല.....

    ReplyDelete
    Replies
    1. ..surely i wil answer for it today or tmrw.
      i ve 1 rqst that make your next blog about "heavn explained in bible (from gnesis 2 rvltion)"

      Delete
    2. This comment has been removed by the author.

      Delete
  32. താങ്കളുടെ നിര്ദ്ദേbശത്തിനു നന്ദി....
    സ്വര്ഗ്ഗം നരകം മരണാന്തര ജീവിതം...ബൈബിള്‍ എന്ത് പറയുന്നു? പുതിയ ബ്ലോഗു(ഷെയറിങ്ങ്) http://kaichoondi.blogspot.com/2012/06/blog-post_16.html ഇവിടെ വായിക്കാം....

    ReplyDelete
  33. "പാലക്കാടന്‍June 16, 2012 2:08 PM
    ഖുറാനില്‍ ഒരു ആയത് ഉണ്ട് ..
    "മതത്തെ വ്യജമാക്കിയവനെ നീ കണ്ടുവോ ??"അതില്‍ ഖുര്‍ആന്‍ ആദ്യം എണ്ണിയത് ആരെയാണ്?? അനാഥയുടെ സംരക്ഷികാത്തവരെയാണ്.അവന്റെ കാര്യങ്ങളില്‍ പ്രോത്സാഹനം നല്കതവരന്.
    ദത്തുപുത്രന്‍ പുത്രന് തുല്യമല്ല.അവനെ അവന്റെ അച്ഛന്റെ പേര്‍ വിളിക്കുക എന്നാ ഉദ്ദേശം എന്താ !!!അവനെ അനാധയയിരുന്നു എന്നാ കാര്യം അവനെ അറിയിക്കാ എന്നാണ്.അത് അവന്റെ അവകാശം ആണ്.
    (യത്തീം ) അനാധയെ സംരക്ഷിക്ക എന്നതിന് ഇസ്ലാം കല്പിക്കുന്നത് ഉന്നതമായ സ്ഥാനം തന്നെയാണ്.യത്തീം എന്നാ വാക്ക് തന്നെ നാം കേരളിയര്‍ക്കു സുപരിചിതമാണ്ന്നു കാര്യം ഒര്കുമല്ലോ"
    അപ്പന്‍റെ പേരറിയുന്ന അനാഥന്റെ കാര്യത്തില്‍ പാലക്കാടന്‍ പറഞ്ഞത് പ്രാവര്‍ത്തികമാക്കാന്‍ പറ്റും. അങ്ങനെയാണെങ്കില്‍ അച്ഛനും അമ്മയും ആരെന്നറിയാത്തവരുടെ കാര്യത്തില്‍ ആരുടെ പേര് ചേര്‍ത്ത് വിളിക്കണം എന്നാണു ഖുറാന്‍ പഠിപ്പിക്കുന്നത്‌? ഇസ്ലാം മാത്രമല്ല അതിനു മുമ്പുള്ള ബൈബിളിലും അതുപോലെ തന്നെ മറ്റു പല മതങ്ങളും അനാഥരെയും സാധുക്കളെയും സഹായിക്കുന്നത് പ്രോല്‍സാഹിപ്പിച്ചുട്ടുണ്ട് എന്ന് മനസ്സിലാക്കാം. ബൈബിള്‍ ഇങ്ങനെ പറയുന്നു "പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു. (യാക്കോബ് 1:27)."എന്നാല്‍ ദത്ത് പുത്രന്‍റെ കാര്യത്തില്‍ വളരെ നെഗറ്റീവ് ആയ ഒരു സമീപനമാണ് ഖുറാനില്‍ കാണുന്നത്. ഓരോ നിമിഷവും അവന്‍ അനാഥനാണ് എന്ന് അവനെ ഓര്‍മ്മപെടുത്തുന്നത് എങ്ങനെ നീതീകരിക്കാനാവും. അതുകൊണ്ട് എന്ത് ഗുണമാണ് അവനു കൂടുതലായി ലഭിക്കുന്നത്. ഇന്നുള്ള വ്യവസ്ഥിതിയില്‍ നിന്നും നേരെ പുറകോട്ടു കൊണ്ട് പോകാനേ ഈ ആയത് കൊണ്ട് കഴിയുകയുള്ളു. അല്ലെങ്കില്‍ ദത്ത് പുത്രനെ സ്വന്തം മകനായി കാണുകയും അവനു തങ്ങളുടെ സ്വത്തിന്റെ നിയമപ്രകാരമുള്ള അവകാശി ആക്കുക്കയും അവന്‍റെ ഭാര്യയെ സ്വന്തം മകളെ പോലെ കാണുകയും ചെയ്യുന്ന ഇക്കാലത്തെ നിയമ വ്യവസ്തയെക്കാള്‍ ഏതു നിലയില്‍ ആണ് ഖുറാനിലെ ദത്ത് നിയമം മികച്ചതാകുന്നത്. ഒരു യഥാര്‍ത്ഥ ദൈവത്തില്‍ നിന്നും വരുന്നത് ഏറ്റവും മികച്ചതാകാനെ വഴിയുള്ളൂ...അങ്ങനെയെങ്കില്‍ എന്ത് മികവാണ് അല്ലെങ്കില്‍ എന്ത് നന്മയാണ് ഖുറാനിലെ ദത്ത് നിയമം ഒരു സമൂഹത്തില്‍ വരുത്തുന്നത് എന്ന് വിശധീകരിക്കാമോ?

    ReplyDelete
  34. വിഷയത്തില്‍ വൈരുധ്യം ഇല്ല എന്ന് മനസില്കി കാണുമെന്ന് വിശ്വസിക്കുന്നു...
    നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു(33:5)
    ഒരു ദൈവീക നിയമം അത് നാട്ടുനടപ്പ്,സാമൂഹിക വ്യവസ്ഥിതി ,ഭൂരിപക്ഷ അഭിപ്രായം എന്നിവ ബാധകമായിരിക്കരുത്.അത് കൊണ്ട് തന്നെ ഖുര്‍ആന്‍ നിയമങ്ങള്‍ മികച്ചതാണ് .ഖുര്‍ആന്‍ ദത്തുപുത്രനെ പുത്രന്‍ അല്ല എന്ന് വിളിച്ചത് കൊണ്ട് ദാതുപുത്രനെ ആരും സ്നേഹമില്ലാതെ തള്ളികളയുകയില്ലല്ലോ,
    "അനാഥയെ നീ അടിച്ചമര്‍ത്തരുത്‌)93:9)"
    അവന്റെ അവകാശങ്ങള്‍ നിഷേധികപെടുന്നുമില്ല.അനന്തര അവകാശ സ്വത്തില്‍ അവനു വസിയത്തു പ്രകാരമുള്ള എല്ലാ അവകാശംവും ഉണ്ട്.

    ReplyDelete
    Replies
    1. >>>>ഒരു ദൈവീക നിയമം അത് നാട്ടുനടപ്പ്,സാമൂഹിക വ്യവസ്ഥിതി ,ഭൂരിപക്ഷ അഭിപ്രായം എന്നിവ ബാധകമായിരിക്കരുത്.അത് കൊണ്ട് തന്നെ ഖുര്‍ആന്‍ നിയമങ്ങള്‍ മികച്ചതാണ് .ഖുര്‍ആന്‍ ദത്തുപുത്രനെ പുത്രന്‍ അല്ല എന്ന് വിളിച്ചത് കൊണ്ട് ദാതുപുത്രനെ ആരും സ്നേഹമില്ലാതെ തള്ളികളയുകയില്ലല്ലോ,
      "അനാഥയെ നീ അടിച്ചമര്‍ത്തരുത്‌)93:9)"അവന്റെ അവകാശങ്ങള്‍ നിഷേധികപെടുന്നുമില്ല.അനന്തര അവകാശ സ്വത്തില്‍ അവനു വസിയത്തു പ്രകാരമുള്ള എല്ലാ അവകാശംവും ഉണ്ട്.<<<
      താങ്കള്‍ പറയുന്നു ഖുറാനിലേതു മികച്ച നിയമങ്ങള്‍ ആകുന്നു എന്ന്. അപ്പോള്‍ തന്നെ പറയുന്നു നാട്ടു നടപ്പ്, സാമൂഹ്യവ്യവസ്ഥിതി , ഭൂരിപക്ഷ അഭിപ്രായം എന്നിവ ബാധകമാക്കരുത് എന്നും. അപ്പോള്‍ ഖുറാനിലെ മികവ് താങ്കള്‍ കാണുന്നത് അതില്‍ പറഞ്ഞ സ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തില്‍ മാത്രം അല്ലെ?. മറ്റുള്ളവയുമായി താരതമ്യം ചെയ്താണ് അങ്ങനെ പറയുന്നതെങ്കില്‍ നമുക്ക് അംഗീകരിക്കാംമായിരുന്നു. ഇത് അങ്ങനെ താരതമ്യം ചെയ്യരുത് എന്ന് പറഞ്ഞ ശേഷം പറയുകയാണ്‌ ഖുറാനിലെ നിയമങ്ങള്‍ മികച്ചതാണ് എന്ന്. എന്തിലോക്കെ ഇതിനു മികവ് അവകാശപെടാന്‍ കഴിയും എന്ന് പരിശോധിക്കുവാന്‍ പാലക്കാടന്‍ തയാറാവുന്നതുമില്ല. കുറെ പൊള്ളയായ അവകാശവാദങ്ങള്‍ ഉണ്ടെന്നതല്ല ഒന്നിന്റെ മികവ് നിര്‍ണ്ണയിക്കുന്നത്തിന്റെ അടിസ്ഥാനം. മറ്റുള്ള നിയമങ്ങളുമായി അതായത് ഇസ്ലാമിന് മുമ്പ് അവിടെ നടപ്പുള്ള ദത്തുപുത്രന്മാരെ സംബന്ധിച്ച നിയമവുമായിട്ടോ നാട്ടു നടപ്പുമായിട്ടോ അല്ലെങ്കില്‍ ഇന്ന് നടപ്പിലുള്ള നിയമവുമായിട്ടോ താരതമ്യം ചെയ്യുമ്പോള്‍ ഖുറാനിലെ ഈ നിയമത്തിനു എന്തെങ്കിലും മേന്മയോ മെച്ചമോ അവകാശപ്പെടാന്‍ സാധിക്കുമെന്ന് പാലക്കാടാണ് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിവിടെ വിശദീകരിക്കുകയായിരുന്നു വേണ്ടത്. ഖുറാനിലുള്ളത് പോലെയുള്ള ഒരു ആയത്തെങ്കിലും കൊണ്ടുവരുവാന്‍ സാധിക്കില്ല എന്ന് വിശ്വസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഖുറാനിലെക്കാള്‍ നല്ല ഒരു നിയമം തന്നെ അതിനു പുറത്തുണ്ട് അല്ലെങ്കില്‍ ഉണ്ടായിരുന്നു എന്ന് പറയുന്നതിനേക്കാള്‍ നാണക്കേട് വേറെയുണ്ടെന്ന് തോന്നുന്നില്ല.
      >>>ഖുര്‍ആന്‍ ദത്തുപുത്രനെ പുത്രന്‍ അല്ല എന്ന് വിളിച്ചത് കൊണ്ട് ദാതുപുത്രനെ ആരും സ്നേഹമില്ലാതെ തള്ളികളയുകയില്ലല്ലോ,
      "അനാഥയെ നീ അടിച്ചമര്‍ത്തരുത്‌)93:9)അവന്റെ അവകാശങ്ങള്‍ നിഷേധികപെടുന്നുമില്ല.അനന്തര അവകാശ സ്വത്തില്‍ അവനു വസിയത്തു പ്രകാരമുള്ള എല്ലാ അവകാശംവും ഉണ്ട്.<<<<

      പാലക്കാടന്‍ ഞാനൊന്നു ചോദിചോട്ടെ..? ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ ആരെന്നറിയാത്ത ഒരു കൈക്കുഞ്ഞിനെ ദത്തെടുക്കുന്ന ഒരു മുസ്ലീം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ആ കുഞ്ഞുമായി എന്ത് ബന്ധമാണ് അവര്‍ക്ക് ഉണ്ടാവേണ്ടത്? അവരുടെ സഹോദരനോ അല്ലെങ്കില്‍ മിത്രമോ ആരായിരിക്കും ആ കുഞ്ഞ്? അങ്ങനെ വളര്തികൊണ്ട് വരുന്ന ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം എന്തായിരിക്കും തന്നെ വളര്തികൊണ്ട് വരുന്നവര്‍ അവന്‍റെ മിത്രമോ സഹോദരനോ? തങ്ങളുടെ സ്വന്തം മകനെപോലെ സ്നേഹിക്കുന്നതിനേക്കാള്‍ എന്ത് മെച്ചണ് ആ കുഞ്ഞിനു ലഭിക്കുന്നത്? വസിയത്ത് പ്രകാരം എല്ലാ അവകാശവും എന്ന് അങ്ങനെ പറഞ്ഞൊഴിയല്ലേ പാലക്കാടന്‍. ഒരു പുത്രന് കിട്ടുന്ന അവകാശത്തിനു തുല്ല്യമാവുമോ വസിയത്ത് പ്രകാരമുള്ള അവകാശം? ദത്തുപുത്രനെ പുത്രന്‍ എന്ന് തന്നെ എന്ന് കരുതുന്നതില്‍ നിന്ന് ഖുറാനെ തടയുന്നത് എന്താണ്? സൈനബയെ വിവാഹം കഴിക്കുന്നതിനോട് അനുബന്ധിച്ച് വന്ന ഈ ആയത്തിന്റെ ഉദ്ദേശം പണയം വെക്കാത്ത തലച്ച്ചോര്‍ ഉള്ളവര്‍ക്ക് ചിന്തിക്കുകയാണെങ്കില്‍ പിടികിട്ടും.

      Delete
  35. ഖുര്‍ആന്‍ പറയുന്നത് ദത്തുപുത്രന്‍ സ്വന്തം പുത്രനെ പോലെയല്ല.അവനെ ദത്തുപുത്രന്‍ ആയി തന്നെ കണക്കാക്കുക.അത് തന്നെയാണ് ദൈവത്തിങ്കല്‍ നീതികരമായിരികുന്നത്.
    എങ്ങനെ പറഞ്ഞാലും ദത്തുപുത്രന്‍ പുത്രന്‍ ആവുന്നില്ല..അത് സത്യമാണ്.."പ്രകൃതി മതമായ ഇസ്ലാം" പറയേണ്ടതും അങ്ങനെ തന്നെയാണ്.
    പിന്നെ താങ്കള്‍ക്ക് പറയാവുന്നത് ഇത് ഒട്ടും പ്രാക്ടിക്കല്‍ അല്ല എന്നാണ്.ഇസ്ലാമിക സമൂഹത്തില്‍ അനാഥര്‍ സംരക്ഷിക്കപെടുന്നത് പോലെ പാശ്ചാത്യ ലോകത്ത് സംരക്ഷിക്കപെടുന്നില്ല.ഇത് ഞാന്‍ ചുമ്മാ പറയുന്നതല്ല കാര്യങ്ങള്‍ മനസിലാകിതന്നെയാണ്.താങ്കള്‍ നല്ലത് എന്ന് കരുതുന്ന വ്യവസ്ഥിതി പോലും അന്നാട്ടാര്‍ക്ക് ഒരു പരിഹാരമാകുന്നില്ല.
    ഇസ്ലാമില്‍ ദത്തുപുത്രന്‍ അകറ്റ് തഴയപെട്ട വ്യക്തിയാവുന്നില്ല..അവര്‍ തഴയപെടുകയും ഒറ്റപെടുകയും ഇല്ല.
    ഒരു നിയമം അത് വളരെ പ്രാക്ടിക്കല്‍ ആയി സമൂഹം തന്നെ കാണിച്ചു തരുമ്പോള്‍, തലച്ചോര്‍ ഉള്ളവര്‍ ചിന്തിച്ചാല്‍ അതിന്റെ പ്രയോഗിത മനസിലാകും.
    അനാഥരെ അടിച്ചമര്‍ത്തുക എന്നത് ഇസ്ലാമില്‍ ഇല്ല തന്നെ..അത് കൊണ്ട് അവനെ ദത്ത് എടുത്തവന്‍ മരണനന്തരം അവന്റെ ലഭികേണ്ട അവകാശങ്ങള്‍ വസ്യിത്തു ചെയ്യേണ്ടതാണ്.സംരക്ഷണം കൊണ്ട് ഒരുത്തന്‍ അര്‍ഥം ആകെടത് അത് തന്നെയാണ്/
    പ്രസ്തുത നിയമം കൊണ്ട് ദത്ത് പുത്രന്‍ ഒരു ബുദ്ധിമുട്ടും അനുഭവികുന്നില്ല.അവനുണ്ടായ അനാത്വതത്തില്‍ നിന്ന് അവന്‍ സംരക്ഷിക്കപെടുന്നു.

    ReplyDelete
    Replies
    1. "ഇസ്ലാമിക സമൂഹത്തില്‍ അനാഥര്‍ സംരക്ഷിക്കപെടുന്നത് പോലെ പാശ്ചാത്യ ലോകത്ത് സംരക്ഷിക്കപെടുന്നില്ല.ഇത് ഞാന്‍ ചുമ്മാ പറയുന്നതല്ല കാര്യങ്ങള്‍ മനസിലാകിതന്നെയാണ്.താങ്കള്‍ നല്ലത് എന്ന് കരുതുന്ന വ്യവസ്ഥിതി പോലും അന്നാട്ടാര്‍ക്ക് ഒരു പരിഹാരമാകുന്നില്ല." ഭയങ്കര സംരക്ഷണമല്ലേ നടത്തികൊണ്ടിരിക്കുന്നത്.....നിങ്ങള്‍ പറയുന്ന സംരക്ഷണം ആര്‍ക്കൊക്കെ ലഭിക്കുന്നുണ്ട്...എത്രയോ ഭക്ഷ്യവസ്തുക്കള്‍ ഗള്‍ഫു രാജ്യങ്ങളില്‍ പാഴാക്കി കളയുമ്പോള്‍ തന്നെയല്ലേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആയിരങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നത്. മതം നോക്കാതെ എക്കാലത്തും സഹായിക്കുവാന്‍ സന്നദ്ധരായി വന്നിട്ടുള്ളവര്‍ കയ്യില്‍ പിടിച്ചിരിക്കുന്നത് ഖുരാനോന്നും ആയിരുന്നില്ല. വിദ്യ നല്‍കിയും സാമ്പത്തികമായി സഹായിക്കുന്നതില്‍ പാശ്ചാത്യര്‍ എന്നും മുമ്പില്‍ തന്നെയാണ്. അവര്‍ കൊളുത്തിയ അറിവിന്‍റെ ജ്വാലയാണ് പാല്ക്കാടനെ പോലുള്ള അക്ഷരമറിയാവുന്നവരെ സൃഷ്ടിച്ചിരിക്കുന്നത്.

      Delete
    2. ഇസ്ലാമിക സമൂഹത്തില്‍ ഒരു കാലത്തില്‍ പോലും അനാഥര്‍ സംരക്ഷിക്കപെടാതെ പോയിട്ടില്ല.
      പാശ്ചാത്യ സമൂഹം ഇല്ല എങ്കില്‍ ലോകം ഇന്നും ശിലായുഗത്തില്‍ എന്ന് വിശ്വസിക്കുനത് മണ്ടത്തരം.മൂനാം കിട ലോകത്തെ ചൂഷണം ചെയ്ത തന്നെയാണ് അവര്‍ അങ്ങനെയായതു.പാശ്ചാത്യര്‍ അവരുടെ ഇരുണ്ടകാലത്ത് അറബിയുടെ സുവര്‍ണകാലം. അവര്‍ കൊളുത്തിയ അറിവിന്‍റെ ജ്വാലയാണ് ഇന്നത്തെ ലോക൦.പിന്നെ മരുന്നിനു പോലും സദാചാര ബോധാമില്ലതവരെയാണ് താങ്കള്‍ പിന്താങ്ങുന്നത്. ഗള്‍ഫു രാജ്യങ്ങള്‍ മാത്രമാണ് ആഫ്രിക്കന്‍ രാജ്യങ്ങലെ സഹായിച്ചുട്ടുല്ല്.പാശ്ചാത്യര്‍ക്ക് വരണ്ട ആഫ്രിക്കയില്‍ എന്ത് കിട്ടാന അല്ലേ.എന്ത് കൊണ്ട് അവര്‍ക്ക്കും സഹായിച്ചാല്‍??.പട്ടിനികളെ സഹായിക്കാന്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ മുന്നില്‍ നില്‍കുന്നു

      Delete
    3. ഞാന്‍ ആരെയും പിന്താങ്ങുന്നില്ല. പാശ്ചാത്യര്‍ സദാചാരത്തില്‍ മുന്‍പന്തിയിലാണ് എന്ന വിശ്വാസവും എനിക്കില്ല. പക്ഷെ എല്ലാ പാശ്ചാത്യരും അങ്ങനെയാനെണെന്നൊക്കെ പറഞ്ഞാല്‍ അങ്ങനെ സമ്മതിച്ചു തരാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. എല്ലാ കാലത്തും ബൈബിള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു സമൂഹം നില നിന്നിട്ടുണ്ട്. മറ്റുള്ളവര്‍ കൊല്ലള്ളയടിക്കാനും കീഴടക്കുവാനും ഒക്കെയായി നടന്നപ്പോള്‍ തങ്ങള്‍ അറിഞ്ഞ സത്യം മറ്റുള്ളവരും അറിയണമെന്ന ആഗ്രഹത്തോടെ അതാത് രാജ്യങ്ങളിലെ ഭാഷകള്‍ പഠിച്ചു അവരില്‍ ഒരാളെ പോലെ ജീവിച്ചു അവര്‍ക്കായി ലിപികളും വ്യാകരണങ്ങളും ഒക്കെ രചിച്ചു തന്‍റെ ജീവിതം ഇത്തരം കാര്യങ്ങള്‍ക്ക് മാത്രമായി ജീവിച്ചവര്‍ എത്രയോ പേര്‍ ഉണ്ടായിരുന്നു. ഇന്നും ഇതില്‍ നിന്നും വിഭിന്നമല്ല."പാശ്ചാത്യര്‍ അവരുടെ ഇരുണ്ടകാലത്ത് അറബിയുടെ സുവര്‍ണകാലം. അവര്‍ കൊളുത്തിയ അറിവിന്‍റെ ജ്വാലയാണ് ഇന്നത്തെ ലോക൦ എന്ത് പ്രകാശമാണ് അറബികളും മുസ്ലീമുകളും കൂടി മറ്റുള്ളവര്‍ക്കായി കൊളുത്തികൊടുത്തിരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. തെരുവ് തോറും സ്നേഹത്തിന്റെ മതം. വെളിച്ചത്തിന്‍റെ ദൂതന്‍ സമാധാനത്തിന്‍റെ മതം എന്നൊക്കെ കാണാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതില്‍ കവിഞ്ഞു എന്ത് പ്രകാശമാണ് പകര്‍ന്നു നല്‍കിയിരിക്കുന്നത്. മുസ്ലീം എന്നാല്‍ ഭീകരത എന്ന നിലയിലേക്ക് ഖുറാനെയും മുസ്ലീമുകളെയും കൊണ്ടുവന്നവരുടെ ചെയ്തുകള്‍ വെച്ച് മുസ്ലീമുകളെ വിലയിടെണ്ടതായില്ലന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല. എന്നാല്‍ അതെ പരിഗണ മറ്റുള്ളവര്‍ക്കും നല്‍കാന്‍ തയ്യാറായേ പറ്റു...
      ബൈബിളിലെ പഠിപ്പിക്കലുകലെളെക്കാള്‍ എന്ത് കാര്യത്തിലാണ് സദാചാരപരമായി ഖുരാന് മേന്മ അവകാശപ്പെടാന്‍ കഴിയുക. ബൈബിള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ സദാചാരബോധമില്ലാത്തവരായി തീരാനുള്ള സാധ്യത തീരെയില്ല. പിന്നെ ബൈബിള്‍ പിന്‍പറ്റാത്ത ഒരു സമൂഹം ചെയ്യുന്ന കാര്യങ്ങള്‍ക്ക് കണക്ക് കൊടുക്കേണ്ട ബാധ്യത ബൈബിളിനുമില്ല.

      Delete
    4. മുസ്ലിമുകള്‍ എല്ലാം തീവ്രവാദികള്‍ അല്ല.എല്ലാ തീവ്രവാദികളും മുസ്ലിമുകള്‍ അല്ല.എല്ലാ മതത്തിലും കാണുന്ന മതമൌലികവാദികള്‍ ഇസ്ലാമിലും ഉണ്ട്.

      ഇസ്ലാമിക വിരുദ്ധമായി വാര്‍ത്തകളാണ് ഇന്നത്തെ മാധ്യമങ്ങള്‍ നല്‍കുന്നത്.തികച്ചും ഇസ്ലാമിനെ ഉന്നം വെച്ച് എഴുതപെട്ടവ.കൊന്നോടുക്കപെട്ട മുസ്ലിമുകല്ക് കണകില്ല.
      എന്ത് പ്രകാശമാണ് അറബികളും മുസ്ലീമുകളും>>>
      golden age of islam ennu google search cheyyuka!!
      ......

      Delete
    5. http://wikiislam.net/wiki/Islam,_Science_and_the_Problems_at_Wikipedia
      http://wikiislam.net/wiki/Islamic_Inventions%3F_How_Islamic_Inventors_Did_Not_Change_The_World
      http://wikiislam.net/wiki/Islam_and_Science
      പോകുന്ന പൊക്കിള്‍ ഇവിടെയും ഒന്ന് കേറി നോക്കിക്കോളൂ...കുറച്ചുകൂടെ വിവരം കിട്ടിയേക്കും.....

      Delete
  36. ഖുറാനില്‍ പറഞ്ഞതുകൊണ്ട് മാത്രം അങ്ങനെ വിശ്വസിക്കേണ്ടി വരുന്നവരെ തെറ്റുപറയാന്‍ കഴിയില്ല....ഉത്തരം ഇന്നതാണ് എന്ന് പറഞ്ഞു പഠിപ്പിക്കുമ്പോള്‍ ആ ഉത്തരത്തിലേക്ക് എങ്ങനെയെങ്കിലും എത്തിപ്പെടുക എന്നതില്‍ കവിഞ്ഞു ഉത്തരതിനെ വിശകലനം ചെയ്യേണ്ടതിന്റെയോ താരതമ്യം ചെയ്യേണ്ടതിന്റെയോ കാര്യമില്ലല്ലോ....? ഖുറാനിലെ വെളിച്ചത്തില്‍ മനുഷ്യന്‍റെ ഉല്‍ഭവം തുടങ്ങി ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ എല്ലാ കാലത്തും എല്ലാ ആളുകളിലെക്കും ആയി ഇറക്കികൊടുക്കപ്പെട്ടു എന്ന് മുസ്ലീമുകള്‍ വിശ്വസിക്കുമ്പോള്‍ വ്യാഖ്യാതാക്കള്‍ക്ക് ഇമ്മിണി പണിയുണ്ടാകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. ഒന്നിനെ കുറിച്ചും വ്യക്തതയില്ലാത്ത രീതിയില്‍ എഴുതി വെക്കപ്പെട്ട ഖുറാനില്‍ നിന്നും എന്തോന്ന് വ്യക്തതയാണ് ലഭിക്കുക? സ്വര്‍ഗ്ഗത്തില്‍ ആയിരുന്ന അദത്തിനെയും ഹവ്വയെയും അവര്‍ ചെയ്ത തെറ്റ് കാരണം ഭൂമിയിലേക്ക്‌ അയച്ചു എന്ന് പറയുന്നു. തെറ്റ് ചെയ്തത് പൊറുത്ത് കൊടുത്തു എന്നും ഖുറാനില്‍ പറയുന്നു.തെറ്റ് പൊറുത്ത് കൊടുത്തുവെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ തന്നെയിരുത്തിയാല്‍ മതിയായിരുന്നല്ലോ? അപ്പോള്‍ പിന്നെ എന്ത് കാര്യത്തിലാണ് അവരെ പിടിച്ചു ഭൂമിയിലേക്ക്‌ അയച്ചത്. അതിലും വ്യക്തതയില്ല. ആദം മുതല്‍ മുഹമ്മദു നബി വരെ എത്രയോ നബിമാരുണ്ട്. ഇവരൊക്കെ എന്തുകാര്യം ആണ് പ്രവചിച്ചു വെച്ചിരിക്കുന്നത് എന്നതിനു യാതൊരു തെളിവുമില്ല. ബൈബിള്‍ കാര്യങ്ങള്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ലല്ലോ? അതു കയ്യും കാലും കടത്തി നാശമാക്കി വെച്ചിരിക്കുകയല്ലേ...? ഈസാനബി പ്രവാചകന്‍ മാത്രം എന്ന് ഖുറാന്‍ പഠിപ്പിക്കുന്നു. എന്നാല്‍ ഈസാ നബിയ്ക്ക് എന്ത് വെളിപ്പെട്ടു എന്ത് പഠിപ്പിച്ചു എന്നത് ഖുറാനില്‍ ഇല്ല. ഈസാ നബിക്ക് ഇന്‍ജീല്‍ നല്‍കി എന്ന് ഖുറാന്‍ പറയുന്നുണ്ട്. അത് ഖുറാന്‍ പോലെയുള്ള ഒരു ഗ്രന്ഥമാണോ?അത് യേശുവിനു പ്രസവത്തിലെ കയ്യില്‍ പിടിച്ചു വന്നതാണോ? അതല്ല നബിക്ക് വെളിപ്പെട്ടതുപോലെ വെളിപ്പെട്ടു കിട്ടിയതാണോ എന്ന് ചോദിച്ചാല്‍ കുഴഞ്ഞു പോകും. തൊട്ടിലില്‍ കിടന്നു ഈസാ നബി പറയുന്നുണ്ട് എനിക്ക് ഇന്‍ജീല്‍ നല്കപെട്ടിരിക്കുന്നു എന്ന്. അങ്ങനെയെങ്കില്‍ ഖുറാന്‍ പോലെ സ്വര്‍ഗ്ഗത്തില്‍ നിന്നും കൊണ്ടുവന്ന ഒരു ഗ്രന്ഥം തന്നെയായിരിക്കണം ഖുറാന്‍ പ്രകാരം ഇന്‍ജീല്‍. ഇങ്ങനെ നല്‍കപ്പെട്ട ഇന്‍ജീല്‍ നഷ്ടപെട്ടത് അല്ലെങ്കില്‍ തിരുത്തിയത് എങ്ങനെ? ഇന്‍ജീല്‍ അല്ലാഹു ഈസായ്ക്ക് നല്‍കിയ ഗ്രന്ഥമാണെങ്കില്‍ അതെങ്ങനെ തിരുത്തപ്പെടാന്‍ അല്ലാഹു അനുവദിച്ചത് എന്തുകൊണ്ട്? ബൈബിളിന്‍റെ മുമ്പില്‍ ഉത്തരം കിട്ടാതെ വരുമ്പോള്‍ അവാസാന കൈയ്യായി പറയുന്നതാണ് ഇതൊക്കെ എന്ന് അറിയാഞ്ഞിട്ടല്ല. ആരെങ്കിലും അനുസരിക്കാതെ പോയതുകൊണ്ട് ഒരു നിയമം വേണ്ടന്നുവയ്ക്കുന്നത് നമ്മുടെ കാലത്തെ ഏതെന്കിലും ഒരു ഗവര്‍മ്മെണ്ട് പോലും അനുവദിക്കുകയില്ല. ഇവിടെ സര്‍വ്വശക്തനാണ് അല്ലാഹു എന്ന് പറയുമ്പോഴും ഇന്‍ജീല്‍ കൈകടത്തപ്പെട്ടു എന്നാണു പറയുന്നത്. അപ്പോള്‍ ഖുറാന്‍ ആരാലും മാററപ്പെടാന്‍ കഴിയില്ല എന്ന് പറയുമ്പോള്‍ അല്ലാഹുവിനു ഈ ശക്തി ഇന്‍ജീല്‍ കൈകടത്തപെട്ടതിനു ശേഷമാണോ ലഭിച്ചത്? ഖുറാനും ബൈബിളും ഒത്തുപോകാതെ വരുമ്പോള്‍ ഖുറാന്‍ വ്യാഖ്യാതാക്കള്‍ക്ക് ബൈബിളില്‍ കയ്യും കാലും കടത്താതെ പിന്നെ രക്ഷയൊന്നും ഇല്ലല്ലോ? ഇനി മാതാക്കള്‍ പ്രശ്നവും ദത്തുപുത്രന്റെ വിശദീകരണവും തുടരുന്നതില്‍ അധികം കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഇങ്ങനെയല്ലാതെ ഇതില്‍ കൂടുതലൊന്നും പറഞ്ഞുവെക്കാന്‍ പാലക്കാടാണ് ഖുറാനും വെച്ച് കഴിയുമെന്ന് തോന്നുന്നില്ല. ദത്തുപുത്രന്മാരെ സ്വന്തം മകനെപ്പോലെ സ്നേഹിക്കാനും സംരക്ഷിക്കുവാനും അനന്തരാവകാശം നല്‍കാനും ഖുരാന് മുമ്പും ഇപ്പോഴും ഉള്ള ആളുകള്‍ക്ക് കഴിയുമെന്നിരിക്കെ ഇടക്കാലത്ത്‌ വന്ന ഖുറാന്‍ ദത്ത് പുത്രന്മാരുടെ അവകാശങ്ങള്‍ എല്ലാം തട്ടി തെറിപ്പിച്ച് അനാഥനായവന്‍ എല്ലാ കാലത്തും അനാഥനായി തന്നെ തുടരണമെന്നും അവന്‍ പുത്രനെ പോലെ സ്നേഹിക്കപ്പെടാന്‍ അര്‍ഹാനല്ലെന്നും അവന്‍റെ ഭാര്യ മരുമകള്‍ മാത്രമല്ല വേണമെങ്കില്‍ അവളെ ഭാര്യയാക്കാം എന്ന രീതിയില്‍ സദാചാരത്തിന് പുതിയ മാനം കണ്ടെത്തുന്നത് മഹനീയം അല്ലെങ്കില്‍ മികച്ചത് എന്ന രീതിയില്‍ അതിനെ കാണേണ്ടിവരുന്ന പാലക്കാടനെ പോലുള്ളവരുടെ ഒരു ഗതികേട്. അല്ലെങ്കിലും ഒരു സ്ത്രീക്ക് എന്ത് മാനമാണ് ഖുറാന്‍ നല്‍കുന്നത്. ഈസാ നബി ഒരു വിവാഹം മാത്രം നിഷ്കര്ഷിക്കുമ്പോള്‍ ഖുറാന്‍ പറയുന്നു നാലുവരെയാകാം എന്ന്. അങ്ങനെ പറയുന്ന നബിക്ക് മാത്രം അത്തരം നിയന്ത്രണമൊന്നും ഇല്ല. അതിനും ചില ന്യായീകരണങ്ങള്‍ ഉണ്ട്. ഇങ്ങനെ നിയന്ത്രണം വരുന്നതിനു മുമ്പ് തന്നെ നബി കൂടുതല്‍ വിവാഹം കഴിച്ചിരുന്നു. അപ്പോള്‍ നാളില്‍ കൂടുതല്‍ ഉള്ളവരെ വിവാഹമോചനം ചെയ്‌താല്‍ ഉണ്ടാകുന്ന പോലാപ്പുകളെ പറ്റി (അവിടെയും നബി പത്നിമാരുടെ വിശ്വാസികളുടെ മാതാവെന്ന പദവി തന്നെയാണ് വില്ലന്‍) തിരുനബിയുടെ വിവാഹങ്ങള്‍ എന്ന ബ്ലോഗില്‍ വായിക്കാന്‍ കഴിഞ്ഞു http://www.samvadammonthly.com/article.php?a=264.

    ReplyDelete
    Replies
    1. ദത്ത് പുത്ത്രന്‍ പുത്രന്‍ അല്ല..അത് അങ്ങനെയാണ് വേണ്ടതും.blood is thicker than water...
      അവതരിപിക്കപെട്ട രൂപത്തില്‍ ഇന്ജീലും തൌരാത്തും നിലവിവില്ലില....യഹൂദപുരോഹിതരും ക്രിസ്ത്യാനിപുരോഹിതരും അതില്‍ കൂട്ടി ചേര്‍ത്താല്‍ നടത്തി...
      തൌറാത്തും, ഇന്‍ജീലും, അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത്‌ നിന്നും, കാലുകള്‍ക്ക്‌ ചുവട്ടില്‍ നിന്നും അവര്‍ക്ക്‌ ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്‌. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ" (ഖുര്‍ആന്‍ 5:66)
      മുന്‍ ദൈവീക ഗ്രന്ഥങ്ങളില്‍ മനുഷ്യ ഇടപെടലുകള്‍ നടന്നതായി ഈ വചനം തെളിവ് പോരെ..!
      -------------------------
      അപ്പോള്‍ പിന്നെ അള്ളാഹു എന്തിനു വചനം തിരുത്തപെടിലടെന്നു പറഞ്ഞു ????
      ഇഞ്ചീലും തൌറത്തും എന്നു പറയുന്ന പുസ്തകങ്ങള്‍ ദൈവവചനങ്ങള്‍ മാത്രം അടങ്ങിയതാന്നു .
      ഇഞ്ചില്‍ എന്നത് പുതിയ നിയമ അല്ല..ഇസയുക്ക് ദൈവം അവതരിപിച്ചതാണ്.ഇന്നത്തെ ബൈബിളില്‍ ഇഞ്ചിലിന്റെ വചാനങ്ങള്‍ ഉണ്ടാകാം..എന്നാലും അത് മുസ്ലിമിന്നു സ്വീകാര്യമല്ല.തൌരതും ഇതേ അവസ്ഥയിലാണ്.
      ഇന്ജീലും തൌറത്തും ഇസ്രേലികല്ല്ള്‍ക്ക് മാത്രമായി അയച്ചതാണ്.മനവികരാശിക്കായി ഖുര്‍ആന്‍ അയച്ചുത് പോലെ അല്ല അതു.>>>>ഖുര്‍ആന്‍ സംരക്ഷിക്കും എന്ന് പറഞത് പോലെ ഇന്ജീളിന്റെയോ തൌരതിന്റെയോ കാര്യത്തില്‍ ഉണ്ടായില്ല....
      വചനത്തിന്റെ സംരക്ഷകര്‍ ആ ജനത ആയിരുന്നു.<<<ധിക്കാരപൂര്‍വം അവര്‍ വചനങ്ങളെ മാറ്റിയെഴുതുകയാണ് അവര്‍ ചെയ്തത്..ദൈവ വചനത്തിന്റെ സാരം സ്ഥായിയാണ്, തൌഹീടാണ്.
      ദൈവ വചനത്തെ തിരുത്തരുതുയെന്ന താക്കീത്‌ അവര്‍ നിരവേറ്റിയില്ല..ഭൗതികതല്പര്യത്തിനായി അവര്‍ വചനത്തെ മാറ്റുകയും സംരക്ഷിക്കുക എന്നാ ഉത്തരവാദിത്തില്‍ പരാജരപെടുകയും ചെയ്തു..അനന്തരം ദുര്മാര്‍ഗികളും ആയി..

      Delete
    2. http://quran-talk.blogspot.in/2010/03/blog-post_26.html

      Delete
  37. തുടര്‍ച്ച....
    അപ്പോള്‍ കല്ല്യാണ നിയന്ത്രണ നിയമം ഇറക്കികൊടുക്കേണ്ടി വരും എന്ന് അല്ലാഹുവിനു അറിയാമായിരുന്നില്ല എന്ന് സാരം.അല്ലെങ്കില്‍ നബിയുടെ നാലില്‍ കൂടുതലുള്ള വിവാഹങ്ങള്‍ക്ക് മുംബെന്കിലും ആ ആയത്ത് ഇറക്കികൊടുക്കെണ്ടാതായിരുന്നില്ലേ? അല്ലെങ്കില്‍ നബി പത്നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍ ആണെന്ന ആയത്ത് ഒന്ന് പുതുക്കി പണിഞ്ഞാലും മതിയായിരുന്നു. ഇതൊന്നും ചെയ്യാതെ ഇത്രയും വിവാഹങ്ങള്‍ ചെയ്ത നബിയെ മനുഷ്യ രാശിക്ക് മാതൃകയും ആക്കി വെച്ചു എന്ന് പറയുമ്പോള്‍ അല്ലാഹുവിനെ പറ്റിയുള്ള മതിപ്പ് കുറഞ്ഞു പോകുന്നില്ലേ എന്നൊരു സംശയം. ഉദാഹരണത്തിന് ഒരു വീടിന്‍റെ മാതൃക. വീടിനു നാല് മൂലകലാണ് ഉണ്ടാകേണ്ടതെങ്കില്‍ മാതൃകയില്‍ അതില്‍ കൂടുതല്‍ ഉണ്ടാകുമോ? മാതൃക എപ്പോഴും പെര്‍ഫെക്ട് ആയിരിക്കും. മാതൃകയെക്കാള്‍ വ്യത്യസ്തമായിവന്നാല്‍ പിന്നെ അതിനെ മാതൃക എന്ന് പറയാന്‍ കഴിയില്ല. പക്ഷെ അങ്ങനെ സാമാന്യ ബുദ്ധി പ്രയോഗിക്കേണ്ട ഒന്നല്ല ഖുറാന്‍ എന്ന് പാലക്കാടന്‍ തെളിയിച്ചു തന്നിരിക്കെ ഇതില്‍ കൂടുതല്‍ ഈ വിഷയത്തില്‍ പറയാന്‍ നില്‍ക്കേണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല....

    ReplyDelete
  38. നബിയുടെ വിവാഹങ്ങള്‍ കുറിച്ച് താന്‍ വായിച്ചാ സൈറ്റില്‍ തന്നെ ഉണ്ടല്ലോ muhammadnabi.info vayikkuka
    നബിവിവഹങ്ങള്‍ എന്തിനായിരുന്നു ഈന്നത് പോലും റെഫര്‍ ചെയ്യതെ എന്തിനാ മാഷെ
    ലോകത്തിനു മാതൃക നബി മാത്രമാണ്.നബിയെ കുറിച്ച് പക്ഷപതമാരായി പഠിക്കുന്ന താങ്കള്‍ക്ക് അത് മനസിലാവില്ല.താങ്കളെക്കാള്‍ അമുസ്ലിം ആയ മഹാന്മാരായ അമുസ്ലിം ആയ ആളുകള്‍ നബിയെ കുറിച്ച് പറഞ്ഞത് പഠിക്കാന്‍ ശ്രമിക്കുക..അവരെ പോലുള്ളവര്‍ പോലും യേശുവിനെയോ മറ്റോ ഉയര്ത്തുകാനിചിട്ടില.religious ആയും സെകുലര്‍ ആയും സ്ത്രീകളുടെ rightsലും POW യുടെ rightsലും നബിയുടെ വാക്ക് മഹത്തരമാണ് അതുല്യമാണ് ആ മാതൃക എപ്പോഴും പെര്‍ഫെക്ട് ആയിരിക്കും.
    ദത്ത് പുത്രന്‍ ഇസ്ലാമില്‍ സംരക്ഷിക്കപെട്ടത്‌ പോലെ എവ്ടെയും സംരക്ഷിക്കപെടുന്നില്ല..
    ...........
    ബൈബിളിലെ ശാസ്ത്ര അബദ്ധങ്ങള്‍ ഉം eziekil 23;20ഉം വായിച്ചാല്‍ സാമന്യ ബുദ്ധിയുള്ള ആര്‍കും ബൈബിളിന്റെ കുഴപ്പങ്ങള്‍ മനസിലാകും .
    .......
    ഖുര്‍ആന്‍ മാത്രമാണ് ഒരു വിവാഹം ചെയ്യുക എന്ന് പറഞ്ഞിട്ടുള്ളത് ബൈബിളില്‍ അങ്ങനെ ഇല്ല..

    ReplyDelete
    Replies
    1. >>>നബിയുടെ വിവാഹങ്ങള്‍ കുറിച്ച് താന്‍ വായിച്ചാ സൈറ്റില്‍ തന്നെ ഉണ്ടല്ലോ muhammadnabi.info vayikkuka>>>
      ഇത്തരം കുറെ സൈറ്റുകള്‍ ഉണ്ട്. അതിലെല്ലാം മേഞ്ഞു നടക്കാന്‍ എനിക്ക് സമയമില്ല സുഹൃത്തെ....
      >>>>നബിവിവഹങ്ങള്‍ എന്തിനായിരുന്നു ഈന്നത് പോലും റെഫര്‍ ചെയ്യതെ എന്തിനാ മാഷെ >>.> നബി വിവാഹങ്ങള്‍ എന്തിനായിരുന്നു എന്ന് നിങ്ങളെ പോലുല്ലവര്‍ക്കാല്ലാതെ മറ്റുള്ളവര്‍ക്കെല്ലാം നല്ലപോലെ അറിയാം....
      <<>>>
      ഖുറാന്‍ പോലും ഉയര്‍ത്തികാണിച്ചിരിക്കുന്ന യേശുവിനെ ആരുയര്‍ത്തി കാണിച്ചിട്ടില്ല എന്നാണു താന്കള്‍ പറയുന്നത്? ആദ്യം ഖുറാനില്‍ യേശുവിനെ പറ്റി എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് വായിച്ചു മനസ്സിലാക്ക്. ഒരല്‍ഭുതവും ചെയ്യാന്‍ കഴിയില്ലെന്നും അന്നത്തെ ഇതൊരു മനുഷ്യരെയും പോലെ തന്നെയുള്ള ഒരാളാണ് താനെന്നു സ്വയം സമ്മതിച്ച നബിയെ പില്‍ക്കാലത്ത്‌ നുണകളുടെയും വിഡ്ഢിത്തങ്ങളുടെയും കൂമ്പാരമായ ഹദീസിലൂടെ മഹാനാക്കി മാറ്റിയതാണെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നാല്‍ മരിച്ചവരെ ഉയര്പ്പിച്ചും കുഷ്ഠ രോഗികളെ സൌഖ്യമാക്കിയും കളിമണ്ണുകൊണ്ട് പക്ഷിയെ ഉണ്ടാക്കി ജീവന്‍ കൊടുത്തു എന്നും തൊട്ടിലില്‍ കിടന്നു സംസാരിച്ചു എന്നും ഖുറാന്‍ പറഞ്ഞു വെച്ചിട്ടുണ്ട്. ഇതില്‍ തൊട്ടിലില്‍ കിടന്നു സംസാരിച്ചു എന്നതും പക്ഷിക്ക് ജീവന്‍ കൊടുത്തു എന്നതും പിന്നീട് ആളുകള്‍ കെട്ടി ചമച്ചതായ സുവിശേഷത്തില്‍ നിന്നും കൊപ്പിയടിച്ചതാണെന്കിലും യേശുക്രിസ്തു അത്ഭുതം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ ഖുറാന് യാതൊരു സംശയവും ഇല്ല. പിന്നെ യേശുക്രിസ്തുവിനെ വേണ്ട കൊള്ളക്കാരനായ ബറബാസിനെ മതി എന്ന് പറഞ്ഞ ലോകത്തിന്‍റെ സപ്പോര്‍ട്ട് യേശു ക്രിസ്തുവിനും ബൈബിളിനും തല്‍ക്കാലം ആവശ്യമായി വരുന്നില്ല.

      Delete
    2. യേശുവിന്റെ പ്രവര്തിയൊന്നും യേശു സ്വയമേ ചെയ്തത് അല്ല..എല്ലാം ദൈവത്തിന്റെ സഹായം കൊണ്ടാണ്.ദാവിടും സോളമനും മോസയും എല്ലാം അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട്.

      Delete
    3. അന്ത്യപ്രവാചകന്റെ കാലമായപ്പോഴേക്കും അല്ലാഹുവിനു അത്ഭുതങ്ങള്‍ ചെയ്യാനുള്ള ശക്തി നഷ്ടപെട്ടോ....? അതുകൊണ്ടാണല്ലോ അല്ലാഹുവിനെയും ഖുറാനെയും രക്ഷിക്കാന്‍ ജിഹാദു എന്ന വാളെടുത്തു ഇറങ്ങിതിരിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യേണ്ടി വന്നത്...?

      Delete
    4. ജിഹാദ്‌ എന്തെന്ന് പോലും അറിയാത്ത തന്നെഎല്ലാം എന്താ പറയ??

      Delete
  39. <<<<.religious ആയും സെകുലര്‍ ആയും സ്ത്രീകളുടെ rightsലും POW യുടെ rightsലും നബിയുടെ വാക്ക് മഹത്തരമാണ് അതുല്യമാണ് ആ മാതൃക എപ്പോഴും പെര്‍ഫെക്ട് ആയിരിക്കും. <<<<
    നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കും എന്ന് യേശുക്രിസ്തു പറഞ്ഞു എന്ന് ചിലര്‍ പറയാറുണ്ട്‌. യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസം രക്ഷിക്കും എന്നെ അതിനര്‍ത്ഥമുള്ളു...പിന്നെ എങ്ങനെയൊക്കെയും വിശ്വസിക്കുവാന്‍ താങ്കള്‍ക്കു അവകാശമുണ്ട്....അല്‍പ്പം സഹതാപം ഉള്ളതില്‍കവിഞ്ഞു കൂടുതല്‍ ഒന്നും എനിക്കിക്കാര്യത്തില്‍ പലക്കാടനോട് തോന്നുന്നില്ല....
    ==========================================
    <<<കൈചൂണ്ടി......June 16, 2012 12:29 PM
    കൈചൂണ്ടി......June 15, 2012 2:43 PM
    ".....................ഇവിടെ എനിക്കൊരു സംശയം പുരുഷന്മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എന്താണെന്ന് പറഞ്ഞു കഴിഞ്ഞു. സ്ത്രീകള്‍ക്കായി എന്താണ് ഒരുക്കിയിരിക്കുന്നത്? അനേകം സ്ത്രീരത്നങ്ങള്‍ മറ്റുമതങ്ങളില്‍ നിന്നും ഒക്കെ മുസ്ലീമായി വരുന്നുണ്ട്. യൂ ട്യൂബിലും മറ്റും അവരുടെ സാക്ഷ്യങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ ഒരു സംശയമാണ്. മുസ്ലീം സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എന്ത് കിട്ടും. അവര്‍ക്കൊക്കെ എന്താണ് ഖുറാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്??????????????"
    ഉത്തരം കിട്ടിയില്ല.....
    ReplyDelete
    Replies
    പാലക്കാടന്‍June 16, 2012 2:12 PM
    ..surely i wil answer for it today or tmrw.<<<<<<
    സ്ത്രീകളുടെ rights എന്നൊക്കെ എഴുതി കണ്ടു. ഇങ്ങനെ കുറെ അവകാശവാദങ്ങള്‍ ചര്‍ദ്ദിച്ചിദുന്നതല്ലാതെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം തരാന്‍ പാലക്കാടന്‍ ശ്രമിക്കുന്നില്ല.
    <<നബിയുടെ വാക്ക് മഹത്തരമാണ് അതുല്യമാണ് ആ മാതൃക എപ്പോഴും പെര്‍ഫെക്ട് ആയിരിക്കും.<< എന്നിങ്ങനെ നിരര്‍ത്ഥകമായ പദങ്ങളുടെ കലക്കികുത്തലുകള്‍ നബിയ്ക്ക് എന്ത് മഹത്വമാണ് ചാര്‍ത്തികൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സത്യത്തില്‍ വീണിടത്ത് കിടന്നു ഉരുണ്ടു കളിക്കുന്ന ഒരു പാലക്കാടനെയാണ് ഇത്തരം കമന്റിലൂടെ എനിക്ക് കാണാന്‍ കഴിയുന്നത്....പണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ കിട്ടുമായിരുന്ന ഒരു ദ്രാവകമുണ്ട്. ഏതു രോഗത്തിനും അത് കുറച്ചു തരും ഒരു കുപ്പിയില്‍. അതുപോലെ കുറച്ചു വാക്കുകളും പിടിച്ചു വാദിക്കാന്‍ നടക്കുകയാണ് പാലക്കാടന്‍ പലനിറത്തിലുള്ള കുപ്പികളില്‍ നിറക്കുന്ന ഒരേതരത്തിലുള്ള മരുന്നുമായി...
    <<<ദത്ത് പുത്രന്‍ ഇസ്ലാമില്‍ സംരക്ഷിക്കപെട്ടത്‌ പോലെ എവ്ടെയും സംരക്ഷിക്കപെടുന്നില്ല..<<< ഇപ്പോഴെങ്കിലും പാലക്കാടാണ് സത്യം മനസ്സിലായല്ലോ....? അത് മതി....
    <<<ബൈബിളിലെ ശാസ്ത്ര അബദ്ധങ്ങള്‍ ഉം eziekil 23;20ഉം വായിച്ചാല്‍ സാമന്യ ബുദ്ധിയുള്ള ആര്‍കും ബൈബിളിന്റെ കുഴപ്പങ്ങള്‍ മനസിലാകും<<< ബൈബിളിന്റെ കുഴപ്പങ്ങള്‍ നോക്കിനടക്കുന്നതിന്റെ നൂറിലൊന്നു ശ്രദ്ധയുണ്ടായിരുന്നെങ്കില്‍ ഒരായിരം തെറ്റുകളും ആശയകുഴപ്പങ്ങളും പാലക്കാടാണ് ഖുറാനില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു...
    <<<<ഖുര്‍ആന്‍ മാത്രമാണ് ഒരു വിവാഹം ചെയ്യുക എന്ന് പറഞ്ഞിട്ടുള്ളത് ബൈബിളില്‍ അങ്ങനെ ഇല്ല..<<<<
    എങ്ങനെയില്ലെന്നാ...?????

    ReplyDelete
    Replies
    1. eziekil 23;20ലെ വിവരകെട് ദൈവ വചനം ആണെന്ന് വിശ്വസിക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക് partial ആയെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നത്.
      ഖുറാനിന്റെ സംശയങ്ങല്ല്ക്ക് താന്‍ ചോദിക്ക്
      ലോകര്‍ക്ക് സത്യം മനസിലാകുമ്പോള്‍ അവര്‍ ഇസ്ലാമിനെ സപ്പോര്‍ട്ട് ചെയ്യും....അല്ലാതെ ക്രിസ്ത്യാനികളെ പോലെ തേനും പാലും ഹോര്‍ലിക്ക്സും കൊടുത്തല്ല ആളുകളെ സപ്പോര്‍ട്ട് ചെയ്യികുനത്
      women rightsine kurichu padikuka
      താങ്കള്‍ക്ക് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍.
      <<<ദത്ത് പുത്രന്‍ ഇസ്ലാമില്‍ സംരക്ഷിക്കപെട്ടത്‌ പോലെ എവ്ടെയും ആരും സംരക്ഷിക്കുന്നില്ല..<<<

      Delete
    2. യേശു പറഞ്ഞ എല്ലാറ്റിലും മുഖ്യ കല്പന മുസ്ലിംങ്ങള്‍ ആണ് അക്ഷരംപ്രതി അനുധാവനം ചെയ്യുന്നത്/
      ഇപ്പൊ ക്രിസ്ത്യാനിക്ക് മുഖ്യ കല്പന കുരിശിന്റെ വഴിയാണല്ലോ..??
      യേശുവിന്റെ മുഖ്യ കല്പന പോലും മാറ്റി കളഞ്ഞ ക്രിസ്ത്യാനികളെ ഓര്‍ത്തു സഹതപിക്കാന്‍ അല്ലാതെ എനിക്ക് ഇനി ഒന്നും പറയാന്‍ ഇല്ല

      Delete
    3. ഖുര്‍ആന്‍ പറയുന്നത് ദത്തുപുത്രന്‍ സ്വന്തം പുത്രനെ പോലെയല്ല.അവനെ ദത്തുപുത്രന്‍ ആയി തന്നെ കണക്കാക്കുക.അത് തന്നെയാണ് ദൈവത്തിങ്കല്‍ നീതികരമായിരികുന്നത്.
      എങ്ങനെ പറഞ്ഞാലും ദത്തുപുത്രന്‍ പുത്രന്‍ ആവുന്നില്ല..അത് സത്യമാണ്.."പ്രകൃതി മതമായ ഇസ്ലാം" പറയേണ്ടതും അങ്ങനെ തന്നെയാണ്.
      പിന്നെ താങ്കള്‍ക്ക് പറയാവുന്നത് ഇത് ഒട്ടും പ്രാക്ടിക്കല്‍ അല്ല എന്നാണ്.ഇസ്ലാമിക സമൂഹത്തില്‍ അനാഥര്‍ സംരക്ഷിക്കപെടുന്നത് പോലെ പാശ്ചാത്യ ലോകത്ത് സംരക്ഷിക്കപെടുന്നില്ല.ഇത് ഞാന്‍ ചുമ്മാ പറയുന്നതല്ല കാര്യങ്ങള്‍ മനസിലാകിതന്നെയാണ്.താങ്കള്‍ നല്ലത് എന്ന് കരുതുന്ന വ്യവസ്ഥിതി പോലും അന്നാട്ടാര്‍ക്ക് ഒരു പരിഹാരമാകുന്നില്ല.
      ഇസ്ലാമില്‍ ദത്തുപുത്രന്‍ അകറ്റ് തഴയപെട്ട വ്യക്തിയാവുന്നില്ല..അവര്‍ തഴയപെടുകയും ഒറ്റപെടുകയും ഇല്ല.
      ഒരു നിയമം അത് വളരെ പ്രാക്ടിക്കല്‍ ആയി സമൂഹം തന്നെ കാണിച്ചു തരുമ്പോള്‍, തലച്ചോര്‍ ഉള്ളവര്‍ ചിന്തിച്ചാല്‍ അതിന്റെ പ്രയോഗിത മനസിലാകും.
      അനാഥരെ അടിച്ചമര്‍ത്തുക എന്നത് ഇസ്ലാമില്‍ ഇല്ല തന്നെ..അത് കൊണ്ട് അവനെ ദത്ത് എടുത്തവന്‍ മരണനന്തരം അവന്റെ ലഭികേണ്ട അവകാശങ്ങള്‍ വസ്യിത്തു ചെയ്യേണ്ടതാണ്.സംരക്ഷണം കൊണ്ട് ഒരുത്തന്‍ അര്‍ഥം ആകെടത് അത് തന്നെയാണ്/
      പ്രസ്തുത നിയമം കൊണ്ട് ദത്ത് പുത്രന്‍ ഒരു ബുദ്ധിമുട്ടും അനുഭവികുന്നില്ല.അവനുണ്ടായ അനാത്വതത്തില്‍ നിന്ന് അവന്‍ സംരക്ഷിക്കപെടുന്നു.

      Delete
  40. >>>eziekil 23;20ലെ വിവരകെട് ദൈവ വചനം ആണെന്ന് വിശ്വസിക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക് partial ആയെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നത്.>>> വിവരക്കേട് എന്താണെന്ന് വിവരമുള്ളവര്‍ പറഞ്ഞാലല്ലേ മനസ്സിലാവൂ...പാലക്കാടനെ പോലെയുള്ളവര്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എന്തൂട്ട് മനസ്സിലാവാനാ....?
    >>>>ഖുറാനിന്റെ സംശയങ്ങല്ല്ക്ക് താന്‍ ചോദിക്ക് >>> ചോദിച്ചതിനു വല്ല മറുപടിയും തന്നിട്ടുണ്ടോ...? പിന്നെ ചോദിക്ക് ചോദിക്ക് എന്ന് പറഞ്ഞുകൊണ്ടിരിന്നാല്‍ പിന്നെ ചോദിച്ചിട്ട് എന്ത് കാര്യം മാഷേ....???
    >>>>ലോകര്‍ക്ക് സത്യം മനസിലാകുമ്പോള്‍ അവര്‍ ഇസ്ലാമിനെ സപ്പോര്‍ട്ട് ചെയ്യും....അല്ലാതെ ക്രിസ്ത്യാനികളെ പോലെ തേനും പാലും ഹോര്‍ലിക്ക്സും കൊടുത്തല്ല ആളുകളെ സപ്പോര്‍ട്ട് ചെയ്യികുനത് >>> തേനും പാലും കിട്ടാന്‍ വേണ്ടി മതം മാരുന്നവനല്ല ഭായി ക്രിസ്ത്യാനി...ക്രിസ്തുവിനെ അനുസരിച്ച് അവന്‍റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനാണ്. ലോകത്തിന്‍റെ സപ്പോര്‍ട്ട് ലഭിച്ചു വളരേണ്ട ഒന്നല്ല ക്രിസ്തു മാര്‍ഗ്ഗം. ലോകം നിങ്ങളെ പകക്കും എന്ന് പറഞ്ഞവനെ അനുഗമിക്കുമ്പോള്‍ ലോകത്തില്‍ നിന്നും പൂമാലയോന്നും ബൈബിള്‍ വചനം അറിയുന്നവന്‍ പ്രതീക്ഷിക്കില്ല.
    >>>>women rightsine kurichu padikuka താങ്കള്‍ക്ക് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍. >>> സൌദി അറേബ്യയില്‍ ഉള്ള മാതിരി women rights അതല്ല അഫ്ഗാനിസ്ഥാനില്‍ താലിബാന്‍കാര്‍ നടപ്പിലാക്കിയിരുന്ന women rights ഇതില്‍ ഏതാണ് പാലക്കാടാ ഞാന്‍ പഠിക്കേണ്ടത്...? പഠിപ്പിക്കുന്ന പണി മാത്രമേ പാലക്കാടാണ് ഉള്ളൂ അല്ലേ...?
    <<>>>യേശു പറഞ്ഞ എല്ലാറ്റിലും മുഖ്യ കല്പന മുസ്ലിംങ്ങള്‍ ആണ് അക്ഷരംപ്രതി അനുധാവനം ചെയ്യുന്നത്/
    ഇപ്പൊ ക്രിസ്ത്യാനിക്ക് മുഖ്യ കല്പന കുരിശിന്റെ വഴിയാണല്ലോ..??>>> എന്താണാവോ യേശുപറഞ്ഞ ആ കല്‍പ്പന...യേശുവിന്‍റെ ഏതു കല്പ്പനയാണ് മുസ്ലീങ്ങള്‍ അക്ഷരം പ്രതി അനുദാവനം ചെയ്യുന്നത്...? പിന്നെ ഖുറാനിലെ പോലെ ഇപ്പോഴും അപ്പോഴും ആയി സമയവും സാഹചര്യവും ആള്‍ബലവും നോക്കി കല്‍പ്പന മാറ്റുന്ന പണി ബൈബിളിന്‍ ഉണ്ടെന്നുള്ളത് താങ്കളുടെ തെറ്റിദ്ധാരണ മാത്രമാണ്....

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. യേശു പറഞ്ഞ "എല്ലാറ്റിലും മുഖ്യ കല്പന" അറിയാത്ത ക്രിസ്ത്യാനി വന്നിരിക്കുന്നു...പഠിച്ചിട്ട് വാടോ!!!
      eziekil 23:20 ( തെളിനീരുപോലെ ശുദ്ധമായ വചനാമൃതങ്ങള്‍)ദൈവ വചനം ആണെകില്‍ തന്റെ വീട്ടിന്റെ മുന്‍പില്‍ എഴുതി ഒട്ടിക്കു..
      തെരുവുകളില്‍ പോസ്റ്റര്‍ ആക്കു..സ്കൂള്‍ ചര്‍ച് മതിലുകളില്‍ എഴിതി പ്രദര്‍ശിപ്പിക്കുക
      പാശ്ചാത്യരെ നോക്കി ബൈബിളിനു വിലയിടരുത് എന്ന് പറഞ്ഞ തനിക്ക് താലിബാനെ നോക്കി ഇസ്ലാമിനെ വിലയിടുന്ന ഇരട്ടത്താപ്‌ അവസനിപിചോടെ ..
      പിന്നെ സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും കുറഞ്ഞ അതിക്രം നടക്കുന്ന രാജ്യം saudiയാണ് ..അത് പോലും അറിയില്ല അല്ലെ ..ഹ ഹ .
      അപ്പോള്‍ തേനും പാലും കൊടുത്തിട്ടുണ്ട്‌ എന്ന് സമ്മതിച്ചു..

      Delete
    3. വിഷയം എസെക്കിയേല്‍ അല്ല പാലക്കാടന്‍ .

      പിന്നെ സ്വര്‍ഗ്ഗത്തിലെ മാദക സുന്ദരികളെ പറ്റി പറഞ്ഞു മോഹിപ്പിക്കുന്ന ഖുറാന്‍ വായിച്ചിട്ടും (78:33)ഒരു വികാരവും തോന്നാത്ത പാലക്കാടാന് എസക്കിയേല്‍ വായിച്ചപ്പോള്‍ വികാരം വന്നുവോ?

      Delete
    4. 78:33 നമ്മുക്ക് പരിശോധിക്കാം.swellen breasts ഉള്ള ഹൂരികള്‍ സ്വര്‍ഗത്തില്‍ വിശ്വാസികള്‍ക്ക് വാഗ്ദാനം നലകപെട്ടു.ഒരു പ്രതേക വയസുള്ള അല്ലെങ്കില്‍ അവസ്തയില്ലുള്ള സ്ത്രീകള്‍..
      hq78:33 ഉം eziekil 23:20 compare ചെയ്ത താങ്കളുടെ പാണ്ഡിത്യം മുന്‍പില്‍ ഞാന്‍ നമിക്കുന്നു

      എസികെയാല്‍ ലില്‍ അങ്ങനെയാണോ?? മ്ലെച്ചം എന്ന് പറഞ്ഞാല്‍ പോര.ഇതിനെ എല്ലാം ദൈവ വചനം ആയി കാണുന്ന നിങ്ങലോടെ സഹതാപിക്കാനെ പറ്റൂ..
      ഉത്തഗീതം വായിച്ചാല്‍ പിന്നെ ഭേഷായി..!!

      Delete
  41. >>>>ഖുര്‍ആന്‍ പറയുന്നത് ദത്തുപുത്രന്‍ സ്വന്തം പുത്രനെ പോലെയല്ല.അവനെ ദത്തുപുത്രന്‍ ആയി തന്നെ കണക്കാക്കുക.അത് തന്നെയാണ് ദൈവത്തിങ്കല്‍ നീതികരമായിരികുന്നത്.>>> താങ്കളുടെ അല്ലാഹു വല്ലാത്തൊരു നീതിമാന്‍ തന്നെ...
    >>>എങ്ങനെ പറഞ്ഞാലും ദത്തുപുത്രന്‍ പുത്രന്‍ ആവുന്നില്ല..അത് സത്യമാണ്.."പ്രകൃതി മതമായ ഇസ്ലാം" പറയേണ്ടതും അങ്ങനെ തന്നെയാണ്.>>> അങ്ങനെ തന്നെ പറയണം. അല്ലെങ്കില്‍ സൈനബയെ വിവാഹം കഴിക്കാന്‍ നബിയ്ക്കാകുമായിരുന്നോ? ദത്തുപുത്രന്‍ പുത്രനല്ലെങ്കില്‍ പിന്നെ വേറെ പേരൊന്നും കിട്ടിയില്ലേ വിളിക്കാന്‍....?
    >>>>അനാഥരെ അടിച്ചമര്‍ത്തുക എന്നത് ഇസ്ലാമില്‍ ഇല്ല തന്നെ..അത് കൊണ്ട് അവനെ ദത്ത് എടുത്തവന്‍ മരണനന്തരം അവന്റെ ലഭികേണ്ട അവകാശങ്ങള്‍ വസ്യിത്തു ചെയ്യേണ്ടതാണ്.സംരക്ഷണം കൊണ്ട് ഒരുത്തന്‍ അര്‍ഥം ആകെടത് അത് തന്നെയാണ്/
    പ്രസ്തുത നിയമം കൊണ്ട് ദത്ത് പുത്രന്‍ ഒരു ബുദ്ധിമുട്ടും അനുഭവികുന്നില്ല.അവനുണ്ടായ അനാത്വതത്തില്‍ നിന്ന് അവന്‍ സംരക്ഷിക്കപെടുന്നു.>>> താങ്കള്‍ക്ക് ഒരു അനാഥന്റെ ചേതോവികാരം അറിയില്ല. അനാഥത്വത്തിന്റെ വേദന അത് അനുഭവിച്ചവര്‍ക്കെ അതറിയൂ.... ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തി വലുതാക്കി അവനെ കല്യാണം കഴിപ്പിച്ചു എന്തെങ്കിലും കാരണത്താല്‍ വിവാഹമോചനം നടത്തുകയും ചെയ്യുമ്പോള്‍ ആ പെണ്‍കുട്ടിയെ പിതാവ് വിവാഹം കഴിക്കുന്നതില്‍ അപാകം ഇല്ലെന്നു തിട്ടൂരമിട്ട ഖുറാനില്‍ വിശ്വസിക്കുന്ന ഒരു മതാനുയായിക്ക് ഇതോന്നും അരോചകമായി തോന്നുമായിരിക്കില്ല....നബി പത്നി വിശ്വാസികള്‍ക്ക് മാതാവ്....എന്നാല്‍ നബി വിശ്വാസികള്‍ക്ക് പിതാവല്ല.ദത്തു പുത്രന്‍റെ ഭാര്യ പുത്രിയല്ല ദത്തു പുത്രന്‍ പുത്രനുമല്ല....ഖുറാന്‍ പഠിപ്പിക്കുന്ന തെളിനീരുപോലെ ശുദ്ധമായ വചനാമൃതങ്ങള്‍ പിറകില്‍ ഒരു നിഷ്കളങ്ക മനസ്സുതന്നെ സംശയമില്ല....
    സമ്മതിച്ചു തന്നിരിക്കുന്നു....അല്ലാതെ നിവര്ത്തിയില്ലല്ലോ...?

    ReplyDelete
    Replies
    1. ഞാന്‍ സൈനബയുടെ വിഷയം വിഷധീകരിച്ചതാണ്..
      ദത്ത് പുത്രന്‍ ഒരു ബുദ്ധിമുട്ടും അനുഭവികുന്നില്ല...ഇസ്ലാമില്‍ .അനാഥത്വത്തിന്റെ വേദനയില്‍ നിന്ന് അവന്‍ സംരക്ഷിക്കപെടുന്നില്ല എന്ന് താങ്കള്‍ക്ക് പരന്‍ പറ്റില്ല..

      Delete
    2. ദത്ത് പുത്രന്‍ ഒരു ബുദ്ധിമുട്ടും അനുഭവിക്കുന്നില്ലേ ?
      പാലക്കാടന്‍ , കുറച്ചു കാര്യങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

      ദത്ത്‌ പുത്രന്‍ സ്വന്തം പുത്രന് തുല്യം അല്ലാതിരിക്കുന്ന സാഹചര്യത്തില്‍ ,...
      അവന്റെ മുമ്പില്‍ വരുവാന്‍ ദത്തെടുത്ത സ്ത്രീക്ക് പര്‍ദ്ദ ധരിക്കണോ ? ("മകനെ" അന്യപുരുഷനായി കാണണമല്ലോ)
      ദത്തുപുത്രന്റെ ഭാര്യയ്ക്ക് ഭര്‍ത്താവിനെ ദത്തെടുത്ത "പിതാവിന്റെ " മുമ്പില്‍ വരുവാന്‍ എന്തൊക്കെ ശ്രദ്ധിക്കണം.

      Delete
    3. എല്ലാ കമന്റുകളും വായിച്ചു നോക്കുവാന്‍ സാധിച്ചില്ല. മുമ്പ് ചര്‍ച്ച ചെയ്തതാണ് എങ്കില്‍ ക്ഷമിക്കുമല്ലോ)

      Delete
    4. ഖുര്‍ആന്‍ പറയുന്നത് ദത്തുപുത്രന്‍ സ്വന്തം പുത്രനെ പോലെയല്ല.അവനെ ദത്തുപുത്രന്‍ ആയി തന്നെ കണക്കാക്കുക.അത് തന്നെയാണ് ദൈവത്തിങ്കല്‍ നീതികരമായിരികുന്നത്.
      എങ്ങനെ പറഞ്ഞാലും ദത്തുപുത്രന്‍ പുത്രന്‍ ആവുന്നില്ല..അത് സത്യമാണ്.."പ്രകൃതി മതമായ ഇസ്ലാം" പറയേണ്ടതും അങ്ങനെ തന്നെയാണ്.
      പിന്നെ താങ്കള്‍ക്ക് പറയാവുന്നത് ഇത് ഒട്ടും പ്രാക്ടിക്കല്‍ അല്ല എന്നാണ്.ഇസ്ലാമിക സമൂഹത്തില്‍ അനാഥര്‍ സംരക്ഷിക്കപെടുന്നത് പോലെ പാശ്ചാത്യ ലോകത്ത് സംരക്ഷിക്കപെടുന്നില്ല.ഇത് ഞാന്‍ ചുമ്മാ പറയുന്നതല്ല കാര്യങ്ങള്‍ മനസിലാകിതന്നെയാണ്.താങ്കള്‍ നല്ലത് എന്ന് കരുതുന്ന വ്യവസ്ഥിതി പോലും അന്നാട്ടാര്‍ക്ക് ഒരു പരിഹാരമാകുന്നില്ല.
      ഇസ്ലാമില്‍ ദത്തുപുത്രന്‍ അകറ്റ് തഴയപെട്ട വ്യക്തിയാവുന്നില്ല..അവര്‍ തഴയപെടുകയും ഒറ്റപെടുകയും ഇല്ല.
      ഒരു നിയമം അത് വളരെ പ്രാക്ടിക്കല്‍ ആയി സമൂഹം തന്നെ കാണിച്ചു തരുമ്പോള്‍, തലച്ചോര്‍ ഉള്ളവര്‍ ചിന്തിച്ചാല്‍ അതിന്റെ പ്രയോഗിത മനസിലാകും.
      അനാഥരെ അടിച്ചമര്‍ത്തുക എന്നത് ഇസ്ലാമില്‍ ഇല്ല തന്നെ..അത് കൊണ്ട് അവനെ ദത്ത് എടുത്തവന്‍ മരണനന്തരം അവന്റെ ലഭികേണ്ട അവകാശങ്ങള്‍ വസ്യിത്തു ചെയ്യേണ്ടതാണ്.സംരക്ഷണം കൊണ്ട് ഒരുത്തന്‍ അര്‍ഥം ആകെടത് അത് തന്നെയാണ്/
      പ്രസ്തുത നിയമം കൊണ്ട് ദത്ത് പുത്രന്‍ ഒരു ബുദ്ധിമുട്ടും അനുഭവികുന്നില്ല.അവനുണ്ടായ അനാത്വതത്തില്‍ നിന്ന് അവന്‍ സംരക്ഷിക്കപെടുന്നു
      (താങ്കള്‍ എങ്കിലും apologetic ചുവടുകള്‍ക്ക് പിന്നാലെ പോകാതെ islamic view എങ്ങനെ എന്ന് പാടികുക )നന്ദി

      Delete
  42. >>>>യേശു പറഞ്ഞ "എല്ലാറ്റിലും മുഖ്യ കല്പന" അറിയാത്ത ക്രിസ്ത്യാനി വന്നിരിക്കുന്നു...പഠിച്ചിട്ട് വാടോ!!!>>>
    യേശു പറഞ്ഞ കല്‍പ്പന എന്ന് പറയുമ്പോള്‍ ന്യായപ്രമാണത്തിന് കീഴില്‍ ഉള്ളവരോട് പറഞ്ഞതാണോ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞതാണോ ഇതില്‍ ഏതാണ് മുസ്ലീങ്ങള്‍ അനുസരിക്കുന്നത് എന്നാണു ചോദിച്ചത്....
    (1) മത്തായി 22 37-40 വരെയുള്ള വാക്യങ്ങള്‍ ഇങ്ങനെ >>>>യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം:കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
    (2) യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
    ഇതില്‍ മുസ്ലീമുകള്‍ ഏതു കല്പ്പനയാണ് മുസ്ലീമുകള്‍ അക്ഷരം പ്രതി അനുസരിക്കുന്നത്? ഒന്നാമാതെതോ അതോ രണ്ടാമതെതോ?

    ReplyDelete
    Replies
    1. വിഷയം അകന്നു പോകുന്നു, കൈചൂണ്ടി.
      ബൈബിള്‍ / ഖുറാന്‍ എന്നിവ മൊത്തമായി ഒരു സ്ഥലത്ത് ചര്‍ച്ച ചെയ്യുവാന്‍ പറ്റുകയില്ലല്ലോ.

      (ഓഫ് നോട്ട്: താങ്കളുടെ ഈ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു: "ഇതില്‍ മുസ്ലീമുകള്‍ ഏതു കല്പ്പനയാണ് മുസ്ലീമുകള്‍ അക്ഷരം പ്രതി അനുസരിക്കുന്നത്? ഒന്നാമാതെതോ അതോ രണ്ടാമതെതോ?")

      Delete
    2. സാജന്‍ ക്ഷമിക്കണം....ബ്ലോഗില്‍ വന്നു അനാവശ്യമായി ഇടപെടുന്നു എന്ന് വിചാരിക്കരുത്.....
      പല മുസ്ലീം ബ്ലോഗുകളും ഫേസ്ബുക്ക് തുടങ്ങിയ സൈറ്റുകളിലും ഒക്കെ ബൈബിളിനും ക്രിസ്ത്യാനികള്‍ക്കും എതിരായി വിഷം വമിപ്പിക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ വിഷമം തോന്നിപ്പോയി...അങ്ങനെ കൂടുതല്‍ വിവരങ്ങള്‍ക്കായി ഗൂഗിള്‍ ചെയ്തപ്പോള്‍ ആണ് താങ്കളുടെ ബ്ലോഗുകള്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടത്....അവിടെ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നും പിന്നീട് കണ്ടെത്തിയ സത്യദര്‍ശനം തുടങ്ങിയ ബ്ലോഗുകളിലൂടെയും ആണ് ഞാന്‍ ഇതുവരെയെത്തിയത്. കഴിവതും വിഷയത്തില്‍ നിന്ന് ചര്‍ച്ച ചെയ്യുവാന്‍ ശ്രമിക്കാം....

      Delete
    3. യേശു പറഞ്ഞ എല്ലാറ്റിലും മുഖ്യ കല്പന ഏതെന്നു പറയു മാഷെ....അപ്പൊ കാണാം

      Delete
    4. പാലക്കാടാ.... താഴെ വീണു കിടന്നുരുളാതെ കുറച്ചു മുകളിലേക്ക് കൂടെ നോക്ക്....

      Delete
    5. വലിയ കല്പന ഏതാ മാഷെ

      Delete
    6. >>>പാലക്കാടന്‍June 25, 2012 1:36 AM
      വലിയ കല്പന ഏതാ മാഷെ>>> മുകളില്‍ കൊടുത്തിരിക്കുന്ന കല്‍പ്പനകള കണ്ടില്ലേ? മുസ്ലീങ്ങള്‍ അതിലെ ഏതു കല്പ്പനയാണ് അക്ഷരം പ്രതി അനുസരിക്കുന്നത് എന്ന് പറയാന്‍ പറഞ്ഞിരുന്നല്ലോ? അപ്പോള്‍ താങ്കളെ സംബന്ധിച്ചിടത്തോളം അതായിരിക്കുമല്ലോ വലിയ കല്‍പ്പന...എനിക്ക് ഏതാണ് വലിയ കല്‍പ്പന എന്നോര്‍ത്ത് താങ്കള്‍ ആധിപിടിക്കേണ്ട.

      Delete
    7. വലിയ കല്പനയെ പിന്‍പറ്റു....കുരിശിന്റെ വഴിയെ മറന്നേക്കൂ

      Delete
    8. This comment has been removed by the author.

      Delete
    9. പിചാചിനു ക്രൂശില്‍ ജയാളിയായ യേശു ക്രിസ്തുവായിരുന്നു പ്രശനം....
      താങ്ക്ലക്കും അത് തന്നെയാണല്ലേ പ്രശനം....?

      Delete
  43. >>>>eziekil 23:20 ( തെളിനീരുപോലെ ശുദ്ധമായ വചനാമൃതങ്ങള്‍)ദൈവ വചനം ആണെകില്‍ തന്റെ വീട്ടിന്റെ മുന്‍പില്‍ എഴുതി ഒട്ടിക്കു..തെരുവുകളില്‍ പോസ്റ്റര്‍ ആക്കു..സ്കൂള്‍ ചര്‍ച് മതിലുകളില്‍ എഴിതി പ്രദര്‍ശിപ്പിക്കുക>>> ബൈബിളിനെ ഖുറാന്റെ നിലവാരത്തില്‍ വായിച്ചു പോകുന്നത് കൊണ്ട് ഉളവാകുന്ന ഈ ആത്മരോഷം എനിക്ക് നന്നായി മനസ്സിലാവുന്നുണ്ട്....ഈ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതായ കാര്യങ്ങള്‍ യഹൂദ യിസ്രായേല്‍ എന്നി രണ്ട് വിഭാഗമായി പിരിഞ്ഞ ജനതയെകുറിക്കുന്നു എന്ന് തുടക്കത്തിലേ പറഞ്ഞിട്ടുണ്ട്.Eziekil 23:4ല്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.>>>> അവരിൽ മൂത്തവൾക്കു ഒഹൊലാ എന്നും ഇളയവർക്കു ഒഹൊലീബാ എന്നു പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമർയ്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.>>> പാലക്കാടന്‍ eziekil 23:20 മാത്രം എടുത്ത് വീശുമ്പോള്‍ അക്ഷരികാമായി മാത്രം വാക്കുകളെ എടുത്തിരിക്കുന്നു എന്ന് സാരം. ബൈബിളില്‍ പ്രവാചകങ്ങളില്‍ ഇതുപോലെ ആലങ്കാരികമായി പല വാക്യങ്ങളും കണ്ടേക്കാം. ഖുറാനിലെ ഏതെങ്കിലും ഭാഗങ്ങള്‍ എടുത്താല്‍ അത് ഇങ്ങനെയാണ് അങ്ങനെയാണ് എന്നെല്ലാം പറഞ്ഞു അതിനെ വ്യാഖ്യാനിച്ച്‌ കൂട്ടിമുട്ടിക്കുന്നവര്‍ ബൈബിള്‍ കാര്യത്തില്‍ അതിനു തയ്യാറാവുന്നില്ല എന്നതുപോകട്ടെ ശരിയായി വായിക്കുവാന്‍ തന്നെ തയ്യാറാവുന്നില്ല എന്നതിന് ഈ പാലക്കാടന്റെ ആത്മ രോഷം തന്നെ തെളിവ്...ആലങ്കാരികമായ വാക്കുകളില്‍ സഹനം നഷ്ടപെടുന്ന പാലക്കാടാന് സദാചാരത്തെ കാറ്റില്‍ പറത്തുന്ന നബിയുടെ ചെയ്തികള്‍ മാത്രം പഥ്യം. പഠിക്കാനുള്ള ആഗ്രഹമുണ്ടെങ്കില്‍ ഇവിടെ അതിന്‍റെ വ്യാഖ്യാനം ഉണ്ട്. http://www.ccel.org/study/Ezekiel_23 .

    ReplyDelete
    Replies
    1. എന്ത് ആത്മരോക്ഷം ??? ആലങ്കാരികമായി പല വാക്യങ്ങളും കണ്ടേക്കാം എന്ന് പറഞ്ഞു ഒഴിവാകേണ്ട..കേവല ആലന്കരിക്കാം മാത്രമാണോ ഇത് ..തികച്ചും വൃത്തികേട്ട വാക്കുകള്‍. ബൈബിള്‍ എങ്ങനെ വായിച്ചു എങ്ങനെ മനസിലാക്കി എന്നല പ്രത്യഷത്തില്‍ തന്നെ തീര്‍ത്തും മോശമായ കാര്യങ്ങള്‍

      Delete
    2. വ്യാഖ്യാനം എല്ലാം ഓക്കേ..പക്ഷെ എന്തിനു ഇങ്ങനെയും ഒരു വചനം സന്ദര്‍ഭം വിവര്‍ക്കാന്‍ ഇത് എങ്ങനെ മികച്ച മാര്‍ഗമായത്??

      Delete
    3. >>>വ്യാഖ്യാനം എല്ലാം ഓക്കേ..പക്ഷെ എന്തിനു ഇങ്ങനെയും ഒരു വചനം സന്ദര്‍ഭം വിവര്‍ക്കാന്‍ ഇത് എങ്ങനെ മികച്ച മാര്‍ഗമായത്??>>>
      ഇങ്ങനെ ചോദ്യം ചോദിക്കാനുള്ള ആര്‍ജ്ജവം വളരെ നല്ല ഗുണമാണ്. അത് സ്വന്തം മതത്തിലും ഗ്രന്ഥത്തിലും ഉള്ള കാര്യങ്ങള്‍ക്കും കൂടി പ്രയോഗിച്ചാല്‍ ഗംഭീരമായി....

      Delete
    4. ഇമ്മാതിരി തെമ്മാടിത്തരം ബൈബിളില്‍ മതെമേ ഉള്ളു ..ഖുറാനില്‍ ഇല്ല ,,

      Delete
  44. സാജന്‍ ,ഈ കമന്റുകള്‍ ദിവസത്തിന്റെ ഓര്‍ഡറില്‍ കാണുവാന്‍ സാധിക്കുമോ? ചില കമന്റുകള്‍ കുഴഞ്ഞു മറിഞ്ഞതായി തോന്നുന്നു.

    ReplyDelete
  45. >>>പാശ്ചാത്യരെ നോക്കി ബൈബിളിനു വിലയിടരുത് എന്ന് പറഞ്ഞ തനിക്ക് താലിബാനെ നോക്കി ഇസ്ലാമിനെ വിലയിടുന്ന ഇരട്ടത്താപ്‌ അവസനിപിചോടെ>>> ഒരു സംശയം ചോദിച്ചതല്ലേ പാലക്കാടന്‍ താലിബാനെ പറയുമ്പോള്‍ ഇത്രക്കങ്ങു വികാരാധീനാനാകേണ്ട കാര്യം ഉണ്ടോ? പാശ്ചാത്യരെ കുറ്റം പറയരുത് എന്നൊന്നും താങ്കളോട് ഞാന്‍ ആവശ്യപെട്ടിട്ടില്ല. കാടടിച്ചു വെടിവേക്കരുത് എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അല്ലെങ്കില്‍ താന്കള്‍ പറയൂ എന്ത് സ്ത്രീ ശാക്തീകരണമാണ് ഖുറാനിലൂടെ നബിയും അല്ലാഹുവും നടത്തിയിരിക്കുന്നത്? അതറിഞ്ഞട്ടുവേണം അതിനെ പറ്റിയോന്നു പഠിക്കാന്‍.....

    ReplyDelete
  46. >>>പാലക്കാടന്‍June 24, 2012 7:45 PM
    പിന്നെ സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും കുറഞ്ഞ അതിക്രം നടക്കുന്ന രാജ്യം saudiയാണ് ..അത് പോലും അറിയില്ല അല്ലെ ..ഹ ഹ ..>>>
    ബാങ്കിലെ ലോക്കറില്‍ ഇരിക്കുന്ന സ്വര്‍ണ്ണമാണ് ഏറ്റവും കുറവ് കൊള്ളയടിക്കപെട്ടിട്ടുള്ളത് എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് സമ്മതിച്ചു കൊടുക്കാതെയിരിക്കാന്‍ പറ്റുമോ? ലോക്കറില്‍ അടച്ചുവെക്കുന്നത് അക്രമമാണോ എന്നൊന്നും എന്നോട് ചോദിക്കരുത്. ഞാന്‍ സൗദിയില്‍ പോയിട്ടില്ല....
    >>>അപ്പോള്‍ തേനും പാലും കൊടുത്തിട്ടുണ്ട്‌ എന്ന് സമ്മതിച്ചു.>>> ഞാന്‍ ഇതിനുമുമ്പും പാലക്കാടനോട് പറഞ്ഞിട്ടുണ്ട് എന്നാണു എന്‍റെ ഓര്‍മ്മ. സ്വയം ചര്‍ദ്ധിച്ചത് അടുത്തവന്റെ വായിലേക്ക് ഇടരുത് എന്ന്....

    ReplyDelete
  47. ഉടയതമ്പുരാന് മിസ്രികളുടെ സാധനത്തില്‍ എന്ത് താല്‍പര്യം...ഏതോ ഒരു ഞരമ്പ്‌രോഗി എഴിതിയ തോന്ന്യസിതിന് ദൈവീക പരിവേഷം നല്‍കിയ സഭാപിതകന്മാര്‍ക്ക നമോവാകം..അതെല്ലാം തലയിലേറ്റി നടക്കാന്‍ ആണല്ലോ തന്നെ പോലെയുള്ളവരുടെ വിധി..
    സ്ത്രീകള്‍ക്ക് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ലഭിക്കുന്ന സംരക്ഷണം വേറെ എവ്ടെയും ഇല്ല..പറ്റിയാല്‍ അവടെ പോയി കണ്ടു പടിക്കു..അല്ലെങ്കില്‍ പോയവരോടെ ചോദിക്ക്.
    തേനും പാലും കൊടുത്തതിനു തെളിവ് ഉണ്ടെ.."തേനും പാലും തീര്‍ന്നപ്പോള്‍ ക്രിസ്തുവിനെ ചര്ധിച്ചതും" ചരിത്രം..ചുമ്മാ കാടടിച്ചു വെടിവേച്ചതല്ല!! നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങള്‍ തന്നെ.!!.

    ReplyDelete
  48. >>>ഉടയതമ്പുരാന് മിസ്രികളുടെ സാധനത്തില്‍ എന്ത് താല്‍പര്യം...ഏതോ ഒരു ഞരമ്പ്‌രോഗി എഴിതിയ തോന്ന്യസിതിന് ദൈവീക പരിവേഷം നല്‍കിയ സഭാപിതകന്മാര്‍ക്ക നമോവാകം..അതെല്ലാം തലയിലേറ്റി നടക്കാന്‍ ആണല്ലോ തന്നെ പോലെയുള്ളവരുടെ വിധി..
    സ്ത്രീകള്‍ക്ക് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ലഭിക്കുന്ന സംരക്ഷണം വേറെ എവ്ടെയും ഇല്ല..പറ്റിയാല്‍ അവടെ പോയി കണ്ടു പടിക്കു..അല്ലെങ്കില്‍ പോയവരോടെ ചോദിക്ക്.
    തേനും പാലും കൊടുത്തതിനു തെളിവ് ഉണ്ടെ.."തേനും പാലും തീര്‍ന്നപ്പോള്‍ ക്രിസ്തുവിനെ ചര്ധിച്ചതും" ചരിത്രം..ചുമ്മാ കാടടിച്ചു വെടിവേച്ചതല്ല!! നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങള്‍ തന്നെ.!!.>>> ഇപ്പോഴാണ് പാലക്കാടന്‍ ശരിയായ ഫോമിലായത്....അപ്പോള്‍ ഞരമ്പ് രോഗികള്‍ എഴുതുന്നത്‌ തോന്ന്യാസമെന്നു പാലക്കാടനു അറിയാം അല്ലെ...? അതൊക്കെ പിന്നെ ദൈവം ഇറക്കി തന്നതെന്ന് വിചാരിച്ചു തലയില്‍ കയറ്റി നടക്കുന്നത് പാലക്കാടനെ പോലുള്ളവരല്ലേ? സ്ഥല ജല വിഭ്രാന്തി പൂണ്ടു ബൈബിളിനെ വായിച്ചാല്‍ പാലക്കാടനെ പോലെ തന്നെയേ ഏതൊരാള്‍ക്കും തോന്നുകയുള്ളൂ,,,, തേനും പാലും കുടിക്കാന്‍ വേണ്ടി മതം മാറുന്നവന്‍ ക്രിസ്ത്യാനിയല്ല എന്ന് ബൈബിളിന്‍റെ വെളിച്ചത്തില്‍ പറഞ്ഞു കഴിഞ്ഞ കാര്യമാണ്. വീണ്ടും വീണ്ടും ചര്ദ്ധിച്ചിട്ടത് വാരിയെടുക്കുന്നത് നല്ല ശീലമല്ല പാലക്കാടാ....ആരേരെങ്കിലും തേനും പാലിനും വേണ്ടി ക്രിസ്തുവിനെ വിഴുങ്ങാന്‍ തയ്യാറാവുകയും തേനും പാലും കഴിഞ്ഞപ്പോള്‍ ക്രിസ്തുവിനെ ചര്‍ദ്ധിച്ചതും എങ്ങനെ ബൈബിളിന്‍റെ തെറ്റാവും....ഗള്‍ഫു രാജ്യങ്ങളിലെ കാര്യം മൊത്തകച്ചവടം നടത്തല്ലേ പാലക്കാടാ.... സൌദിയുടെ കാര്യമാണ് നമ്മള്‍ പറഞ്ഞു വന്നത്. ദുബായിലെയും മറ്റും വിദേശത്തു പോയി പഠിച്ചു വന്നവര്‍ ധാരാളമുള്ള സ്ഥലങ്ങളിലെ കാര്യം മുത്ത്‌ നബി ജനിച്ചു വീണ സൌദിയുമായി താരതമ്മ്യം ചെയ്യാന്‍ കഴിയുമോ? വാഹനങ്ങള്‍ ഓടിക്കാന്‍ പോലും അനുവാദമില്ലാത്ത നബിയുടെ സ്വന്തം നാട് സ്ത്രീകള്‍ക്ക് സ്വര്ഗ്ഗമാണെന്നാണോ പാലക്കാടന്റെ അഭിപ്രായം....അപ്പോള്‍ സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ സൌദിയിലെ പോലെ ജീവിക്കാം എന്നാവും മുമ്പേ സ്വര്‍ഗ്ഗത്തില്‍ സ്ത്രീകള്‍ക്കായി എന്താണ് ഒരുക്കി വെച്ചിരിക്കുന്നത് എന്ന എന്‍റെ ചോദ്യത്തിനുള്ള താങ്കളുടെ മറുപടി?

    ReplyDelete
    Replies
    1. തന്റെ ബ്ലോഗിലെ എന്റെ ന്യായമായ ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം നല്‍കൂ
      ==അതൊക്കെ പിന്നെ ദൈവം ഇറക്കി തന്നതെന്ന് വിചാരിച്ചു തലയില്‍ കയറ്റി നടക്കുന്നത് ==ezikiel 23:20 ദൈവ വചനം അല്ലെ..ഈ വൃത്തികെട് തന്റെ കുടുബത്തില്‍ താങ്കള്‍ ഉറക്കെ വായിക്കുമോ
      ഖുറാനില്‍ ഒരു വൃത്തികേടും ഇല്ല മാഷെ

      Delete
    2. പിന്നെ തേനും പാലും കൊടുത്തത് എന്തിനു എന്നാ കാര്യം എന്നാ വിട്ടു കളഞ്ഞേ ??

      Delete
    3. ഞമ്മള്‍ ബൈബിള് വല്ലതും പറഞ്ഞാല്‍ നമ്മുക്ക് വിഭ്രാന്തി..നല്ല കണക്കായി മാഷെ മറുപടി പറ
      എസികിയാല്‍ ഒരു വൃത്തികെട്ട വചനം തന്നെ ആയിപോയി അല്ലെ

      Delete
    4. ബൈബിളില്‍ പലരും പറഞ്ഞ കാര്യങ്ങള്‍ ഉണ്ട്. അവര്‍ ചെയ്ത നല്ലതും മോശവും ആയ പ്രവര്‍ത്തികള്‍ ഉണ്ട്. പ്രവാചകന്മാരും രാജാക്കന്മാരും വരെ പാപങ്ങള്‍ ചെയ്തിട്ടുണ്ട്. അതിന്റെ ശിക്ഷയും ഉണ്ട്.

      പക്ഷെ ഖുറാന്‍ എന്ന് പറയുന്നത് ദൈവം നേരിട്ട് കെട്ടിയിരക്കിയതാണ് എന്നാണല്ലോ വെപ്പ്.ഒരു ദൈവം സ്വര്‍ഗത്തിലെ മാദകസുന്ദരിമാരെ പറ്റി വര്‍ണ്ണിച്ചിട്ട് , അത് ലഭിക്കാന്‍ മുസ്ലീമുകള്‍ കാത്തിരിക്കുകയും ചെയ്യുന്ന സമയത്ത്, ബൈബിള്‍ അതുണ്ട് ഇതുണ്ട് എന്ന് പറയാന്‍ അപാര കഴിവ്‌ തന്നെ വേണം.

      Delete
    5. ബൈബിളിലെ ഇമ്മാതിരി തോന്ന്യസിതിനു ഒരു ന്യായവും ഇല്ല..അതാകെട്ടെ ഏറ്റവും മ്ലെച്ചമയതും
      ഖുറാനിലെ സ്വര്‍ഗത്തില്‍ എല്ലാം ലഭിക്കും അത് കൊണ്ട് എന്റെ വിശ്വസിതിനു കുഴപ്പം പറയാന്‍ വയ്യ.അതാകെട്ടെ എസിഎകിലിനു ഒരു ന്യായീകരണം ആവുന്നില്ല
      സ്വര്‍ഗത്തില്‍ യേശുവുമായി ഇരുന്നു വീണ വയിചിരിക്കാന്‍ ആണോ ക്രിസ്ത്യാനികള്‍ക്ക് വിചാരികുന്നത്,
      ഉടയതമ്പുരാന് മിസ്രികളുടെ സാധനത്തില്‍ എന്ത് താല്‍പര്യം..
      വ്യാഖ്യാനം എല്ലാം ഓക്കേ..പക്ഷെ എന്തിനു ഇങ്ങനെയുള്ള ഒരു വചനം സന്ദര്‍ഭം വിവര്‍ക്കാന്‍ മികച്ച മാര്‍ഗമായത്??
      എസികിയാല്‍ ഒരു വൃത്തികെട്ട വചനം തന്നെ ആയിപോയി അല്ലെ??

      Delete
    6. ഉരുളല്ലേ പാലക്കാടാ...
      കിടന്നുരുളല്ലേ...
      >>>സ്വര്‍ഗത്തില്‍ യേശുവുമായി ഇരുന്നു വീണ വയിചിരിക്കാന്‍ ആണോ ക്രിസ്ത്യാനികള്‍ക്ക് വിചാരികുന്നത്,>>> വീണ വായനയിലോന്നും താല്‍പ്പര്യമില്ലാത്ത ആളാണല്ലേ...?

      Delete
    7. ബൈബിളിലെ ഇമ്മാതിരി തോന്ന്യസിതിനു ഒരു ന്യായവും ഇല്ല..അതാകെട്ടെ ഏറ്റവും മ്ലെച്ചമയതും
      ഖുറാനിലെ സ്വര്‍ഗത്തില്‍ എല്ലാം ലഭിക്കും അത് കൊണ്ട് എന്റെ വിശ്വസിതിനു കുഴപ്പം പറയാന്‍ വയ്യ.അതാകെട്ടെ എസിഎകിലിനു ഒരു ന്യായീകരണം ആവുന്നില്ല

      Delete
    8. ലോക തെമ്മാടിത്തം ആണ് ഉത്തമ ഗീതതിലും മറ്റു കാനുനത് ഇതില്‍ വിഭിന്നമായ ഒരു ലോകം നാളെ ഉണ്ടാകില്ല എന്ന് പറയുന്ന നിങ്ങളെ സമ്മതിക്കണം
      ...
      ഒന്നിനും ഒരു വ്യക്തമായ ന്യയീകാരനാം ഇല്ലാലോ തനിക്ക്

      Delete
    9. അങ്ങനെയൊന്നും പറയല്ലേ...ഖുറാനിലെ സ്വര്‍ഗ്ഗത്തില്‍ കള്ളുകുടിയന്മാര്‍ക്കും പെണ്ണു പിടിയന്‍ടിമാര്‍ക്കും സന്തോഷിക്കാനുള്ളതെല്ലാം ഉണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കാം. സാധാരണക്കാരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് എന്ത് കിട്ടും എന്ന് അവിടെ എഴുതി വെച്ചിട്ടുണ്ടോ? അതോ അവിടെ എത്തുന്ന ആണുങ്ങള്‍ എല്ലാവരും കള്ളുകുടിയന്മാരും പെണ്ണു പിടിയന്‍മാരും ആയി മാറുകയാണോ? സ്ത്രീകള്‍ക്ക് എന്ത് കിട്ടുമെന്നു വ്യക്തമാക്കാത്ത സ്ഥിതിക്ക് അവര്‍ക്ക് അവിടെ നാടന്‍ ഭാഷയില്‍ പറയുന്നതുപോലെ 'ഉണ്ട' കിട്ടും എന്നാണോ പാലക്കാടാ...

      Delete
    10. ഉത്തമ ഗീതവും ദക്ഷിണ ഗീതവും വിട്ടു പിടിക്ക് പാലക്കാടാ...ഖുറാനില്‍ എന്താണ് എന്ന ബ്ലോഗിലാണ് നമ്മള്‍ ഇപ്പോള്‍....ഖുറാനിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് വന്നു ഉത്തമഗീതം വിളമ്പുന്നത് ശരിയാണോ? ദൈവം ഇറക്കി തന്ന ഗ്രന്ഥം. മാറ്റമില്ലാത്ത ഗ്രന്ഥം. എല്ലാ കാലത്തിലും എല്ലാ ഭാഗങ്ങളിലും ഉള്ള ആളുകള്‍ക്ക് വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കി കൊടുത്ത ഖുറാന്‍ എന്ന ഗ്രന്ഥത്തെ പറ്റി താങ്കള്‍ക്കു ഒന്നും പറയാനില്ലേ....???

      Delete
    11. ഖുറാനിലെ സ്വര്‍ഗത്തില്‍ എല്ലാം ലഭിക്കും അത് കൊണ്ട് എന്റെ വിശ്വസിതിനു കുഴപ്പം പറയാന്‍ വയ്യ.

      Delete
  49. >>>പാലക്കാടന്‍June 25, 2012 2:08 AM
    തന്റെ ബ്ലോഗിലെ എന്റെ ന്യായമായ ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം നല്‍കൂ
    ==അതൊക്കെ പിന്നെ ദൈവം ഇറക്കി തന്നതെന്ന് വിചാരിച്ചു തലയില്‍ കയറ്റി നടക്കുന്നത് ==ezikiel 23:20 ദൈവ വചനം അല്ലെ..ഈ വൃത്തികെട് തന്റെ കുടുബത്തില്‍ താങ്കള്‍ ഉറക്കെ വായിക്കുമോ
    ഖുറാനില്‍ ഒരു വൃത്തികേടും ഇല്ല മാഷെ>>>
    ഖുറാനില്‍ വൃത്തിക്കേട്‌ ഇല്ല എന്നറിയണമെങ്കില്‍ ആദ്യം വൃത്തിയെന്തു വൃതിക്കേട്‌ എന്ത് എന്ന് മനസ്സിലാക്കിയിരിക്കണം. സ്വര്‍ഗ്ഗത്തില്‍ തന്നെ മദ്യപാനവും അനേകം തരുണീമണികളെയും ചഷകങ്ങള്‍ എന്തിയ ബാലകരെയും നിര്‍ത്തി സല്ക്കരിക്കുമെന്ന് പറയുന്ന ഒരു ദൈവവും ഗുണ്ടകള്‍ക്ക് കള്ളും പെണ്ണും കൊടുത്തു വെട്ടാനും കൊല്ലാനും അയക്കുന്ന ആധുനിക ഗ്യാങ്ങ്ലീഡറും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത് പാലക്കാടാ... രണ്ടു രാജ്യങ്ങളെ അല്ലെങ്കില്‍ ജന വിഭാഗങ്ങളെ ന്യായം വിധിക്കുന്ന ദൈവം അവര്‍ ചെയ്ത പാപത്തിന്‍റെ ഘോരത മനസ്സിലാക്കുവാന്‍ ഇത്തരം ഒരു കാര്യം പ്രതീകമായി അവതരിപ്പിച്ചു എന്ന് അത് വായിക്കുന്ന ആര്‍ക്കും മനസ്സിലാവും. ചെയ്യുന്നതിനേക്കാള്‍ പറയുന്നത്- അത് തന്നെ അക്ഷരീകമല്ലെന്ന് തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്- തെറ്റ്...? പാലൂട്ടുന്ന മാതാവിന്‍റെ നഗ്നതയില്‍ ഒളിഞ്ഞു നോക്കി സന്തോഷിക്കുന്ന ചിലരുണ്ട്. അത്തരക്കാരെ പോലെ ആകാന്‍ ശ്രമിക്കരുത് പാലക്കാടാ.. ആത്യന്തികമായി ലഭിക്കുന്നത് ഭൂമിയിലെ ഏതൊരു വ്യഭിചാരിയും മദ്യപാനിയും സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ ധൈര്യപെടാന്‍ കഴിയാത്ത അളവില്‍ ലൈഗീകത വാഗ്ദാനം ചെയ്യുന്ന ഒരു മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് അക്ഷരീകമായല്ലെങ്കില്‍ പോലും ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ തോന്നുന്ന ഒരു ആത്മരോഷമുണ്ടല്ലോ അതിനെ എന്ത് വിളിക്കണമെന്ന് എനിക്ക് അറിയില്ല. ...
    പിന്നെ പാലക്കാടന്‍ ഇത് സാജന്‍റെ ബ്ലോഗാണ് എന്റെ ബ്ലോഗിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരണമോ തരെണ്ടയോ എന്നൊക്കെ ഞാന്‍ അവിടെ തീരുമാനിക്കും..ഇവിടെ ഞാനും മറ്റു രണ്ടുപേരും ചോദിച്ചതായ ചോദ്യങ്ങള്‍ ഉണ്ട്. അതിനുത്തരം തരാതെ രക്ഷപ്പെടാന്‍ ഇത്തരം വിടുവായത്തം പറയുന്നതാണെങ്കില്‍ ഓക്കേ....ഇന്നോ നാളെയോ ആയി ഉത്തരം പറയാമെന്നു പറഞ്ഞു ദിവസങ്ങള്‍ കുറെ കഴിഞ്ഞല്ലോ മാഷേ....
    ഉത്തരം കണ്ടില്ല....

    ReplyDelete
    Replies
    1. ബൈബിളിലെ ഇമ്മാതിരി തോന്ന്യസിതിനു ഒരു ന്യായവും ഇല്ല..അതാകെട്ടെ ഏറ്റവും മ്ലെച്ചമയതും
      ഖുറാനിലെ സ്വര്‍ഗത്തില്‍ എല്ലാം ലഭിക്കും അത് കൊണ്ട് എന്റെ വിശ്വസിതിനു കുഴപ്പം പറയാന്‍ വയ്യ.അതാകെട്ടെ എസിഎകിലിനു ഒരു ന്യായീകരണം ആവുന്നില്ല
      സ്വര്‍ഗത്തില്‍ യേശുവുമായി ഇരുന്നു വീണ വയിചിരിക്കാന്‍ ആണോ ക്രിസ്ത്യാനികള്‍ക്ക് വിചാരികുന്നത്,
      ഉടയതമ്പുരാന് മിസ്രികളുടെ സാധനത്തില്‍ എന്ത് താല്‍പര്യം..
      വ്യാഖ്യാനം എല്ലാം ഓക്കേ..പക്ഷെ എന്തിനു ഇങ്ങനെയുള്ള ഒരു വചനം സന്ദര്‍ഭം വിവര്‍ക്കാന്‍ മികച്ച മാര്‍ഗമായത്??
      എസികിയാല്‍ ഒരു വൃത്തികെട്ട വചനം തന്നെ ആയിപോയി അല്ലെ??
      പിന്നെ എന്റെ ചോദ്യത്തിന് മറുപടി തരാം എന്ന് താന്‍ തന്നെയാ പറഞ്ഞത് ??

      Delete
    2. This comment has been removed by the author.

      Delete
  50. പിന്നെ വിഷയമായി ബന്ധപീടു ഖണ്ഡിതമായി തന്നെ വിശദീകരണം തന്നു.വ്യ്രുധ്യമില്ല എന്ന് ഞാന്‍ വ്യക്തമാക്കിയതാണ്

    ReplyDelete
  51. കാറ്റിനോട് സംസാരിക്കുന്നതിന് തുല്യമാണ് പാല്ക്കാടനെ പോലെയുള്ളവരോട് സംസാരിക്കുന്നത് എന്ന നഗ്നസത്യം മനസ്സിലാക്കി തല്‍ക്കാലം വിട....ഞാന്‍ ചോദിച്ച കാര്യങ്ങളും പറഞ്ഞ കാര്യങ്ങളും ഈ ബ്ലോഗില്‍ ഉണ്ട്. പാലക്കാടന്‍ സമയം ഉണ്ടെങ്കില്‍ അതൊക്കെ വീണ്ടും ഒരിക്കല്‍ കൂടെ അല്‍പ്പം സാവകാശം എടുത്തു വായിക്കുക....അപ്പോള്‍ ആവര്‍ത്തന വിരസമായ താങ്കളുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടും തീര്‍ച്ച. അതുപോലെ തന്നെ ഞങ്ങള്‍ ചോദിച്ചതായ ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ ഇപ്പോഴുമുണ്ട്. അതിനു ഉത്തരമുണ്ടെങ്കില്‍ അത് പറയുക..അതല്ല അമ്പമ്പട രാഭാണ എന്നാന്നെങ്കില്‍ വിജയശ്രീലാളിതനായി സ്വയം വിജയ സോപാനത്തില്‍ ഉപവിഷ്ടനായാലും...

    ReplyDelete
  52. പിന്നെ വിഷയമായി ബന്ധപീടു ഖണ്ഡിതമായി തന്നെ വിശദീകരണം തന്നു.വ്യ്രുധ്യമില്ല എന്ന് ഞാന്‍ വ്യക്തമാക്കിയതാണ്.. സമയം ഉണ്ടെങ്കില്‍ അതൊക്കെ വീണ്ടും ഒരിക്കല്‍ കൂടെ അല്‍പ്പം സാവകാശം എടുത്തു വായിക്കുക....

    ReplyDelete
  53. (നബിയേ,) നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച്‌ മനസ്സിലാക്കുകയുള്ളൂ.(3-7)

    ReplyDelete
  54. സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക്‌ പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച്‌ പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര്‌ (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.(49-11

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.