ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Monday, February 18, 2013

അല്ലാഹുവിനെ ആരാധിച്ചിരുന്ന പ്രീ ഇസ്മലാമിക് ജനത

അല്ലാഹുവിനെ മുഹമ്മദ്‌ നബിക്ക് മുമ്പും ജനങ്ങള്‍ അവിടുത്തെ ജനങ്ങള്‍ ആരാധിച്ചിരുന്നു.


23:83-85 ഞങ്ങള്‍ക്കും, മുമ്പ്‌ ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു. ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ?

ഇതില്‍ പറയുന്നത് നോക്കൂ. ആ ജനതയ്ക്ക്‌ അറിയാം അല്ലാഹുവാണ് ഇതൊക്കെ പടച്ചത് എന്നും അവര്‍ക്കും അവരുടെ ജനതയ്ക്ക് വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും.

29:61 നോക്കുക... ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌?

അവര്‍ക്കും അറിയാം അല്ലാഹുവാണ് ലോകത്തിന്റെ നാഥന്‍ എന്ന്.


നബിയുടെ ജനങ്ങളോട് പറയുന്നത് നോക്കുക...

6:135-136 ( നബിയേ, ) പറയുക: എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച്‌ പ്രവര്‍ത്തിച്ച്‌ കൊള്ളുക. തീര്‍ച്ചയായും ഞാനും ( അങ്ങനെ ) പ്രവര്‍ത്തിക്കാം. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക്‌ അനുകൂലമായിരിക്കുമെന്ന്‌ വഴിയെ നിങ്ങള്‍ക്കറിയാം. അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.

അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന്‌ ഒരു ഓഹരി നിശ്ചയിച്ച്‌ കൊടുത്തിരിക്കുകയാണ്‌. എന്നിട്ട്‌ അവരുടെ ജല്‍പനമനുസരിച്ച്‌ ഇത്‌ അല്ലാഹുവിനുള്ളതും, മറ്റേത്‌ തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന്‌ അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത്‌ അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത്‌ എത്രമോശം!


അവര്‍ അല്ലാഹുവിനും ഓഹരി കൊടുക്കും പങ്കാളികള്‍ക്കും ഓഹരി കൊടുക്കും.
അല്ലാഹുവിനെ കുറിച്ച് അവര്‍ക്ക്‌ അറിയാം. മുഹമ്മദ്‌ ഖുറാന്‍ ഒതുന്നതിനും മുമ്പേ?
ആ ജനതയ്ക്ക് ഇതെങ്ങിനെ അറിയാം? അവരുടെ പിതാക്കന്മാര്‍ക്ക് താക്കീതുകാരന്‍ വന്നിട്ടുണ്ട് എന്നല്ലേ അതിന്റെ അര്‍ത്ഥം?


39:38-39 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എനിക്ക്‌ വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക്‌ അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക്‌ അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക്‌ അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌.

പറയുക: എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്ക്‌ അറിയുമാറാകും;

ഇവിടെയും നബിയുടെ ജനതയോട് തന്നെയാണ് പറയുന്നത്.

ഇതേ വ്യക്തി തന്നെ ആ ജനങ്ങളെ നോക്കി പറഞ്ഞത് കാണുക....

109:1-6
( നബിയേ, ) പറയുക: അവിശ്വാസികളേ,
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

----

അല്ലാഹുവിനെ ആ ജനത ആരാധിച്ചിരുന്നു എന്നതിന് ഖുറാന്‍ തന്നെ തെളിവ്‌. ആ അല്ലാഹുവിനെ നബി ആരാധിക്കില്ല എന്നാണോ പറയുന്നത്?

യെന്താ കഥ. നബി ആരാധിക്കുന്ന അല്ലാഹുവിനെ അവരും ആരാധിക്കില്ല പോലും. അവര്‍ പിന്നെ ഏതു അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത്?

Friday, February 15, 2013

അബ്രാഹമിന്റെ ബലി ഇസ്മയിലിനെയോ? എങ്ങിനെ?


ഖുറാനില്‍ വ്യക്തമായി പറയുന്നില്ല ആരെയാണ് അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന്. എന്തിനു ഹഗാര്‍ എന്ന വ്യക്തിയെ പറ്റി തന്നെ ഖുറാനില്‍ പറഞ്ഞിട്ടേയില്ല. അതായത് ഇസ്മയെലിന്റെ ജനനം വ്യക്തമാക്കുന്ന ഒന്നും തന്നെ ഖുറാനില്‍ ഇല്ല.


ഇസ്മയേല്‍ ആണോ ഇസഹാക്ക്‌ ആണോ മുതിര്‍ന്നത് എന്ന് ഖുറാന്‍ നോക്കി കണ്ടു പിടിക്കാന്‍ പറ്റില്ല. ചില സൂക്തങ്ങള്‍ പരിശോധിക്കാം.

അബ്രാഹമിന് കുട്ടികള്‍ ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന് മകനെ കൊടുക്കും എന്ന് ഖുറാന്‍ (അല്ലാഹു/മലക്ക്‌ ) വാഗ്ദാനം ചെയ്യുന്ന ഭാഗം ഉണ്ട്.

ഒന്ന്) അബ്രഹാമിന് വാക്ക് കൊടുക്കുന്നു. പുത്രനെ പ്രദാനം ചെയ്യും എന്ന് പറയുന്നു അവനെ തന്നെയാണ് ബലിയര്‍പ്പിക്കുന്ന കാര്യവും ചേര്‍ത്ത് പറയുന്നത്.


37:100-102 എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക്‌ ( പുത്രനായി ) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു. എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. 

രണ്ടു) മറ്റു പല സന്ദര്‍ഭത്തിലും മലക്കുകള്‍ ഒരു കുട്ടിയുടെ സന്തോഷ വാര്‍ത്ത അറിയിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ കിഴവിയായ ഭാര്യയെ പറ്റി അതില്‍ പറയുന്നുണ്ട്. ഒരെണ്ണം നോക്കുക..

51: 28 - 30 അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്‍റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന്‌ ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട്‌ മുന്നോട്ട്‌ വന്നു. എന്നിട്ട്‌ തന്‍റെ മുഖത്തടിച്ചുകൊണ്ട്‌ പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്‌?) അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍. 

തത്തുല്യ സന്ദര്‍ഭങ്ങളില്‍ ബൈബിളിലും രണ്ടു തവണ പുത്രനെ പറ്റി വാഗ്ദാനം കൊടുക്കുന്നുണ്ട് . ഉത്പത്തി 15:4, 17:16.   രണ്ടും ഇസഹാക്കിനെ പറ്റി തന്നെയായിരുന്നു. (15:13-16 നോക്കുക). ഇസഹാക്കിനെ തന്നെയാണ് ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. അപ്പോള്‍ പിന്നെ ഖുറാന്‍ 37:100-102 പറയുന്നത് ആരെ ആകണം?

ഇനി അബ്രാഹത്തിന്റെ മക്കളെ/തലമുറകളെ പറ്റി നോക്കാം.

6:84-86 അദ്ദേഹത്തിന്‌ നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന്‌ ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും ( നാം നേര്‍വഴിയിലാക്കി. ) അപ്രകാരം സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നു. സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ്‌ എന്നിവരെയും ( നേര്‍വഴിയിലാക്കി. ) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ്‌ എന്നിവരെയും ( നേര്‍വഴിയിലാക്കി. ) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച്‌ ശ്രേഷ്ഠരാക്കിയിരിക്കുന്നു. 

അബ്രഹാമിന് ഇസ്മെയിലെയും ഇസഹാക്കിനെയും നല്‍കി എന്ന് ഖുറാന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട് (14:39) എങ്കിലും ഈ സൂക്തം വന്നപ്പോള്‍ അത് മറന്നു കാണണം. ഇസഹാക്കിനെയും  യക്കൊബിനെയും നല്‍കി എന്നായി. (ഒന്ന് കൂടി ശ്രദ്ധിക്കുക. ലൂത്ത് അബ്രാഹത്തിന്റെസന്തതി പരമ്പരയില്‍ പെട്ടതല്ല. ഇസ്മയെലിന്റെ സ്ഥാനം പോലും അങ്ങിനെയുള്ളവ്യക്തികളുടെ കൂട്ടത്തില്‍ ആണ്.)

മറ്റൊരു സൂക്തതിലും ഇഹസാക്കിന്റെജനനം വളരെ പ്രാധാന്യത്തോടെ പറയുന്നു.
11:70 -74 അദ്ദേഹത്തിന്‍റെ ( ഇബ്രാഹീം നബി ( അ ) യുടെ ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക്‌ ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു.
അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്‍റെ ഭര്‍ത്താവ്‌ ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ.
അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്‍റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും മഹത്വമേറിയവനും ആകുന്നു.
അങ്ങനെ ഇബ്രാഹീമില്‍ നിന്ന്‌ ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ നമ്മോട്‌ തര്‍ക്കിക്കുന്നു. 


മറ്റൊരു  സൂക്തതിലും ഇസ്മയേല്‍ മറ്റൊരു കൂട്ടം പ്രവാചകരുടെ ഒപ്പമാണ്.
38:45-49 കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ്‌ എന്നിവരെയും ഓര്‍ക്കുക. നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട്‌ നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌.തീര്‍ച്ചയായും അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.ഇസ്മാഈല്‍, അല്‍യസഅ്‌, ദുല്‍കിഫ്ല് എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു


സത്യത്തില്‍  മുഹമ്മദു നബിക്ക് അബ്രാഹത്തിന്റെ പുത്രന്മാര്‍ ആരാണ് ഏതൊക്കെയാണ് എന്നൊക്കെ അറിയുമായിരുന്നോ എന്ന്  സംശയമാണ്. നോക്കുക.

2:133 എനിക്ക്‌ ശേഷം ഏതൊരു ദൈവത്തെയാണ്‌ നിങ്ങള്‍ ആരാധിക്കുക ? എന്ന്‌ യഅ്ഖൂബ്‌ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്‍റെസന്തതികളോട്‌ ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും ഇഷാഖിന്‍റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന്‌ കീഴ്പെട്ട്‌ ജീവിക്കുന്നവരുമായിരിക്കും

യാക്കൂബിന്  ഇസ്മയേല്‍ എങ്ങിനെയാണ് പിതാവാകുക? ഖുറാന്‍ അവതരിപ്പിച്ച പുള്ളിക്ക് ഇവരുടെ ബന്ധം വ്യക്തമായിരുന്നോ എന്ന് സംശയമുണ്ട്. വായില്‍ തോന്നിയത് പറഞ്ഞു എന്നല്ലാതെ ! ഇത്രയേ ഉള്ളൂ ഖുറാന്‍ .

അറബികള്‍ ... ഇസ്മയേല്‍ & മുഹമ്മദ്‌

അറബികളുടെ ഇടയിലേക്ക്  വന്ന പ്രവാചകനാണ് മുഹമ്മദ്‌ നബി.അതിനു മുമ്പ് അവര്‍ക്ക്‌ താക്കീത് നല്‍കുവാന്‍ ആരും വന്നിട്ടില്ല എന്നാണു മുഹമ്മദ്‌ നബി പറയുന്നത്. നോക്കുക.

 28:46 നാം ( മൂസായെ ) വിളിച്ച സമയത്ത്‌ ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ ( ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു. ) നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച്‌ മനസ്സിലാക്കിയേക്കാം. 
36:1-6 യാസീന്‍ ‍. തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ സത്യം; നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു. നേരായ പാതയിലാകുന്നു ( നീ. ) പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത്‌. ( ഖുര്‍ആന്‍ ). ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു. 

കണ്ടില്ലേ! ഒരു താക്കീത് കാരനും ഇതിനു മുമ്പ്‌ വന്നിട്ടില്ലാത്ത ജനതയിലേക്കാണ് നബി വന്നു എന്ന് അവകാശപ്പെടുന്നത്. അപ്പോള്‍  ഇസ്മയേലോ? അദ്ദേഹം  പ്രവാചകന്‍ ആണോ? അദ്ദേഹം ഏതു ജനതയ്ക്ക് വേണ്ടി വന്നതാണ്?ഇദ്ദേഹത്തിന്  അല്ലാഹു  പുസ്തകവും കൊടുത്തു വിട്ടത് ആരുടെ ഇടയിലേക്കാണ്?
നോക്കുക....
6:84  അദ്ദേഹത്തിന്‌ നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു..... 86 ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ്‌ എന്നിവരെയും ( നേര്‍വഴിയിലാക്കി. )..... 88  അതാണ്‌ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത്‌ മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുന്നു. അവര്‍ ( അല്ലാഹുവോട്‌ ) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. 89 നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍ .

19:54  വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. 55 തന്‍റെ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു. 

ചുരുക്കത്തില്‍  ഇസ്മയേല്‍ പ്രവാചകന്‍ ആയിരുന്നു. വേദം കിട്ടിയിട്ടുണ്ട്.ഒരു ജനതയെ നേര്‍വഴി നടത്തുവാന്‍ അള്ളാഹു അയച്ചിട്ടും  ഉണ്ട്. ഏതായിരുന്നു ആ ജനത? അറബികളെ ള്‍ അല്ലേ? മുഹമ്മദിനെയാണ് ആദ്യമായി അറബികളുടെ ഇടയിലേക്ക് അയച്ചത് എന്ന് 36:1-6 പറയുന്നു. ഖുരാനിനു മുമ്പ്‌ വേദവും കൊണ്ട് ഇസ്മയേല്‍ വന്നത് അപ്പോള്‍ എങ്ങോട്ടാണ്?


അപ്പോള്‍ ആരാണ് കബ്അ പണിതത്? ആര്‍ക്കു വേണ്ടി?
അത്  പണിതത് അബ്രഹവും ഇസ്മയെലും ആണെന്ന് ഖുറാന്‍ പറയുന്നു. 2:125-129.
മുസ്ലീമുകള്‍  ഹജ്ജ്‌ ചെയ്യുന്ന ആ സ്ഥലം വിഗ്രഹാരധകരില്‍ നിന്ന് പൊട്ട ന്യായം പറഞ്ഞു അബ്രാഹത്തിന്റെ കഥകള്‍ മെനഞ്ഞ് സ്വന്തം മതത്തിന്റെ അകൌണ്ടില്‍ വരവ് വച്ചു. അപ്പോള്‍ തെറ്റുന്നത് 36:1-6ന്‍റെ വിശ്വാസ്യതയാണ്. ആ ജനതയുടെ പിതാക്കന്മാര്‍ക്ക് മുമ്പ്‌ ഒരു പ്രവാചകനും വന്നിട്ടില്ല എന്ന സൂക്തം നുണയാകും.

തൌരാത്തും ഇന്ജ്ചീലും സൂക്ഷിക്കാതത്തിനു യഹൂദരെയും ക്രിസ്ത്യാനികളെയും ശകാരിച്ച മുഹമ്മദു നബി ഇസ്മെയില്‍ കൊണ്ട് വന്ന വേദം സരക്ഷിക്കാത്തതിനു അറബികളെ ഒന്ന് നുള്ളി നോവിക്കുക കൂടി ചെയ്തില്ല. വര്‍ഗ്ഗ സ്നേഹം !
ചുരുങ്ങിയ പക്ഷം മുസ്ലീമുകള്‍ തീരുമാനിക്കുക. മുഹമ്മദ്‌ നബി ഇസ്മയെലിന്റെ സന്തതി പരമ്പരയില്‍ നിന്ന് തന്നെയാണോ വന്നത് എന്ന്.
mo_arabs